HOME
DETAILS

തിക്കോടിയില്‍നിന്ന് മീനങ്ങാടിയിലേക്ക് കൊണ്ടുപോയ അരി അപ്രത്യക്ഷമായ സംഭവം; ഡിപ്പോ മാനേജരടക്കം നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
May 25, 2017 | 10:22 PM

%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%a8

 

 

പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തിക്കോടി ഡിപ്പോയില്‍നിന്ന് മീനങ്ങാടി ഗോഡൗണിലേക്ക് കൊണ്ടുപോയ ഒരു ലോഡ് അരി അപ്രത്യക്ഷമായ സംഭവത്തില്‍ ഡിപ്പോ മാനേജര്‍ അന്‍സമ്മാ മണി, ഗോഡൗണ്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥരായ പ്രേമന്‍, ശ്രീരാജ്, മധു എന്നിവരെ അന്വേഷണ വിധേയമായി ജില്ലാ മാനേജര്‍ കെ.സി സാഹു സസ്‌പെന്‍ഡ് ചെയ്തു.
മെയ് 20നാണ് തിക്കോടി എഫ്.സി.ഐയില്‍നിന്ന് മീനങ്ങാടിയിലേക്ക് കൊണ്ടുപോയ 18 ലോഡ് അരിയില്‍ ഒരു ലോഡ് അരിയാണ് അപ്രത്യക്ഷമായത്. മീനങ്ങാടി മേഖലയിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട മുന്തിയ ഇനം അരി മറ്റെവിടെയോ മറിച്ചു വിറ്റുതായാണ് വിവരം.
50 കിലോ തൂക്കമുള്ള 205 ചാക്ക് അരിയാണ് ഒരു ലോഡിലുണ്ടാവുക. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഇതിനു വില കണക്കാക്കുന്നത്. ഇതു കോഴിക്കോട് വലിയങ്ങാടിയില്‍ വില്‍പന നടത്തിയതായാണ് വിവരം. എറണാകുളത്തെ ചോറ്റാനിക്കര അമ്മാന്‍ ട്രാന്‍സ്‌പോര്‍ട്ടാണ് അരിയുടെ കോണ്‍ട്രാക്ടര്‍. കെ.എല്‍-10 ഇ 1777 നമ്പര്‍ ലോറിയിലാണ് അരി കൊണ്ടുപോയത്. തിക്കോടി ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടൊയണ് തട്ടിപ്പ് നടത്തിയതെന്ന് ഇവിടെയുള്ള ലോറി ജീവനക്കാര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ പലപ്പോഴായി നടക്കാറുണ്ടെന്നും തിക്കോടി എഫ്.സി.ഐയില്‍ വന്‍ സുരക്ഷാ വീഴ്ചകളുണ്ടെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉത്തരേന്ത്യയിലെ പഞ്ചാബ്, ബീഹാര്‍, ആന്ധ്ര തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നാണ് അരിയെത്തുന്നതിനാല്‍ അവിടങ്ങളില്‍ തണുപ്പ് കാരണം അരിയുടെ തൂക്കത്തില്‍ കുറവുണ്ടാകുകയും ഇവിടെ എത്തുമ്പോഴേക്കും ചൂട്തട്ടി അരിയുടെ തൂക്കം വര്‍ധിക്കാറുണ്ട്. ഈ എക്‌സസ് തട്ടിപ്പിന് വഴിയൊരുക്കുന്നുതായാണ് വിലയിരുത്തല്‍. കോണ്‍ട്രാക്ടര്‍മാരുടെയും എഫ്.സി.ഐ സ്റ്റാഫുകളുടെയും സഹായത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും ആരോപണമുണ്ട്.
തിക്കോടി എഫ്.സി.ഐയില്‍ ഇത്തരം സംഭവങ്ങള്‍ പലവട്ടം നടന്നതായാണ് പറയപ്പെടുന്നത്. ഇന്നലെ പതിവുപോലെ റേഷനരി വിതരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നടത്തിയതായി ഏരിയാ മാനേജര്‍ കെ. ജയപ്രകാശ് പറഞ്ഞു. അതേസമയം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിജിലന്‍സ് വിഭാഗം അസി. ജനറല്‍ മാനേജര്‍ സഞ്ജയിയുടെ നേതൃത്വത്തിലുള്ള ഉന്നത അന്വേഷണസംഘം തിക്കോടി ഡിപ്പോയില്‍ ക്യാംപ് ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഡിപ്പോയിലെ മറ്റു ചിലര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായും പലരുടെയും പേരില്‍ നടപടികള്‍ വരാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണസംഘം ഇന്നും തിക്കോടിയില്‍ തുടരാനാണ് സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  2 months ago
No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  2 months ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  2 months ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  2 months ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  2 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  2 months ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  2 months ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  2 months ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  2 months ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  2 months ago