
അബ്‌ദുറഹ്‌മാൻ ചെറുവാടി പ്രവാസ ജീവിതത്തിന് വിരാമമിടുന്നു
റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അബ്‌ദുറഹ്‌മാൻ ചെറുവാടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സൗദി അറേബ്യയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാദക്ക് (നാഷണൽ അഗ്രികൾച്ചർ ഡവലപ്പ്മെന്റ് കമ്പനി) അഡ്മിനിസ്ട്രേഷനിൽ നീണ്ട 37 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് റഹ്‌മാൻ വിശ്രമജീവിതത്തിനായി സ്വയം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. ഇക്കാലമത്രയും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും താങ്ങും തണലുമായിരുന്നു അദ്ദേഹത്തിന്റെ പ്രവാസ ജീവിതം.
മലയാളികളുടെ സാന്നിധ്യം നന്നേ കുറവായിരുന്ന 1982 ൽ ആണ് സുഹൃത്തുക്കളോടൊപ്പം റഹ്‍മാൻ റിയാദിൽ വിമാനമിറങ്ങുന്നത്. ഒരു വർഷത്തോളം ജോലി അന്വേഷണവും (ശുകൽ ഫീ എന്നായിരുന്നു ഇതിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്) താൽക്കാലിക ജോലികളുമായി കഴിഞ്ഞ ശേഷമാണ് നാദക്ക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പാതി സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാദക്കിൽ അന്ന് തന്നെ ഓഫീസ് ജോലികളിൽ സൗദികളായിരുന്നു ഭൂരിഭാഗവും. നീണ്ട കാലയളവ് സ്വദേശികളോടൊപ്പം ജോലി ചെയ്തത് കൊണ്ട് തന്നെ നമ്മുടെ നാട്ടുകാരേക്കാൾ ഏറെ സഹവർത്തിത്വമുള്ളവരാണ് സൗദികളെന്ന് അബ്‌ദുറഹ്‌മാൻ സാക്ഷ്യപ്പെടുത്തുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന റഹ്‌മാൻ റിയാദിലെത്തുന്ന നാട്ടുകാർക്ക് ജോലി തേടിപ്പിടിച്ചു നൽകാനും താമസ സൗകര്യം നൽകുന്നതിലുമൊക്കെ ഔൽസുക്യം കാണിച്ചിരുന്നു. വാരാന്ത്യങ്ങളിൽ നാട്ടുകാരുടെ കൂടിച്ചേരലുകളും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. 1992 ൽ റിയാദിലുള്ള ചെറുവടിക്കാർക്ക് വേണ്ടി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച റഹ്‌മാൻ നിലവിൽ സംഘടനയുടെ പ്രസിഡന്റ് ആണ്. ചെറുവാടി ഗ്രാമത്തിന്റെ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന റിയാദ് ചെറുവാടി അസോസിയേഷൻ അശരണർക്ക് സ്ഥിരമായി ആശ്വാസധനം എത്തിച്ചു നൽകുന്നു. അതോടൊപ്പം ചെറുവാടിയിലെ രണ്ടു സ്കൂളുകളിലും ചുള്ളിക്കാപറമ്പ അങ്ങാടിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കുടിവെള്ള പദ്ധതി നടപ്പിലാക്കി. ഏറെ ജനശ്രദ്ധ നേടിയ കരിപ്പൂർ ഹജ്ജ് ഹൗസിലെ കുടിവെള്ള പദ്ധതിയും റഹ്‌മാൻ നേതൃത്വം നൽകിയാണ് പൂർത്തീകരിച്ചത്. നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്ന റഹ്‌മാൻ റിയാദിലെ പഴയകാല പ്രവാസി ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ സജീവ സംഘാടകനായിരുന്നു. നെഹ്‌റു സാംസ്‌കാരിക വേദിയുടെ ഭാരവാഹി എന്ന നിലയിൽ റിയാദിലെ കലാ കായിക രംഗത്തും റഹ്‌മാൻ ക്രിയാത്മകമായി ഇടപെട്ടു. നാദക്ക് കമ്പനിയിലെ മനുഷ്യസ്നേഹികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടിൽ ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
കോഴിക്കോട് കാരശ്ശേരി സ്വദേശി നഷീദ റഹ്‌മാനാണ് ഭാര്യ. സിവിൽ എഞ്ചിനീയർമായി സൗദിയിലെ വിവിധ കമ്പനികളിൽ തന്നെ ജോലി ചെയ്യുന്ന ഹിൽമി റഹ്‌മാൻ, ഹാസ്മി റഹ്‌മാൻ എന്നിവർ കൂടാതെ നാട്ടിൽ ആർക്കിടെക്ട് വിദ്യാർത്ഥിനിയായ ഫാത്തിമ ഐഷിൻ എന്നിവർ മക്കളാണ്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി നല്ല നിലയിലെത്തിക്കുക എന്ന ലക്ഷ്യമാണ് തന്നെ ഇത്രയും കാലം സൗദിയിൽ പിടിച്ചു നിർത്തിയതെന്നാണ് അബ്ദുറഹ്മാൻ ചെറുവാടി പറയുന്നത്. കുടുംബം അധികസമയവും കൂടെയുണ്ടായിരുന്നത് കൊണ്ട് കുടുംബജീവിതവും ഏറെ സന്തോഷകരമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വലിയൊരു സൗഹൃദ വലയമാണ് ഗൾഫിൽ നിന്നും തനിക്ക് കിട്ടിയ വലിയ സമ്പാദ്യം. അത് ജീവിതാവസാനം വരെ നിലനിൽക്കണം എന്ന പ്രാർത്ഥനയാണ്. നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുമ്പോഴാണ് സൗദിയിൽ നിന്നുള്ള എല്ലാ വിമാന സർവ്വീസും നിർത്തിവെച്ചിരിക്കുന്നത്. വിമാനസർവ്വീസ് പുനഃസ്ഥാപിച്ചാൽ ആദ്യവിമാനത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് അബ്‌ദുറഹ്‌മാൻ ചെറുവാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 2 days ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 2 days ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 2 days ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 2 days ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 2 days ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 2 days ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 2 days ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 2 days ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 2 days ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 2 days ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 2 days ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 2 days ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 2 days ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 2 days ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 2 days ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 2 days ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 2 days ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 2 days ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 2 days ago