മണ്ഡലകാലം: ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം
തൃശൂര്‍: പ്രധാന വാഹന പാര്‍ക്കിങിന്റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ഗുരുവായൂര്‍ ക്ഷേത്രം പാര്‍ക്കിങ് അവലോകന യോഗത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ നഗരസഭാ ഹാളില്‍ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു. കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദേവസ്വം, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
നിലവിലെ പ്രധാന പാര്‍ക്കിങ് ഇടമായ കിഴക്കേനടയില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ സീസണില്‍ പുതിയ പാര്‍ക്കിങ് സംവിധാനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ തേടുന്നത്. നഗരപരിധിയില്‍ പാര്‍ക്കിങ് സൗകര്യത്തിന് യോഗ്യമായ മുഴുവന്‍ സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കും. പടിഞ്ഞാറെ നട ബസ് സ്റ്റാന്‍ഡിനടുത്തുള്ള രണ്ടേക്കര്‍ സ്ഥലം, ആന്ധ്രാപാര്‍ക്ക്, തൈക്കാട് പള്ളിക്കടുത്തുള്ള 80 സെന്റ,് നഗരസഭ ലൈബ്രറിക്ക് പിറകുവശത്തുള്ള സ്ഥലം, സ്വകാര്യ ബസ്സ്റ്റാന്‍ഡിനു പിറകിലുള്ള ഒരേക്കര്‍, രാജവത്സത്തിനടുത്തുള്ള 50 സെന്റ്, റസ്റ്റ് ഹൗസിന്റെ നിര്‍മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെയുള്ള സ്ഥലം എന്നിവയും പാര്‍ക്കിങ്ങിനായി ഉപയോഗിക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കാനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം ഉപയോഗിക്കാനും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായി നടത്താനും എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നഗരസഭാ, ദേവസ്വം, പൊലിസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലരീതിയില്‍ തന്നെ ഉറപ്പാക്കണം. തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിപ്പിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പങ്കെടുത്ത എസി.പി പി.എ ശിവദാസിന് നിര്‍ദേശം നല്കി. നഗരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന പരമാവധി സ്ഥലങ്ങള്‍ പാര്‍ക്കിങിനായി തിരഞ്ഞെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ
National
• 19 days agoവീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍
qatar
• 19 days agoകൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം
Kerala
• 19 days agoറൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം
Football
• 19 days agoപത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ
Kerala
• 19 days agoതദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം
Kerala
• 19 days agoജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു
uae
• 19 days agoതിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി
Kerala
• 19 days agoനിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ
Kerala
• 19 days ago'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്
Football
• 19 days agoതോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി
Kerala
• 19 days agoവാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു
Kerala
• 19 days agoറോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ
National
• 19 days agoരണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ
crime
• 19 days ago'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി
International
• 19 days agoറൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം
Cricket
• 19 days agoഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
National
• 19 days agoതുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു
Kerala
• 19 days agoപോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്
ഒൻപതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ മർദിച്ചെന്ന പരാതിയിൽ കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. പോക്സോ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപണം.