HOME
DETAILS

പ്രവാസികളുടെ മൃതദേഹങ്ങളില്‍ എഴുപതു ശതമാനവും നാട്ടിലെത്തുന്നില്ല

  
backup
October 07, 2018 | 7:23 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 


കോഴിക്കോട്: വിദേശങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളില്‍ എഴുപത് ശതമാനവും നാട്ടിലെത്തുന്നില്ല. വിമാനക്കമ്പനികളുടെ പിടിച്ചുപറിയും രേഖകളുടെ നൂലാമാലകളുംമൂലം പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ അവസാനമായി ഒരുനോക്കുകാണാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
2015ല്‍ മാത്രം 7600 മൃതദേഹങ്ങളാണ് നാട്ടിലേക്കു കൊണ്ടുവരാനാകാതെ വിദേശങ്ങളില്‍ ഖബറടക്കിയത്. പ്രവാസി മരണങ്ങളില്‍ അധികവും അപകടം വഴിയാണ്. ഹൃദയാഘാതവും കുഴഞ്ഞുവീണുള്ള മരണങ്ങളുമാണ് തൊട്ടുപിന്നില്‍. 2007ല്‍ മാത്രം യു.എ.ഇയില്‍ ആത്മഹത്യ ചെയ്ത പ്രവാസികള്‍ 118 ആണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്കാണിത്. അഞ്ചു മാസത്തിനിടെ 236 വിദേശ മലയാളികള്‍ അവിടെ മരിച്ചു.
മരണപ്പെടുന്നവരില്‍ 80 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണ്. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങളെത്തുന്നത് യു.എ.ഇയില്‍ നിന്നാണ്.16.1 ശതമാനം. രണ്ടാം സ്ഥാനം സഊദി അറേബ്യയാണ്. എയര്‍ ഇന്ത്യ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഈടാക്കിയിരുന്നത് 80,000 രൂപ(നാലായിരം ദിര്‍ഹം) യായിരുന്നു. എയര്‍ അറേബ്യ 21700 രൂപ മാത്രം ഈടാക്കുമ്പോഴായിരുന്നു എയര്‍ ഇന്ത്യ പിടിച്ചുപറി തുടര്‍ന്നിരുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ തുക കുറച്ചു. എന്നാല്‍ ഈ സംഖ്യപോലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് കനത്തതാണ്. മൃതദേഹം തൂക്കി നോക്കിയാണ് എയര്‍ ഇന്ത്യ നിരക്ക് ഈടാക്കുന്നത്. ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട്. എയര്‍ അറേബ്യ 12 സെക്ടറിലേക്കേ സര്‍വിസ് നടത്തുന്നുള്ളൂ. എയര്‍ ഇന്ത്യ എല്ലാ സെക്ടറിലേക്കും സര്‍വിസ് നടത്തുന്നുണ്ട്. ഇതാണ് എയര്‍ ഇന്ത്യ ചൂഷണം ചെയ്യുന്നത്.
2013 മുതല്‍ എല്ലാ വര്‍ഷവും വിദേശങ്ങളില്‍ മരണപ്പെട്ട 8000 പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഇവരില്‍ കൂടുതല്‍ മലയാളികളാണ്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി മൃതദേഹങ്ങള്‍ വിദേശങ്ങളില്‍ തന്നെയാണ് ഖബറടക്കുന്നത്. 2016 ല്‍ മാത്രം മുംബൈ എയര്‍പോര്‍ട്ടുവഴി രാജ്യത്തെത്തിച്ചത് 534 മൃതദേഹങ്ങളാണ്. വിദേശത്ത് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം ഒരു മാസത്തിനകം യാഥാര്‍ഥ്യമാക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ പദ്ധതി ഒരു മാസത്തിനകം തുടങ്ങുമെന്നായിരുന്നു നോര്‍ക്ക റൂട്ട്‌സിന്റെ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉറപ്പ് നല്‍കിയിരുന്നത്. കേരളത്തിലെ എല്ലാ വിമാത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. ഈ സംവിധാനം പ്രാവര്‍ത്തികമാകാത്തതിനാല്‍ എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നതാണ് പ്രവാസികളുടെ ആവശ്യം. വിമാനക്കമ്പനികള്‍ പ്രവാസികളുടെ മൃതദേഹത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ഹരജി നല്‍കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  35 minutes ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  36 minutes ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  an hour ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  2 hours ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  2 hours ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  2 hours ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  2 hours ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  2 hours ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  3 hours ago