HOME
DETAILS

ശംസുല്‍ ഉലമായുടെ ചരിത്ര പോരാട്ടത്തിന്റെ സ്മരണയില്‍ ശരീഅത്ത് സമ്മേളനം

  
backup
October 14, 2018 | 7:36 AM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-2

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരായ ഭരണകൂട കൈയേറ്റങ്ങള്‍ക്കെതിരേ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രാവര്‍ത്തനത്തില്‍ ശരീഅത്ത് സമ്മേളന നഗരി. ശാബാനു കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരേയുണ്ടായ നീക്കങ്ങള്‍ക്കെതിരെയാണ് 1985ല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സമ്മേളനം നടത്തിയത്.
രാജ്യത്തെ നിയമവ്യവസ്ഥയെ മാനിച്ചും ഭരണകൂട ഉത്തരവാദിത്വങ്ങളെ ഓര്‍മപ്പെടുത്തിയും വിശ്വാസി സമൂഹത്തെ ഉല്‍ബുദ്ധരാക്കിയും അന്ന് സമസ്ത ജന. സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ നടത്തിയ പ്രഖ്യാപനങ്ങളുടെ ചരിത്രാവര്‍ത്തനമാണ് ഇന്നലെ നഗരിയില്‍ മുഴങ്ങിക്കേട്ടത്. 'ജീവിക്കുന്ന രാജ്യത്തോടു കൂറുപുലര്‍ത്താന്‍ മതപരമായി ബാധ്യതയുള്ളവരാണ് മുസ്‌ലിംകളെന്നും രാജ്യത്തോടു മത്സരിക്കാന്‍ വരുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രഖ്യാപിച്ച ശംസുല്‍ ഉലമാ, മതം മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് പ്രധാനമാണെന്നും ഇസ്‌ലാമിക ശരീഅത്തിനോടു മത്സരിക്കാന്‍ വരുന്നവരെ ഒറ്റ അണിയായി നേരിടുമെന്നും പ്രഖ്യാപിച്ചു. ഇതേ പ്രഖ്യാപനങ്ങള്‍ കോഴിക്കോട് കടപ്പുറത്ത്‌വച്ചു 1996ല്‍ സമസ്ത എഴുപതാം വാര്‍ഷിക സമ്മേളനത്തിലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലും ശംസുല്‍ ഉലമാ ആവര്‍ത്തിച്ചിരുന്നു. ശരീഅത്ത് നിയമങ്ങളെ ദുര്‍വ്യാഖ്യാനം നടത്തിയും മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ അജ്ഞതയോടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍, ശംസുല്‍ ഉലമായുടെ അന്നത്തെ പ്രഖ്യാപനങ്ങളുടെ ചരിത്രാവര്‍ത്തനമായിരുന്നു ഇന്നലെ നടന്ന ശരീഅത്ത് സമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  7 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  7 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  7 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  7 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  7 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  7 days ago