HOME
DETAILS

തൊണ്ണൂറ്റിയഞ്ചിലും കര്‍മനിരതനായി പി.പി.ഫരീദ് ഹാജി

  
backup
June 07 2017 | 20:06 PM

%e0%b4%a4%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

 

 


തൊടുപുഴ: പി.പി.ഫരീദ് ഹാജിയെന്ന തൊടുപുഴക്കാരുടെ 'പരി മാവു' 95 വയസിലും കര്‍മനിരതനാണ്. തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള തന്റെ അല്‍ അമീന്‍ ബുക്ക് സ്റ്റാളിലെ പഴയ കസേരയില്‍ ആര്‍ക്കും ഫരീദ് ഹാജിയെ കാണാം. ആരുപോയാലും ഒടുവില്‍ സൃഷ്ടാവിനെ ഭയപ്പെട്ടു ജീവിക്കുന്നതിന്റെ ആവശ്യകതയില്‍ എത്തിച്ചേരും ഇദ്ദേഹത്തിന്റെ സംസാരം. ചെറിയ പ്രബോധനമെങ്കിലും ചെയ്യാതെ ആരേയും മടക്കിയയക്കാറില്ല.
തെക്കന്‍ കേരളത്തില്‍ സമസ്ത മദ്‌റസകള്‍ക്ക് തുടക്കം കുറിച്ചതില്‍ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. തൊടുപുഴയുടെ കിഴക്കന്‍ മേഖലയുടെ മതപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ 1955 ല്‍ ഉണ്ടപ്ലാവ് മുഹിയുദ്ദീന്‍ പള്ളിയോട് ചേര്‍ന്ന് മദ്രസ സ്ഥാപിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ 296 ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത മദ്‌റസ,
തെക്കന്‍ കേരളത്തില്‍ സമസ്തയുടെ ആദ്യ മദ്‌റസയാണ്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ മേധാവിയായിരുന്ന കെ.പി ഉസ്മാന്‍ സാഹിബ്, തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസ എന്ന് നാമകരണവും ചെയ്തു. മദ്‌റസയുടെ സെക്രട്ടറി, പ്രസിഡന്റ്, ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ 55 വര്‍ഷത്തോളം ഫരീദ് ഹാജി സേവനം ചെയ്തു. ദീര്‍ഘകാലം സമസ്തയുടെ റെയ്ഞ്ച് ഖജാഞ്ചിയുമായിരുന്നു. ഇക്കാലയളവില്‍ ശംസുല്‍ ഉലമ ഇ.കെ.അബുബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖ നേതാക്കളുമായി വ്യക്തിബന്ധമുണ്ടാക്കി.
1985 മുതല്‍ 2009 വരെ തുടര്‍ച്ചയായി തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. 2009 ല്‍ സ്ഥാനമാനങ്ങളെല്ലാം ഒഴിവായി. 1981 - 83 കാലഘട്ടത്തില്‍ ദുബൈയില്‍ ന്യൂ ഇന്ത്യാ സ്‌ക്കൂളുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് പ്രബോധനം നല്‍കാനായി പ്രവര്‍ത്തിച്ചു. ഉണ്ടപ്ലാവ് ഇളയിടത്ത്പുത്തന്‍വീട്ടില്‍ കുടുംബാംഗമായ ഫരീദ് ഹാജി ചെറുപ്രായത്തില്‍ തന്നെ ആലിമീങ്ങളുമായിട്ടായിരുന്നു സഹവാസം.
തൊടുപുഴ മിഡില്‍ സ്‌ക്കൂളില്‍ നിന്നും ഏഴാം ക്ലാസ് പാസായി. പ്രശസ്തനായ എം.പി. മന്മഥന്റെ ശിഷ്യനാണ്. തൊടുപുഴ ഹസ്രത്തിന്റെ കീഴില്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലാണ് മതപഠനം നടത്തിയത്. തികച്ചും ലളിത ജീവിതത്തിന് ഉടമയായ ഫരീദ് ഹാജി, മതചര്യ അനുസരിച്ചുള്ള ജീവിതത്തില്‍ ഈ പ്രായത്തിലും വിട്ടുവീഴ്ചചെയ്യാറില്ല.
ഒര്‍മവെച്ച കാലം മുതല്‍ റമദാന്‍ നോമ്പ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. തറാവീഹ് നമസ്‌ക്കാരം ഒന്നുപോലും മുടങ്ങാതെ നിര്‍വഹിക്കുന്നു. ഖുര്‍ആന്‍ പാരായണവും പത്രവായനയും മുടക്കാറില്ല. ഈ പ്രായത്തിലും വായനയ്ക്ക് കണ്ണട വേണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. നാല് ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. 13 ാം വയസില്‍ ഫരീദ് ഹാജിയുടെ സന്തതസഹചാരിയായതാണ് ഭാര്യ ഫാത്തിമ. ഏഴ് മക്കളുണ്ട്. മക്കളിലും കൊച്ചുമക്കളിലും നിരവധി ആലിമീങ്ങളും ഹാഫിളീങ്ങളുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago