HOME
DETAILS

തെരെഞ്ഞെടുപ്പിന് സഹായിച്ചപര്‍ വെട്ടിലായി മാസങ്ങളായിട്ടും പ്രതിഫലമില്ല

  
backup
August 24 2019 | 20:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%9a

 

 


സുനി അല്‍ഹാദി
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തവര്‍ വെട്ടിലായി.
സംസ്ഥാനത്തുടനീളം ടെന്‍ഡറിലൂടെ ഇത്തരത്തില്‍ ജോലി ഏറ്റെടുത്ത ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഫലത്തുക കിട്ടാതെ വലയുന്നത്. വിവിധയിടങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിഡിയോഗ്രാഫര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പന്തലിട്ടവര്‍, വാഹനം ഏര്‍പ്പാടുചെയ്തവര്‍ തുടങ്ങിയവരാണ് കടക്കെണിയിലായിരിക്കുന്നത്. കിടപ്പാടം പണയംവച്ചുമൊക്കെ സ്വരൂപിച്ച പണംകൊണ്ടാണ് പലരും കരാര്‍ ഏറ്റെടുത്തത്. ചെലവ് സംബന്ധിച്ച കണക്കുകളും മറ്റ് രേഖകളും ജില്ലാ ആസ്ഥാനത്ത് സമര്‍പ്പിക്കുകയും ഇവ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസ് ധനവകുപ്പിന് കൈമാറുകയും തുടര്‍ന്ന് പണം കൈപ്പറ്റുകയുമാണ് രീതി.
കേന്ദ്രസര്‍ക്കാരാണ് പണം ലഭ്യമാക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസത്തിനുശേഷവും ഇവര്‍ക്ക് പണം കിട്ടിയില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഓണറേറിയവും ഇതുവരെ നല്‍കിയിട്ടില്ല. പണം ഇതുവരെ ലഭിക്കാത്തതിനാല്‍ കടക്കെണിയിലായിരിക്കുകയാണെന്ന് വിഡിയോ കരാര്‍ ഏറ്റെടുത്ത ജോണ്‍സണ്‍ മാത്യൂസ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
പ്രതിദിനം 1400 രൂപ നിരക്കിലാണ് വിഡിയോഗ്രാഫര്‍മാര്‍ തൊഴിലിലേര്‍പ്പെട്ടത്. ഇതില്‍ 750 രൂപയോളം ഒരു ദിവസം കാമറക്ക് വാടക നല്‍കേണ്ടിവന്നു. 28 മുതല്‍ 30 ദിവസം വരെയാണ് തൊഴില്‍ ചെയ്തത്. അതേസമയം, തെരഞ്ഞെടുപ്പ് വിഡിയോ ജോലിചെയ്ത സി-ഡിറ്റിനും സി.സി.ടി.വി ജോലി ചെയ്ത കെല്‍ട്രോണിനും പണം കൈമാറിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബില്ലുകള്‍ നല്‍കി ഒരുമാസത്തിനകം പണം അനുവദിച്ചിരുന്നതായും ഇവര്‍ പറയുന്നു. ആറുകോടിയോളം രൂപയാണ് ഓരോ ജില്ലയ്ക്കും ഇത്തരത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവുവന്നത്. ഒരു ജില്ലയ്ക്കുപോലും തുക പൂര്‍ണമായും നല്‍കിയിട്ടില്ല.
ഓണത്തിനുമുന്‍പ് പണം ലഭ്യമായില്ലെങ്കില്‍ സമരപരിപാടിയിലേക്ക് നീങ്ങാനാണ് കരാറുകാരുടെ തീരുമാനം. കാസര്‍കോട്ട് വിവിധ തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസവും ധര്‍ണയും നടത്താനും കരാറുകാരുടെ കൂട്ടായ്മ തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago