HOME
DETAILS

ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവ്

  
backup
August 31, 2019 | 8:43 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae

 


തൊടുപുഴ: ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും. സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ കേസില്‍ വിധിവരുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷമാണ്. കോട്ടയം മലയ കോട്ടേജില്‍ എന്‍.ഐ നൈനാനെ(65)യാണ് തൊടുപുഴ നാലാം അഡീഷണല്‍ ജഡ്ജി ശിക്ഷിച്ചത്.
നെടുങ്കണ്ടം കാഞ്ചന ആശുപത്രിയിലെ ഡോക്ടറും നടത്തിപ്പുകാരനുമായ ഡോ. ജോസ് കുര്യന്‍(50) ആണ് മരിച്ചത്. 1999 മാര്‍ച്ച് 20 മുതല്‍ നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ പ്രതി ജോലിയില്‍ പ്രവേശിച്ച് ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ചീഫ് ഫിസീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മെയ് 16ന് പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡോ. ജോസ് കുര്യനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പിന്നീട് ജോസിനെ ഐ.സി.യുവിലേക്ക് മാറ്റി. ഡോക്ടറുടെ ആരോഗ്യാവസ്ഥ അറിയുവാന്‍ പരിചയക്കാരും സഹപ്രവര്‍ത്തകരുമായ ഡോക്ടര്‍മാരെത്തുകയും രോഗാവസ്ഥയെ കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രാഥമികമായി നല്‍കേണ്ട മരുന്നുകള്‍ പോലും നല്‍കിയിട്ടില്ലെന്ന് അറിയുകയും ചെയ്തു. പിന്നീട് മരുന്ന് നല്‍കിയെങ്കില്‍ രാവിലെ 10.30 ഓടെ കുര്യന്‍ മരിച്ചു. ചികിത്സ സംബന്ധിച്ച് കേസ് ഷീറ്റില്‍ ഒന്നും രേഖപ്പെടുത്താതെ മരണപ്പെട്ട ശേഷം ഇവ എഴുതി ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.
ഐ.പി.സി 304 പ്രകാരം 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ച് മാസം തടവും ഐ.പി.സി 419, 465 വകുപ്പുകള്‍ പ്രകാരം മൂന്നും രണ്ടും വര്‍ഷം വീതം തടവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ പോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടിര്‍ അഡ്വ. എബി. ഡി. കോലോത്ത് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തുമാസക്കാരി ആലിന്റെ അവയവങ്ങൾ ഇനി അഞ്ച് ജീവനുകളിൽ തുടിക്കും; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

Kerala
  •  a day ago
No Image

നാല് പരാതികൾ, കണ്ണീരൊപ്പിയ നാല് ഉത്തരവുകളും; മാനുഷികതയുടെ കരുതലുമായി വീണ്ടും ഷാർജ ഭരണാധികാരി

uae
  •  a day ago
No Image

നെടിയാംകോട് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ് 

Kerala
  •  a day ago
No Image

റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ചോദ്യ പേപ്പറുകള്‍ പരസ്പരം മാറി നല്‍കി; ആലപ്പുഴ എസ്ഡി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ഫലം തടഞ്ഞു

Kerala
  •  a day ago
No Image

സേനയ്ക്കുള്ളിലെ അഴിമതി റിപ്പോർട്ട് ചെയ്തു; പൊലിസ് അസോസിയേഷന്റെ 'പകപോക്കലിൽ' മനംനൊന്ത് കൊല്ലത്ത് എസ്.ഐ സർവീസിൽ നിന്ന് സ്വയം വിരമിച്ചു

Kerala
  •  a day ago
No Image

ചോളച്ചാക്കുകൾക്കുള്ളിൽ കോടികളുടെ മയക്കുമരുന്ന്; അന്താരാഷ്ട്ര ലഹരിമാഫിയയെ പൂട്ടി യുഎഇ-കുവൈത്ത് സംയുക്ത ദൗത്യം

uae
  •  a day ago
No Image

ഒമാന്‍ റോഡില്‍ ട്രക്ക് നിയന്ത്രണം: സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടി

oman
  •  a day ago
No Image

മൂന്ന് ലക്ഷ്വറി കാറുകൾ, പായയ്ക്കടിയിൽ ലക്ഷങ്ങൾ; പിടിയിലായ ഭിക്ഷാടകരുടെ ആസ്തി കേട്ടുഞെട്ടി ദുബൈ പൊലിസ്

uae
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞെത്തി യുവതി; ഒടുവിൽ സുരക്ഷാ ജീവനക്കാരുടെ പിടിയിൽ

Kerala
  •  a day ago
No Image

ടി20 ലോകകപ്പിൽ വൻ അട്ടിമറി: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കംഗാരുക്കളുടെ സൂപ്പർ 8 പ്രതീക്ഷകൾ തുലാസിൽ

Cricket
  •  a day ago

No Image

'കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല, ജോസ് കെ മാണി പാലായില്‍ മത്സരിക്കും'; ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍, ഉറപ്പില്ലെന്ന് ജോസ്

Kerala
  •  a day ago
No Image

നരവാനെയുടെ ആത്മകഥയില്‍ കുരുങ്ങി കേന്ദ്രം; മുന്‍കൂര്‍ അനുമതി, ലംഘനത്തിന് കര്‍ശന നടപടി...സൈനികരുടെ പുസ്തക രചനക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ, സേവനത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ബാധകം

National
  •  a day ago
No Image

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് 2 കോടി രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയി; കാണാതായത് ഡി.ജെ പാര്‍ട്ടിക്ക് പിന്നാലെ

Kerala
  •  a day ago
No Image

ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായി; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

International
  •  a day ago