HOME
DETAILS

ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവ്

  
backup
August 31 2019 | 20:08 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae

 


തൊടുപുഴ: ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും. സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ കേസില്‍ വിധിവരുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷമാണ്. കോട്ടയം മലയ കോട്ടേജില്‍ എന്‍.ഐ നൈനാനെ(65)യാണ് തൊടുപുഴ നാലാം അഡീഷണല്‍ ജഡ്ജി ശിക്ഷിച്ചത്.
നെടുങ്കണ്ടം കാഞ്ചന ആശുപത്രിയിലെ ഡോക്ടറും നടത്തിപ്പുകാരനുമായ ഡോ. ജോസ് കുര്യന്‍(50) ആണ് മരിച്ചത്. 1999 മാര്‍ച്ച് 20 മുതല്‍ നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ പ്രതി ജോലിയില്‍ പ്രവേശിച്ച് ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ചീഫ് ഫിസീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മെയ് 16ന് പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡോ. ജോസ് കുര്യനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പിന്നീട് ജോസിനെ ഐ.സി.യുവിലേക്ക് മാറ്റി. ഡോക്ടറുടെ ആരോഗ്യാവസ്ഥ അറിയുവാന്‍ പരിചയക്കാരും സഹപ്രവര്‍ത്തകരുമായ ഡോക്ടര്‍മാരെത്തുകയും രോഗാവസ്ഥയെ കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രാഥമികമായി നല്‍കേണ്ട മരുന്നുകള്‍ പോലും നല്‍കിയിട്ടില്ലെന്ന് അറിയുകയും ചെയ്തു. പിന്നീട് മരുന്ന് നല്‍കിയെങ്കില്‍ രാവിലെ 10.30 ഓടെ കുര്യന്‍ മരിച്ചു. ചികിത്സ സംബന്ധിച്ച് കേസ് ഷീറ്റില്‍ ഒന്നും രേഖപ്പെടുത്താതെ മരണപ്പെട്ട ശേഷം ഇവ എഴുതി ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.
ഐ.പി.സി 304 പ്രകാരം 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ച് മാസം തടവും ഐ.പി.സി 419, 465 വകുപ്പുകള്‍ പ്രകാരം മൂന്നും രണ്ടും വര്‍ഷം വീതം തടവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ പോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടിര്‍ അഡ്വ. എബി. ഡി. കോലോത്ത് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ

auto-mobile
  •  13 minutes ago
No Image

വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

International
  •  21 minutes ago
No Image

മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  33 minutes ago
No Image

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

International
  •  an hour ago
No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  an hour ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  an hour ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  an hour ago
No Image

യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  2 hours ago
No Image

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ

crime
  •  2 hours ago
No Image

ഗോള്‍ഡ് കോയിന്‍ പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം

Kuwait
  •  2 hours ago

No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  6 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  7 hours ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  7 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  8 hours ago