HOME
DETAILS

ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവ്

  
backup
August 31, 2019 | 8:43 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae

 


തൊടുപുഴ: ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും. സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ കേസില്‍ വിധിവരുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷമാണ്. കോട്ടയം മലയ കോട്ടേജില്‍ എന്‍.ഐ നൈനാനെ(65)യാണ് തൊടുപുഴ നാലാം അഡീഷണല്‍ ജഡ്ജി ശിക്ഷിച്ചത്.
നെടുങ്കണ്ടം കാഞ്ചന ആശുപത്രിയിലെ ഡോക്ടറും നടത്തിപ്പുകാരനുമായ ഡോ. ജോസ് കുര്യന്‍(50) ആണ് മരിച്ചത്. 1999 മാര്‍ച്ച് 20 മുതല്‍ നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ പ്രതി ജോലിയില്‍ പ്രവേശിച്ച് ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ചീഫ് ഫിസീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മെയ് 16ന് പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡോ. ജോസ് കുര്യനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പിന്നീട് ജോസിനെ ഐ.സി.യുവിലേക്ക് മാറ്റി. ഡോക്ടറുടെ ആരോഗ്യാവസ്ഥ അറിയുവാന്‍ പരിചയക്കാരും സഹപ്രവര്‍ത്തകരുമായ ഡോക്ടര്‍മാരെത്തുകയും രോഗാവസ്ഥയെ കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രാഥമികമായി നല്‍കേണ്ട മരുന്നുകള്‍ പോലും നല്‍കിയിട്ടില്ലെന്ന് അറിയുകയും ചെയ്തു. പിന്നീട് മരുന്ന് നല്‍കിയെങ്കില്‍ രാവിലെ 10.30 ഓടെ കുര്യന്‍ മരിച്ചു. ചികിത്സ സംബന്ധിച്ച് കേസ് ഷീറ്റില്‍ ഒന്നും രേഖപ്പെടുത്താതെ മരണപ്പെട്ട ശേഷം ഇവ എഴുതി ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.
ഐ.പി.സി 304 പ്രകാരം 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ച് മാസം തടവും ഐ.പി.സി 419, 465 വകുപ്പുകള്‍ പ്രകാരം മൂന്നും രണ്ടും വര്‍ഷം വീതം തടവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ പോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടിര്‍ അഡ്വ. എബി. ഡി. കോലോത്ത് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  3 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  3 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  3 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  3 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  3 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  3 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  3 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago