HOME
DETAILS

സര്‍ക്കാരിനെ 'പ്രതിസന്ധിയിലാക്കി' വരുണ്‍ ഗാന്ധി

  
backup
October 24 2018 | 19:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7

 

ഭിവാനി: കേന്ദ്രത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനുമെതിരേ ആരോപണവുമായി ബി.ജെ.പി എം.പിയും മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി. എം.പിമാര്‍ക്കു ശമ്പളം വര്‍ധിപ്പിച്ചതു ചോദ്യംചെയ്ത തന്നോട്, എന്തിനാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ചോദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ ഭിവാനിയില്‍ ഒരു വനിതാ കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വരുണിന്റെ വെളിപ്പെടുത്തല്‍.
എം.പിമാരുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ അവര്‍ക്കു ശമ്പളം വര്‍ധിപ്പിക്കാവൂവെന്നു താന്‍ നിരന്തരം പറയുന്നതാണ്. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്കെല്ലാം അവരുടെ ജോലിയുടെ പ്രധാന്യം തിരിച്ചറിഞ്ഞു വേതനം വര്‍ധിപ്പിക്കണം.
എന്നാല്‍, എം.പിമാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി നോക്കാതെ പത്തു വര്‍ഷത്തിനുള്ളില്‍ ഏഴു തവണയാണ് ശമ്പളം വര്‍ധിപ്പിച്ചത്. ഇക്കാര്യം ഉന്നയിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഓരോ വര്‍ഷവും മൂന്നു ലക്ഷം കോടിയാണ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍, ഇതില്‍ 98 ശതമാനവും ചെലവഴിക്കുന്നതു കെട്ടിട നിര്‍മാണങ്ങള്‍ക്കാണ്. ഇതിനെ വിദ്യാഭ്യാസ പരിഷ്‌കരണമെന്നു പറയാന്‍ കഴിയുമോയെന്നും യു.പിയിലെ സുല്‍ത്താന്‍പൂര്‍ എം.പികൂടിയായ വരുണ്‍ ചോദിച്ചു. രാജ്യത്തെ 40 ശതമാനം കര്‍ഷകരും കൃഷിക്കായി ഭൂമി പാട്ടത്തിനെടുക്കുകയാണ്.
ഇതു നിയമവിരുദ്ധമായതുകൊണ്ട് ഇവര്‍ക്ക് എന്തെങ്കിലും സഹായം നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ല. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ കര്‍ഷകരുടെ ഉല്‍പാദനച്ചെലവ് മൂന്നിലൊന്നു വര്‍ധിച്ചിട്ടുണ്ട്. ഇതു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. വിദര്‍ഭയില്‍ മാത്രം 17,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago