HOME
DETAILS

പരീക്ഷ എഴുതാതിരിക്കാന്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ നുണക്കഥ; പതിനാലുകാരന്റെ വാക്കുവിശ്വസിച്ച് നിരപരാധികളായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍

  
Web Desk
September 18 2019 | 05:09 AM

exam-fear-student-created-fake-kidnap-story

മലപ്പുറം: പരീക്ഷാപ്പേടിയില്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നുണക്കഥ പ്രചരിപ്പിച്ച പതിനാലുകാരന്റെ അതിസാമര്‍ത്ഥ്യത്തില്‍ ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നത് നിരപരാധികളായ രണ്ട് കാര്‍യാത്രികര്‍ക്ക്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്തുള്ള, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് കുട്ടിയുടെ വാക്കുംകേട്ട് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

മലപ്പുറം ഓമാനൂരിലാണ് സംഭവം നടന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് പരീക്ഷ എഴുതാതിരിക്കാനായി വിദ്യാര്‍ഥി കാണിച്ച അതിബുദ്ധിയാണ് സംഭവങ്ങള്‍ക്കിടയാക്കിയത്. ഓമാനൂരില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ കാറിലെത്തിയ സംഘം തന്റെ കൈകള്‍ കയറുകൊണ്ട് ബന്ധിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കുതറിയോടുകയായിരുന്നുവെന്നും കുട്ടി നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ.സി.ടി.വി പരിശോധിച്ച നാട്ടുകാര്‍ക്ക് ദൃശ്യത്തിലുണ്ടായിരുന്ന ഒരു കാര്‍ കുട്ടി കാണിച്ചുകൊടുക്കകയും ചെയ്തു.

തുടര്‍ന്ന് പൊലിസ് ഈ വാഹനത്തിലുള്ളവരെ ബന്ധപ്പെടുകയും വാഴക്കാട് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറയുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന റഹ്മത്തുള്ള, സഫറുള്ള എന്നിവരെ സ്റ്റേഷനിലേക്ക് വരുന്ന വഴി നാട്ടുകാര്‍ തടയുകയായിരുന്നു. ഇവര്‍ തന്നെയാണ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കുട്ടി ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ ഇവരെ ക്രൂരമായ മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

പൊലിസ് സ്ഥലത്തെത്തി കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ഥ വസ്തുത ബോധ്യമായത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് താന്‍ ഇത്തരത്തിലുള്ള ഒരു കഥ മെനഞ്ഞതെന്ന് പതിനാലുകാരന്‍ സമ്മതിക്കുകയായിരുന്നു. പരുക്കേറ്റ യുവാക്കള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ മൂന്ന് പേരെ വാഴക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. ഓമനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, വാഹനം നശിപ്പിക്കല്‍ എന്നിവ ചുമത്തി 46 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  a minute ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  3 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  7 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  12 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  20 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  27 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  34 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  42 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago