HOME
DETAILS

കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: മന്ത്രി കെ. രാജു

  
backup
November 02, 2018 | 3:44 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6

വൈത്തിരി: കര്‍ഷകരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാനം പൂക്കോട് സര്‍വകലാശാലാ ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ അദ്ദേഹം.
രാജ്യത്തെ ഗ്രാമീണ ജനസംഖ്യയില്‍ 50 ശതമാനത്തിലധികവും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മൃഗസംരക്ഷണവും അനുബന്ധ മേഖലകളും ഗ്രാമീണരുടെ ക്ഷേമത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഭൂമി ലഭ്യതയും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ഇതിനകം കൃഷി, മൃഗപരിപാലനം എന്നീ മേഖലകളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ കര്‍ഷകര്‍ ഇതര മേഖലകളിലേക്ക് ചുവടുമാറുകയാണ്. ഈ സാഹചര്യത്തിലാണ് വെറ്ററിനറി ബിരുദധാരികളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട മേഖലയിലെത്തേണ്ടത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയണം. വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവുമാണ് സമീപകാലത്തുണ്ടായ പ്രധാന പ്രതിസന്ധി. ഇതു തരണം ചെയ്യാന്‍ നൂതന പരിഹാരങ്ങളുമായി മുന്നോട്ടുപോവേണ്ടതുണ്ട്. ഈ രണ്ടു വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ സര്‍വകലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വെറ്ററിനറി, ഡയറി, പൗള്‍ട്രി സയന്‍സ് വിഷയങ്ങളില്‍ ഡോക്‌ട്രേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവയില്‍ 2016-17 വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 226 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതില്‍ എട്ട് പേര്‍ ഡോക്‌ട്രേറ്റ് വിദ്യാര്‍ഥികളാണ്. വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കളായ 18 വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ സ്വര്‍ണ മെഡലും പ്രശസ്തി പത്രവും ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണൂത്തി വെറ്ററിനറി സയന്‍സ്, മണ്ണൂത്തി ഡയറി സയന്‍സ്, പൂക്കോട് വെറ്ററിനറി സയന്‍സ്, പൂക്കോട് ഡയറി സയന്‍സ്, പാലക്കാട് തിരുവായംകുന്ന് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബിരുദദാന ചടങ്ങിനെത്തിയത്.
ചടങ്ങില്‍ തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സി ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ സേവ്യര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യൂ നന്ദിയും പറഞ്ഞു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍, മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വീണ്ടും മലേറിയ; ഇരിങ്ങല്ലൂര്‍ സ്വദേശിയായ 62 കാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പണം നല്‍കാത്തതില്‍ വിരോധം: കോട്ടത്തറയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പതിനാറുകാരന്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

'ഇസ്‌റാഈലിന്റെ ലബനാന്‍ അധിനിവേശവും ആക്രമണവും കരാറിന്റെ ലംഘനം' മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  3 days ago
No Image

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ നല്‍കാനാവില്ല; പരാതിയുമായി ടോള്‍ പ്ലാസ അധികൃതര്‍

Kerala
  •  3 days ago
No Image

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍

International
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് തിരിച്ചടി, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

Kerala
  •  3 days ago
No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  3 days ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  3 days ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  3 days ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  3 days ago