HOME
DETAILS

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പുനര്‍നിര്‍മാണം; എതിര്‍പ്പുമായി സംരക്ഷണ സമിതി രംഗത്ത്

  
backup
November 03, 2018 | 4:35 AM

%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

കോഴിക്കോട്: നൂറു വര്‍ഷം പിന്നിട്ട ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റുന്നതിനെതിരേ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട സംരക്ഷണ സമിതി രംഗത്ത്.
2017ല്‍ 5.6 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കെട്ടിടത്തിന് യാതൊരു ബലക്കുറവുമില്ല. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പെയിന്റിങ്ങും വയറിങ്ങും നടത്തിയിരുന്നു. കൂടാതെ ഓഫിസില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ടൈല്‍സ് പതിച്ച ഇരുപ്പിടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കേണ്ടി വന്നാല്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ച പണം പൂര്‍ണ്ണമായും പാഴായി പോകുമെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടം പണിയുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനു പിന്നില്‍ ഉന്നതസ്ഥാനത്തുള്ള ചില തല്‍പരകക്ഷികള്‍ അഴിമതി നടത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
കെട്ടിടം പൊളിക്കുമ്പോള്‍ രേഖകളും ഫര്‍ണിച്ചറുകളും വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി വന്‍ ചെലവ് വരും. കൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രളയദുരന്തത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ടാണ് കെട്ടിടം പൊളിച്ചു മാറ്റുന്നത്, പൊളിച്ചേ അടങ്ങു എന്ന് വാശിപ്പിടിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അഡ്വ. പി. ചാത്തുണ്ണി, ടി. കെ സുധാകരന്‍, എന്‍. പി അമീര്‍, ഭരതന്‍ കരിക്കിനാരി, കെ. ഹരിദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമയിൽ മഴ മുന്നറിയിപ്പ്; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജീകരണങ്ങളുമായി അധികൃതർ

uae
  •  13 hours ago
No Image

18 മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീല്‍; ശക്തരായ സ്ഥാനാര്‍ഥികളെ ഒഴിവാക്കി ബിജെപി സിപിഎമ്മിന് വഴിയൊരുക്കുന്നു; എന്‍കെ പ്രേമചന്ദ്രന്‍ 

Kerala
  •  13 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ വിമർശനം

Kerala
  •  13 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് ആവർത്തിച്ച് ഖത്തർ; പരമാധികാരം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

qatar
  •  13 hours ago
No Image

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധം; യുപി സ്വദേശി ഹരീഷ് റാണ അന്തരിച്ചു 

National
  •  14 hours ago
No Image

അദ്ദേഹം പരാജയപ്പെട്ട ക്യാപ്റ്റനായിരിക്കാം, പക്ഷേ രാജസ്ഥാൻ നായകനെ രക്ഷിക്കാൻ ആ സൂപ്പർ താരം തന്നെ വേണമെന്ന് ഇർഫാൻ പഠാൻ

Cricket
  •  14 hours ago
No Image

യുഎഇയിൽ കനത്ത മഴ തുടരുന്നു; അബുദബിയിലും അജ്മാനിലും ഒറ്റദിവസം പെയ്തത് ഒരു വർഷത്തെ മഴ

uae
  •  14 hours ago
No Image

അലി ലാരിജാനിക്ക് പകരക്കാരൻ; ഇറാൻ സുരക്ഷാ കൗൺസിൽ തലവനായി മുഹമ്മദ് ബാഖർ ദുൽഖദർ

International
  •  14 hours ago
No Image

കനത്ത മഴ തുടരുന്നു; ഒമാനിലെ എട്ട് ഗവര്‍ണറേറ്റുകളില്‍ വര്‍ക്ക് ഫ്രം ഹോം നീട്ടാന്‍ സാധ്യത

oman
  •  14 hours ago
No Image

വിസ കാലാവധി കഴിഞ്ഞവർക്കും യുഎഇയിലേക്ക് മടങ്ങാം; പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്ക് ആശ്വാസവുമായി അധികൃതർ‌

uae
  •  15 hours ago