HOME
DETAILS

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പുനര്‍നിര്‍മാണം; എതിര്‍പ്പുമായി സംരക്ഷണ സമിതി രംഗത്ത്

  
backup
November 03, 2018 | 4:35 AM

%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

കോഴിക്കോട്: നൂറു വര്‍ഷം പിന്നിട്ട ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റുന്നതിനെതിരേ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട സംരക്ഷണ സമിതി രംഗത്ത്.
2017ല്‍ 5.6 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കെട്ടിടത്തിന് യാതൊരു ബലക്കുറവുമില്ല. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പെയിന്റിങ്ങും വയറിങ്ങും നടത്തിയിരുന്നു. കൂടാതെ ഓഫിസില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ടൈല്‍സ് പതിച്ച ഇരുപ്പിടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കേണ്ടി വന്നാല്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ച പണം പൂര്‍ണ്ണമായും പാഴായി പോകുമെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടം പണിയുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനു പിന്നില്‍ ഉന്നതസ്ഥാനത്തുള്ള ചില തല്‍പരകക്ഷികള്‍ അഴിമതി നടത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
കെട്ടിടം പൊളിക്കുമ്പോള്‍ രേഖകളും ഫര്‍ണിച്ചറുകളും വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി വന്‍ ചെലവ് വരും. കൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രളയദുരന്തത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ടാണ് കെട്ടിടം പൊളിച്ചു മാറ്റുന്നത്, പൊളിച്ചേ അടങ്ങു എന്ന് വാശിപ്പിടിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അഡ്വ. പി. ചാത്തുണ്ണി, ടി. കെ സുധാകരന്‍, എന്‍. പി അമീര്‍, ഭരതന്‍ കരിക്കിനാരി, കെ. ഹരിദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  22 minutes ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  31 minutes ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  34 minutes ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  43 minutes ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  an hour ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  an hour ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  an hour ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  an hour ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  2 hours ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  2 hours ago