HOME
DETAILS

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പുനര്‍നിര്‍മാണം; എതിര്‍പ്പുമായി സംരക്ഷണ സമിതി രംഗത്ത്

  
backup
November 03, 2018 | 4:35 AM

%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

കോഴിക്കോട്: നൂറു വര്‍ഷം പിന്നിട്ട ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റുന്നതിനെതിരേ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട സംരക്ഷണ സമിതി രംഗത്ത്.
2017ല്‍ 5.6 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കെട്ടിടത്തിന് യാതൊരു ബലക്കുറവുമില്ല. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പെയിന്റിങ്ങും വയറിങ്ങും നടത്തിയിരുന്നു. കൂടാതെ ഓഫിസില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ടൈല്‍സ് പതിച്ച ഇരുപ്പിടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കേണ്ടി വന്നാല്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ച പണം പൂര്‍ണ്ണമായും പാഴായി പോകുമെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടം പണിയുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനു പിന്നില്‍ ഉന്നതസ്ഥാനത്തുള്ള ചില തല്‍പരകക്ഷികള്‍ അഴിമതി നടത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
കെട്ടിടം പൊളിക്കുമ്പോള്‍ രേഖകളും ഫര്‍ണിച്ചറുകളും വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി വന്‍ ചെലവ് വരും. കൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രളയദുരന്തത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ടാണ് കെട്ടിടം പൊളിച്ചു മാറ്റുന്നത്, പൊളിച്ചേ അടങ്ങു എന്ന് വാശിപ്പിടിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അഡ്വ. പി. ചാത്തുണ്ണി, ടി. കെ സുധാകരന്‍, എന്‍. പി അമീര്‍, ഭരതന്‍ കരിക്കിനാരി, കെ. ഹരിദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  9 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  9 days ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  9 days ago
No Image

അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്

uae
  •  9 days ago
No Image

'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ

Cricket
  •  9 days ago
No Image

ഇറാനിൽ യുഎസ്-ഇസ്റാഈൽ ആക്രമണം രൂക്ഷം: 193 കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇര

International
  •  9 days ago
No Image

ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്

International
  •  9 days ago
No Image

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിനെച്ചൊല്ലി തർക്കം; അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ

Kerala
  •  9 days ago
No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  9 days ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  9 days ago