HOME
DETAILS

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പുനര്‍നിര്‍മാണം; എതിര്‍പ്പുമായി സംരക്ഷണ സമിതി രംഗത്ത്

  
backup
November 03, 2018 | 4:35 AM

%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

കോഴിക്കോട്: നൂറു വര്‍ഷം പിന്നിട്ട ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റുന്നതിനെതിരേ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട സംരക്ഷണ സമിതി രംഗത്ത്.
2017ല്‍ 5.6 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കെട്ടിടത്തിന് യാതൊരു ബലക്കുറവുമില്ല. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പെയിന്റിങ്ങും വയറിങ്ങും നടത്തിയിരുന്നു. കൂടാതെ ഓഫിസില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ടൈല്‍സ് പതിച്ച ഇരുപ്പിടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കേണ്ടി വന്നാല്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ച പണം പൂര്‍ണ്ണമായും പാഴായി പോകുമെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടം പണിയുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനു പിന്നില്‍ ഉന്നതസ്ഥാനത്തുള്ള ചില തല്‍പരകക്ഷികള്‍ അഴിമതി നടത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
കെട്ടിടം പൊളിക്കുമ്പോള്‍ രേഖകളും ഫര്‍ണിച്ചറുകളും വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി വന്‍ ചെലവ് വരും. കൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രളയദുരന്തത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ടാണ് കെട്ടിടം പൊളിച്ചു മാറ്റുന്നത്, പൊളിച്ചേ അടങ്ങു എന്ന് വാശിപ്പിടിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അഡ്വ. പി. ചാത്തുണ്ണി, ടി. കെ സുധാകരന്‍, എന്‍. പി അമീര്‍, ഭരതന്‍ കരിക്കിനാരി, കെ. ഹരിദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  25 days ago
No Image

വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍

qatar
  •  25 days ago
No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  25 days ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  25 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  25 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  25 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  25 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  25 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  25 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  25 days ago