HOME
DETAILS

തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കള്ളപ്പണ കേസ്: അങ്ങോട്ടു വരാമെന്ന് ശരദ് പവാര്‍, ഇപ്പോള്‍ വേണ്ടെന്ന് ഇ.ഡി

  
backup
September 27, 2019 | 9:22 AM

sharad-pawar-cancels-plan-to-visit-ed-office-after-mumbai-top-cops-request-cites-law-order-situation12

 

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരെ കള്ളപ്പണ കേസ് ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കുന്നു. കേസില്‍ തുടര്‍നടപടിക്കായി ഓഫിസിലേക്ക് വരാമെന്നു ശരദ് പവാര്‍ പറഞ്ഞതോടെ, ഇപ്പോള്‍ വേണ്ടെന്നും പോകുന്നത് ഒഴിവാക്കണമെന്നും പൊലിസുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ ഹാജരാകേണ്ടെന്ന് ആവശ്യപ്പെട്ടത്. ഇതോടെ അദ്ദേഹം നീക്കത്തില്‍ പിന്തിരിഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍.

ഇ.ഡി ഓഫിസിലേക്കുള്ള റോഡുകള്‍ അടച്ചിടുകയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശരദ് പവാറിന്റെ വീടിനു മുന്നിലും വലിയ പൊലിസ് സന്നാഹമുണ്ട്.

മഹാരാഷ്ട്ര സംസ്ഥാന സഹകരണ (എംഎസ്സി) ബാങ്കില്‍ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാര്‍ ഇഡിയുടെ ഓഫീസില്‍ ഹാജരാകുന്നത്. 25,000 കോടി രൂപയുടെ എംഎസ്സി ബാങ്ക് തട്ടിപ്പ് കേസില്‍ അദ്ദേഹം കള്ളപ്പണം വെളുപ്പിച്ചതായി ഏജന്‍സി കേസെടുത്ത ശേഷം എന്തെങ്കിലും വിവരങ്ങള്‍ ആവശ്യമുണ്ടോ എന്ന് ചോദിക്കാന്‍ താന്‍ ഇഡിയുടെ ഓഫീസിലേക്ക് പോകുമെന്ന് പവാര്‍ ബുധനാഴ്ച പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ജില്ലാ കേന്ദ്ര സഹകരണ (ഡിസിസി) ബാങ്കുകളുടെ സുപ്രധാന സ്ഥാപനമാണ് എംഎസ്സി ബാങ്ക്.

ബാങ്ക് ഡയറക്ടറ്ററില്‍ അംഗമാവുകയോ അഭിപ്രായ രൂപീകരണത്തില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലാത്ത തന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്ര ഏജന്‍സിക്ക് നന്ദി പറയുന്നുവെന്നാണ് ശരദ് പവാര്‍ പ്രതികരിച്ചത്. എനിക്കെതിരേയും അവര്‍ കേസെടുത്തിട്ടുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ അത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം തുടരും. ബാങ്ക് തട്ടിപ്പ് കേസില്‍ ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. തന്റെ പേര് എങ്ങനെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്ടികയില്‍ വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

International
  •  11 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  11 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  11 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  11 days ago
No Image

'ബംഗ്ലാദേശികളെ നാടുകടത്തും, മറാത്തി ഹിന്ദുവിനെ മുംബൈയും മേയറാക്കും' വിദ്വേഷ പ്രസ്താവനയുമായി ഫഡ്‌നാവിസ് 

National
  •  11 days ago
No Image

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

Kerala
  •  11 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍, പീഡനവിവരം ദിവസങ്ങളോളം മറച്ചുവെച്ചു

Kerala
  •  11 days ago
No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  11 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  11 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  11 days ago