HOME
DETAILS

നിസ്വാര്‍ഥ സേവനം തപസ്യയാക്കിയ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

  
backup
August 04, 2016 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%aa%e0%b4%b8%e0%b5%8d%e0%b4%af%e0%b4%af%e0%b4%be

പട്ടാമ്പി:   നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി സമസ്തയുടെ സന്ദേശം ഗ്രാമ പ്രദേശങ്ങളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ വിട പറഞ്ഞ പരുതൂര്‍ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ദീര്‍ഘകാല മുഫത്തിശും പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം സമൂഹത്തിനിടയില്‍  സമസ്തയുടെ സന്ദേശം എത്തിക്കുന്നതില്‍ നിസ്തുലമായ സേവനം ചെയ്ത അദ്ദേഹം ഏതാനും വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പുളിക്കപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെയും കൈമലശ്ശേരി മംഗലം രാമനാല്‍ക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമയുടെയും മകനാണ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. മുതുതല കുഞ്ഞാാപ്പുട്ടി മൊല്ലയുടെ കീഴില്‍ പ്രാഥമിക മത പഠനത്തിന് ശേഷം പുരുതൂര്‍ എല്‍.പി സ്‌കൂളില്‍ ചേര്‍ന്നു. പുരുതൂര്‍ എല്‍.പി സ്‌കൂളിലെ ആദ്യത്തെ മുസ്‌ലിം വിദ്യാര്‍ഥി മൊയ്തീന്‍കുട്ടി മുസ്‌ലിയാരായിരുന്നു.
1950 സ്‌കൂള്‍ പഠനം നിര്‍ത്തി കൂടല്ലൂര്‍, കാട്ടിപ്പരുത്തി, കുമ്പിടി, തലശ്ശേരി എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തി. തട്ടത്താഴത്ത് അഹ്മദ് മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി കുഞ്ഞയ്ദ്രു മുസ്‌ലിയാര്‍, കുമ്പിടി തുറക്കല്‍ ബാപ്പുട്ടി മുസ്‌ലിയാര്‍, തലശ്ശേരി പരൂര്‍  മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്‍മാരാണ്. 1958 മുതല്‍, 1964 വരെ തലശ്ശേരിയിലും 1964 മുതല്‍ കൂടല്ലൂരിലും അധ്യാപകനായി സേവനം ചെയ്ത മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 1967 മുതല്‍ 2009 വരെ 42 വര്‍ഷം സമസ്ത മുഫത്തിശായി സേവനം അനുഷ്ഠിച്ചു. 2000ല്‍  പരിശുദ്ധഹജ്ജ് കര്‍മം  നിര്‍വഹിച്ചു.  നിസ്വാര്‍ഥ സേവനത്തിന്റെയും നിഷ്‌കളങ്കതയുടെയും ഉടമയായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  3 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  3 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  3 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  3 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  3 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  3 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  3 days ago