HOME
DETAILS

നിസ്വാര്‍ഥ സേവനം തപസ്യയാക്കിയ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

  
backup
August 04, 2016 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%aa%e0%b4%b8%e0%b5%8d%e0%b4%af%e0%b4%af%e0%b4%be

പട്ടാമ്പി:   നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി സമസ്തയുടെ സന്ദേശം ഗ്രാമ പ്രദേശങ്ങളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ വിട പറഞ്ഞ പരുതൂര്‍ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ദീര്‍ഘകാല മുഫത്തിശും പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം സമൂഹത്തിനിടയില്‍  സമസ്തയുടെ സന്ദേശം എത്തിക്കുന്നതില്‍ നിസ്തുലമായ സേവനം ചെയ്ത അദ്ദേഹം ഏതാനും വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പുളിക്കപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെയും കൈമലശ്ശേരി മംഗലം രാമനാല്‍ക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമയുടെയും മകനാണ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. മുതുതല കുഞ്ഞാാപ്പുട്ടി മൊല്ലയുടെ കീഴില്‍ പ്രാഥമിക മത പഠനത്തിന് ശേഷം പുരുതൂര്‍ എല്‍.പി സ്‌കൂളില്‍ ചേര്‍ന്നു. പുരുതൂര്‍ എല്‍.പി സ്‌കൂളിലെ ആദ്യത്തെ മുസ്‌ലിം വിദ്യാര്‍ഥി മൊയ്തീന്‍കുട്ടി മുസ്‌ലിയാരായിരുന്നു.
1950 സ്‌കൂള്‍ പഠനം നിര്‍ത്തി കൂടല്ലൂര്‍, കാട്ടിപ്പരുത്തി, കുമ്പിടി, തലശ്ശേരി എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തി. തട്ടത്താഴത്ത് അഹ്മദ് മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി കുഞ്ഞയ്ദ്രു മുസ്‌ലിയാര്‍, കുമ്പിടി തുറക്കല്‍ ബാപ്പുട്ടി മുസ്‌ലിയാര്‍, തലശ്ശേരി പരൂര്‍  മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്‍മാരാണ്. 1958 മുതല്‍, 1964 വരെ തലശ്ശേരിയിലും 1964 മുതല്‍ കൂടല്ലൂരിലും അധ്യാപകനായി സേവനം ചെയ്ത മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 1967 മുതല്‍ 2009 വരെ 42 വര്‍ഷം സമസ്ത മുഫത്തിശായി സേവനം അനുഷ്ഠിച്ചു. 2000ല്‍  പരിശുദ്ധഹജ്ജ് കര്‍മം  നിര്‍വഹിച്ചു.  നിസ്വാര്‍ഥ സേവനത്തിന്റെയും നിഷ്‌കളങ്കതയുടെയും ഉടമയായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കും

Kerala
  •  9 days ago
No Image

10 ദിവസത്തെ കാത്തിരിപ്പ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

National
  •  9 days ago
No Image

അനിശ്ചിതത്വം നീങ്ങി: എസ്.എസ്.എൽ.സി ഫലം നാളെ

Kerala
  •  9 days ago
No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  9 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  9 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  9 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  9 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  9 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  9 days ago