HOME
DETAILS

നിസ്വാര്‍ഥ സേവനം തപസ്യയാക്കിയ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

  
backup
August 04, 2016 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%aa%e0%b4%b8%e0%b5%8d%e0%b4%af%e0%b4%af%e0%b4%be

പട്ടാമ്പി:   നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി സമസ്തയുടെ സന്ദേശം ഗ്രാമ പ്രദേശങ്ങളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ വിട പറഞ്ഞ പരുതൂര്‍ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ദീര്‍ഘകാല മുഫത്തിശും പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം സമൂഹത്തിനിടയില്‍  സമസ്തയുടെ സന്ദേശം എത്തിക്കുന്നതില്‍ നിസ്തുലമായ സേവനം ചെയ്ത അദ്ദേഹം ഏതാനും വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പുളിക്കപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെയും കൈമലശ്ശേരി മംഗലം രാമനാല്‍ക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമയുടെയും മകനാണ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. മുതുതല കുഞ്ഞാാപ്പുട്ടി മൊല്ലയുടെ കീഴില്‍ പ്രാഥമിക മത പഠനത്തിന് ശേഷം പുരുതൂര്‍ എല്‍.പി സ്‌കൂളില്‍ ചേര്‍ന്നു. പുരുതൂര്‍ എല്‍.പി സ്‌കൂളിലെ ആദ്യത്തെ മുസ്‌ലിം വിദ്യാര്‍ഥി മൊയ്തീന്‍കുട്ടി മുസ്‌ലിയാരായിരുന്നു.
1950 സ്‌കൂള്‍ പഠനം നിര്‍ത്തി കൂടല്ലൂര്‍, കാട്ടിപ്പരുത്തി, കുമ്പിടി, തലശ്ശേരി എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തി. തട്ടത്താഴത്ത് അഹ്മദ് മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി കുഞ്ഞയ്ദ്രു മുസ്‌ലിയാര്‍, കുമ്പിടി തുറക്കല്‍ ബാപ്പുട്ടി മുസ്‌ലിയാര്‍, തലശ്ശേരി പരൂര്‍  മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്‍മാരാണ്. 1958 മുതല്‍, 1964 വരെ തലശ്ശേരിയിലും 1964 മുതല്‍ കൂടല്ലൂരിലും അധ്യാപകനായി സേവനം ചെയ്ത മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 1967 മുതല്‍ 2009 വരെ 42 വര്‍ഷം സമസ്ത മുഫത്തിശായി സേവനം അനുഷ്ഠിച്ചു. 2000ല്‍  പരിശുദ്ധഹജ്ജ് കര്‍മം  നിര്‍വഹിച്ചു.  നിസ്വാര്‍ഥ സേവനത്തിന്റെയും നിഷ്‌കളങ്കതയുടെയും ഉടമയായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  6 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  6 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  6 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  6 days ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  6 days ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  6 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  6 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  6 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  6 days ago