HOME
DETAILS

യു.എസില്‍ നിശാക്ലബില്‍ വെടിവയ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

  
backup
November 08 2018 | 19:11 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%b2%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

വാഷിങ്ടണ്‍:അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ പൊലിസുകാരനടക്കം 13 പേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.
തൗസന്റ് ഓക്‌സ് എന്ന നഗരത്തില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് സംഭവം. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ബോര്‍ഡ്‌ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന നിശാക്ലബില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആക്രമണം. ഇരുനൂറോളം പേരാണ് ക്ലബിലുണ്ടായിരുന്നത്. നാവികസേനാംഗമായ ഡേവിഡ് ലോങ്ങാ (28)ണ് ആക്രമണം നടത്തിയത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ല.
ആക്രമണം നടന്ന കെട്ടിടത്തിനകത്തെ ദൃശ്യങ്ങള്‍ ഭീകരമായിരുന്നുവെന്നു കാലിഫോര്‍ണിയയിലെ വെന്റൂറ കൗണ്ടി പൊലിസ് പറഞ്ഞു. വിവരം ലഭിച്ചു മൂന്നു മിനുട്ടിനുള്ളില്‍ പൊലിസ് പ്രദേശത്തെത്തി.
റോണ്‍ ഹെലൂസ് എന്ന പൊലിസുകാരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കെട്ടിടത്തിനു സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന ഇദ്ദേഹം അക്രമണം നടക്കുന്നതിനിടെ ക്ലബിലേക്കു പ്രവേശിക്കുകയായിരുന്നു. അക്രമി നിരവധി തവണ റോണ്‍ ഹെലൂസിനു നേരെ വെടിയുതിര്‍ത്തിരുന്നു. ആശുപത്രിയില്‍വച്ചാണ് ഇദ്ദേഹം മരിച്ചത്.
ക്ലബിലേക്കു കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌മോക്ക് ഗ്രനേഡ് ഉപയോഗിച്ച ഇയാള്‍, സെമി ഓട്ടോമാറ്റിക് തോക്കിലൂടെയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊലപാതകത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു. യു.എസില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലാസ് വേഗസിലുണ്ടായ വെടിവയ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?

uae
  •  7 minutes ago
No Image

അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്

International
  •  12 minutes ago
No Image

അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ

International
  •  an hour ago
No Image

ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം

National
  •  an hour ago
No Image

മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്

Kerala
  •  an hour ago
No Image

ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ

crime
  •  an hour ago
No Image

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്

uae
  •  2 hours ago
No Image

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം

National
  •  2 hours ago
No Image

മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 hours ago