HOME
DETAILS

പി.എസ്.സി റാങ്ക് ലഭിച്ചവര്‍ പുറത്ത്: അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കി ഇടത് അനുഭാവികള്‍ക്ക് നിയമനം, ക്രമക്കേട് 89,000-1,20,000രൂപ ശമ്പളമുള്ള തസ്തികയില്‍

  
backup
October 12 2019 | 09:10 AM

psc-rank-list-changed-for-left-supported-candidates12

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി വന്‍ അട്ടിമറി. എഴുത്തു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ഉദ്യോഗാര്‍ഥികളെ പുറത്താക്കി പകരം പിന്നിലായ ആസൂത്രണ ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കി. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറച്ച് നല്‍കി പുറത്താക്കുകയായിരുന്നു. പി.എസ്.സി നടത്തുന്ന ഏറ്റവും ഉയര്‍ന്ന പരീക്ഷയായ ആസൂത്രണ ബോര്‍ഡ് ചീഫ് സോഷ്യല്‍ സര്‍വിസ് ,ചീഫ് പ്ലാനിങ് കോഓഡിനേഷന്‍ ,ചീഫ് ഡീ സെന്‍ട്രലൈഡ്‌സ് പ്ലാനിങ് എന്നിവയുടെ റാങ്ക് പട്ടികയിലാണ് ക്രമക്കേട് നടന്നത്. 89,000-1,20,000രൂപ ശമ്പള സ്‌കെയ്‌ലിലാണ് നിയമനം.

എഴുത്ത് പരീക്ഷയ്ക്കുശേഷം നടത്തുന്ന അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 70ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നല്‍കാന്‍ പാടില്ലെന്ന സുപ്രിംകോടതിവിധി നിലനില്‍ക്കെയാണ് ഇടതുപക്ഷ അനുഭാവികളായ മൂന്നുപേര്‍ക്ക് 90മുതല്‍ 95ശതമാനം വരെ മാര്‍ക്ക് നല്‍കിയത്. പി.എസ്.സി അഭിമുഖത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് ഇതെന്ന് അധികൃതര്‍ കുറ്റപ്പെടുത്തി.

2018 നവംബറില്‍ നടന്ന എഴുത്തുപരീക്ഷയില്‍ തസ്തികകളിലായി ഓരോ ഒഴിവുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ചീഫ് സോഷ്യല്‍ സര്‍വിസ് തസ്തികയില്‍ 2009ല്‍ 91.75 മാര്‍ക്ക് നേടി ഒന്നാമതെത്തിയ സൗമ്യക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ പി.എസ്.സി നടത്തിയ അഭിമുഖത്തില്‍ കിട്ടിയത് 40ല്‍ 11മാര്‍ക്കാണ്. സൗമ്യക്ക് പിന്നാലെ രണ്ട്,മൂന്ന്,അഞ്ച് സ്ഥാനങ്ങളിലെത്തിയ കെ.ജി.ഒ.എ സംസ്ഥാന നേതാവിനും ആസൂത്രണ ബോര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും 36 മാര്‍ക്ക് ലഭിച്ചതോടെ സൗമ്യ നാലാം സ്ഥാനത്തായി.

അഭിമുഖത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയതോടെ എഴുത്തുപരീക്ഷയില്‍ പിന്നിലായ ഇടത് അനുഭാവികളായ മൂന്നിപേരും റാങ്ക് പട്ടികയില്‍ നിയമനം ഉറപ്പിച്ചു. മൂന്നുപേര്‍ക്കും ആസൂത്രണ ബോര്‍ഡിലുണ്ടായ മുന്‍പരിചയവും അറിവും പരിഗണിച്ചാണ് മാര്‍ക്ക് നല്‍കിയതെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ പറഞ്ഞു. അതേ സമയം അങ്ങനെയുള്ളവര്‍ എഴുത്തു പരീക്ഷയില്‍ പിന്നോക്കം പോയതെങ്ങനെ എന്ന ചോദ്യത്തിന് പി.എസ്.സിക്ക് മറുപടിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago