
പ്രതാപം മങ്ങാതെ തിരുവാഴിയോടന്‍ വെറ്റില: മറുനാടന്‍ മാര്‍ക്കറ്റിലും പ്രിയമേറേ
അബ്ദുല്ല കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: വെള്ളിനേഴിയുടെ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകമാണ് വെറ്റില കൃഷി. ഒരു കാലത്ത് പെരുമാങ്ങോട് ചന്തയുടെ പ്രധാന വിപണിയായിരുന്നു തിരുവഴിയോട് വെറ്റില. തി രുവാഴിയോട്, കുറുവട്ടൂര്‍, വെള്ളിനേഴി, കല്ലുംപുറം പ്രദേശങ്ങളിലെ പ്രധാന കൃഷിയായിരുന്നു വെറ്റില. വള്ളുവനാട്ടിലെ വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങള്‍ക്കും ദക്ഷിണ നല്‍കുവാനും, വെറ്റിലമുറുക്കുന്നതിനും തിരുവാഴിയോടന്‍ വെറ്റില പ്രധാനമായിരുന്നു. പേരുകേട്ട ദേവാലയങ്ങളിലെ ദേവപ്രശ്‌നങ്ങള്‍ക്കു പോലും ഇവിടെ നിന്ന് വെറ്റില എത്തിച്ചിരുന്നു. ചൊവ്വാഴ്ച വളരെ ദൂരെനിന്നു പെരുങ്ങോട് (പെരുമാങ്ങോട്) ചന്തയിലെത്തുന്നവരും വെറ്റില വാങ്ങാന്‍ മറന്നിരുന്നില്ല. ചന്തക്ക് സ്ഥിരം പോകുന്നവരോട് പല സാധനങ്ങളും ഏല്‍പ്പിച്ച് കാത്തിരിക്കുന്നവരില്‍ വെറ്റിലക്കായി കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു. തലച്ചുമടായിട്ടാണ് വെറ്റിലക്കെട്ടുകള്‍ ച്ചന്തകളിലും കടകളിലും എത്തിച്ചിരുന്നത്. കാല്‍നടയായിത്ത ന്നെയാണ് ദൂരസ്ഥലങ്ങളിലും വെറ്റിലയുമായി പോയിരുന്നത്.വഴിയിലും നിരവധി പേര്‍ വെറ്റില വാങ്ങാനായി കാത്തുനിന്നിരുന്നു. ആഴ്ചയിലെ ഓരോ ദിവസവും ഓരോ പ്രദേശങ്ങള്‍ക്കായി നീക്കിവെച്ചിരുന്നതായും ഇവര്‍ പറയുന്നു.നിലവില്‍ 40 കൃഷിക്കാര്‍ മാത്രമേ വെറ്റിലകൃഷി ചെയ്യുന്നുള്ളൂ. വെള്ളിനേഴിപഞ്ചായത്ത് വെറ്റില കൃഷി സംരക്ഷിക്കുന്നതിന് തയ്യാറാക്കി സമര്‍പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 25 ഏക്കര്‍ സ്ഥലത്ത് കൃഷി വിപുലീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇന്ന് ഏതു കാലത്തും വരുമാനം പ്രതീക്ഷിക്കാവുന്ന കൃഷിയായി വൈറ്റില മാറിയിട്ടുണ്ട്. വെറ്റില കൃഷിയില്‍ സൂക്ഷ്മമായ പരിചരണങ്ങളും ആവശ്യമാണെന്ന് കര്ഷകര്‍ പറയുന്നു. മുട്ടോളം ആഴത്തില്‍ വട്ടത്തില്‍ തടമെടുത്ത് അതില്‍ ചാണകവും ചാരവും നിറച്ച് മൂടി 34 വര്‍ഷം മൂപ്പെത്തിയ നാല് മുട്ട് ഉള്ള തണ്ടാണ് നടുന്നത്, രണ്ട് മുട്ട് മണ്ണിനിടയിലും ബാക്കി പുറത്തും ആയി നടുന്നു . പരമ്പരാഗത ശൈലിയില്‍ 'വാറോലും' അതിനു ചുറ്റും 'അലകും' വെച്ചാണ് വെറ്റിലക്കൊടിക്ക് പടരാനുള്ള സൗകര്യമൊരുക്കുന്നത്. വാറോലെന്നു പറയുന്നത് തടത്തിനു നടുവില്‍ നാട്ടുന്ന കമ്പാണ്. പൂവ്വരശ്, മുരിങ്ങ, മുരിക്ക്, അമ്പാഴം തുടങ്ങിയവയാണ് വാറോലായി ഉപയോഗിക്കുന്നത്. വട്ടത്തിലുള്ള തടത്തില്‍ അഞ്ചോ ആറോ അലകുകള്‍ തുല്യ അകലത്തില്‍ തറച്ച് വാറോലിലേക്ക് തലപ്പുകളെല്ലാം ചേര്‍ത്തുകെട്ടും. കവുങ്ങിന്റെ അലകുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ അലകുകളിലാണ് വെറ്റില കൊടികള്‍ പടര്‍ത്തുന്നത്. തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ മൂന്നുനേരം നച്ചുകൊടുക്കണം. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാനും പാടില്ല. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളിള്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പിട്ട് ചുവട്ടില്‍ തളിക്കുകയും വേണം. പുല്ലാനിയില, ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്. ചെടി നട്ടു മൂന്നു മുതല്‍ ആറുമാസംകൊണ്ട് 150-180 സെ.മീ ഉയരത്തില്‍ വളര്‍ന്നിട്ടുണ്ടാകും. ഇതോടെ വള്ളികളില്‍ ശിഖരങ്ങള്‍ പൊട്ടിത്തുടങ്ങുന്നു. ഈ അവസരത്തില്‍ വിളവെടുപ്പ് തുടങ്ങാം.
വെറ്റില കൃഷിയുടെ സാധ്യതകള്‍ ചെറുതല്ല. മുളയേണിവെച്ച് നുള്ളിയെടുത്ത വെറ്റിലകള്‍ കെട്ടാക്കുമ്പോള്‍ കര്‍ഷകരുടെ മനസിലെ സ്വപ്നങ്ങളും ചെറുതല്ല. മറ്റു സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റും പറ്റുമെങ്കില്‍ വെറ്റില കയറ്റുമതിയെ കുറിച്ചും ഇവര്‍ ചിന്തിക്കാതിരിക്കുന്നില്ല. വെറ്റില കൃഷിയുടെ കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്തും ഇവരുടെ കൂടെ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 12 minutes ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 16 minutes ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 19 minutes ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• an hour ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• an hour ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• an hour ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• an hour ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• an hour ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 2 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 3 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 3 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 3 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 3 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 5 hours ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 5 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 5 hours ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 5 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 4 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 4 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 4 hours ago