HOME
DETAILS

വ്യാജ ഏറ്റുമുട്ടല്‍: പ്രജാപതിയുടെ അമ്മയുടെ മൊഴിയെടുക്കാതെ സാക്ഷി വിസ്താരം നിര്‍ത്തി

  
backup
November 23 2018 | 22:11 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0-2

ന്യൂഡല്‍ഹി: തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ പൊടുന്നനെ വിസ്താരം നിര്‍ത്തിവച്ച് സി.ബി.ഐ. പ്രജാപതിയുടെ അമ്മ നര്‍മദാ ഭായിയുടെ പോലും മൊഴിയെടുക്കാതെയാണ് സി.ബി.ഐ സാക്ഷിവിസ്താരം അവസാനിപ്പിച്ചത്. തെളിവുകള്‍ പൂര്‍ണമായെന്നും ഇനി സാക്ഷികളുടെ മൊഴിയെടുക്കുന്നില്ലെന്നും മുംബൈയിലെ വിചരാണക്കോടതി ജഡ്ജി എസ്.ജെ ശര്‍മയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി രാജു അറിയിച്ചു. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളിലൊരാളാണ് നര്‍മദാഭായ്.
പ്രജാപതിയുടെ കൊലപാതകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജിനല്‍കിയതും നര്‍മദയായിരുന്നു. മകന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നുമാണ് ഹരജിയില്‍ അവര്‍ ഉന്നയിച്ചിരുന്നത്. സുഹ്‌റബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയതിനു താന്‍ സാക്ഷിയാണെന്നും ഇക്കാരണത്താല്‍ തന്റെ ജീവനുഭീഷണിയുണ്ടെന്നും പ്രജാപതി പറഞ്ഞതായി നേരത്തെ നര്‍മദ വെളിപ്പെടുത്തിയിരുന്നു. കേസില്‍ നാലുസക്ഷികളെകൂടി വിസ്തരിക്കണമെന്ന് സുഹ്‌റബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും സി.ബി.ഐ നിരസിച്ചു. സഹോദരന്‍ ഷാനവാസുദ്ദീന്‍, കേസ് തുടക്കത്തില്‍ അന്വേഷിച്ച രജനീഷ് രാജ്, കൊലപാതകത്തിനുപിന്നിലെ അന്തര്‍നാടകങ്ങള്‍ക്കു സാക്ഷിയാണെന്നു കരുതുന്ന അഹമ്മദാബാദിലെ വമ്പന്‍ കെട്ടിടനിര്‍മാതാക്കളായ പട്ടേല്‍ സഹോദരങ്ങള്‍ എന്നിവരെ കൂടി വിസ്തരിക്കണമെന്നായിരുന്നു റുബാബുദ്ദീന്റെ ആവശ്യം.
2005 നവംബര്‍ 26നാണ് അധോലോകനായകന്‍ സുഹ്‌റബുദ്ദീനെ മുംബൈയില്‍ നിന്നുതട്ടിക്കൊണ്ടുപോയ ശേഷം അഹമ്മദാബാദില്‍ വച്ച് വെടിവച്ചുകൊന്നത്. പിന്നാലെ ഭാര്യ കൗസര്‍ബിയെ ബലാല്‍സംഗം ചെയ്തും കൊലപ്പെടുത്തി. ഈ രണ്ടുസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രജാപതിയെ 2006 ഡിസംബര്‍ 28നും കൊലപ്പെടുത്തിയെന്നാണ് കേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago