
അസാധാരണ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്
കഴിഞ്ഞ മെയ് മാസത്തില്‍ സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസ് ബാധ യഥാസമയം കണ്ടെത്തുന്നതില്‍ ആരോഗ്യ വകുപ്പ് വീഴ്ച വരുത്തിയെന്നുവേണം കരുതാന്‍. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളായ 'ബ്രിട്ടീഷ് മെഡിക്കലും , ദ ജേണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസും' പുറത്തുവിട്ട വിവരങ്ങളില്‍നിന്നും അതാണ് മനസിലാകുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് കുറ്റ്യാടിയില്‍ നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പുതന്നെ നിപാ രോഗലക്ഷണങ്ങളോടെ അഞ്ചുപേര്‍ മരണമടഞ്ഞുവെന്നുള്ള വിവരമാണ് ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചതായി കരുതാന്‍ കാരണം.
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും അന്തരം പ്രകടമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ 18 പേര്‍ക്ക് രോഗം ബാധിക്കുകയും17 പേര്‍ മരിച്ചുവെന്നുമാണുള്ളത്. എന്നാല്‍ ജേണലുകളില്‍ പറയുന്നത് 23 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 21 പേര്‍ മരിച്ചുവെന്നുമാണ്. നിപാ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് ഈ വീഴ്ചയുടെ അടിസ്ഥാനം.
ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പുതന്നെ അഞ്ചുപേര്‍ രോഗം ബാധിച്ച് മരണമടഞ്ഞുവെന്ന് ജേണല്‍ പറയുന്നു. ഇതില്‍ മൂന്നാമത്തെയാളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റേഡിയോളജി എക്‌സ് റേ വിഭാഗത്തില്‍ അസിസ്റ്റന്റ് ആയിരുന്ന സുധ എന്നാണ് ജേണലില്‍ പറയുന്നത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇത് അംഗീകരിച്ചിരുന്നില്ല. സുധ മരിച്ചത് നിപാ ബാധിച്ചാണെന്ന് അവരുടെ ഭര്‍ത്താവ് ടി. വിനോദ് അന്നുതന്നെ പറഞ്ഞിരുന്നു. അവരുടെ രോഗവിവരങ്ങളും അത് സ്ഥിരീകരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരുന്നതിനാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും കഴിഞ്ഞില്ല.
നിപാ ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന സാബിത്തിനെ പരിചരിച്ചിരുന്നത് സുധയായിരുന്നു. സാബിത്തിന് നിപായാണെന്നറിയാതെ പരിചരിച്ച സുധയ്ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. അങ്ങനെയായിരിക്കാം അവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടാവുക. പനിയും ശക്തമായ തലവേദനയാലുമാണ് അവര്‍ മരണമടഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യവകുപ്പില്‍ നിന്നുണ്ടാകേണ്ട അതീവശ്രദ്ധ സുധക്ക് കിട്ടാതെപോയതാകാം അകാലത്തിലുള്ള അവരുടെ മരണത്തിന് കാരണം.
സുധയുടെ മരണം നിപാ വൈറസ് മൂലമാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ വ്യക്തമാക്കുമ്പോള്‍ രണ്ടാമതൊരാള്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ നിപാ സ്ഥിരീകരിക്കാനായി എന്ന ആരോഗ്യവകുപ്പിന്റെ വാദം അസ്ഥാനത്താകുന്നു.
ആദ്യംമരിച്ച അഞ്ചുപേരെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നെങ്കില്‍ രോഗം പടരുന്നത് തടയാമായിരുന്നു. രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണംകൂടി അന്താരാഷ്ട്ര ജേണലുകള്‍ ഉള്‍പ്പെടുത്തിയതാണ് മരണസംഖ്യ കൂടുതലാകാന്‍ കാരണമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വാദം. ആ വാദം അംഗീകരിച്ചാല്‍ത്തന്നെ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകള്‍ പറയുന്നതാണ് യാഥാര്‍ഥ്യമെന്ന് ബോധ്യപ്പെടും.
മാറിയ ജീവിതരീതിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിനാശവും അറിയപ്പെടാത്ത പല രോഗങ്ങള്‍ക്കും ബീജാവാപം ചെയ്യുന്നുണ്ടെന്നുവേണം കരുതാന്‍. കേട്ടറിവുപോലുമില്ലാത്ത പല രോഗങ്ങളും നമ്മുടെ സംസ്ഥാനത്തും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നത് ഒരു കടങ്കഥയായി മാറിയിരിക്കുന്നു. എച്ച് വണ്‍ എന്‍ വണ്‍ എന്ന രോഗ പകര്‍ച്ചയ്ക്ക് ശേഷമാണ് നിപാ കേരളത്തെ പിടികൂടാന്‍ വന്നത്.
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പറയുന്നതുപോലെ ആദ്യഘട്ടത്തില്‍ നിപായെ തിരിച്ചറിയുന്നതില്‍ നമ്മുടെ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചിരിക്കാം. എന്നാല്‍ രോഗം തിരിച്ചറിഞ്ഞതിനുശേഷം അവരില്‍ നിന്നുണ്ടായ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് രോഗം വ്യാപിക്കുന്നത് തടഞ്ഞത്. അതിന് അവരെ ശ്ലാഘിക്കുകതന്നെ വേണം. രോഗബാധ പൂര്‍ണമായും തടയുന്നതുവരെ മഹത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ കാഴ്ചവച്ചതും.
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകള്‍ പുറത്തുവിട്ട വിവരങ്ങളില്‍ നമ്മുടെ ആരോഗ്യവകുപ്പിന് ഒരു പാഠമുണ്ട്. അസാധാരണ രോഗലക്ഷണങ്ങളുമായി വരുന്ന ഒരു രോഗിയേയും അലസമായ പരിശോധനകൊണ്ട് അവഗണിക്കരുത് എന്ന പാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 9 minutes ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 35 minutes ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• an hour ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• an hour ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 hours ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 2 hours ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 2 hours ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 hours ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 3 hours ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 3 hours ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 4 hours ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 4 hours ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 5 hours ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 5 hours ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 6 hours ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 7 hours ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 7 hours ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 7 hours ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 5 hours ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 6 hours ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 6 hours ago