HOME
DETAILS

നബിദിനം: കാസര്‍കോട്ടെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്

  
backup
November 09, 2019 | 2:17 PM

proffet-day-issue-kasarkode

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഒരു ദിവസം ഇളവ്. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഒരുദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കാല്‍നടയായി നബിദിന റാലി അനുവദിക്കും. നാളെ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കും ഇളവ്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നീ പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 11-)ം തിയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യക്കേസില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ഇന്നലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നബിദിന ആഘോഷ സംഘാടകര്‍ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍ നിന്നും നബിദിന റാലി, റൂട്ട്, സമയം എന്നിവ കാണിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങണം. സമാധാനപരമായി റാലി നടത്തണം, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടില്ല, റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കരുത്, റാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കണം തുടങ്ങിയവയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍.


ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് കുറിപ്പ്

 

കാസര്‍കോട്: നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ എട്ടുമണി മുതല്‍ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകള്‍ പ്രഖ്യാപിക്കുന്നു.
1. കാല്‍ നടയായി നബിദിന റാലി അനുവദിക്കുന്നതാണ് .
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല
5. നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ്.

ഏവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നബിദിനാംശങ്ങള്‍ നേരുന്നു

ജില്ലാ കലക്ടര്‍ കാസര്‍ഗോഡ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു-മുംബൈ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി 

National
  •  a day ago
No Image

പോർച്ചുഗീസ് കവിത അവസാനിപ്പിച്ച് ബെർണാഡോ മടങ്ങുമ്പോൾ; മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര ഇനി ആര് ഭരിക്കും?; In-Depth Story

Football
  •  a day ago
No Image

ബുക്കിംഗ് തുക കൈപ്പറ്റിയിട്ടും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തില്ല; പരാതിക്കാരന് 55,600 ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  a day ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് സഹകരണം ശക്തമാക്കും: അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ട് സന്ദര്‍ശിച്ച് മോദി

National
  •  a day ago
No Image

യുഎഇക്ക് പിന്തുണയുമായി ലോകം; സോഷ്യൽ മീഡിയയിൽ വൈറലായി 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' ക്യാമ്പെയ്ൻ

uae
  •  a day ago
No Image

വി.ഡി സതീശന്‍ ലോക്ഭവനില്‍: മന്ത്രിസഭ പട്ടിക ഉടന്‍ 

Kerala
  •  a day ago
No Image

യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപനം കാത്ത് ലക്ഷങ്ങൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ

uae
  •  a day ago
No Image

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി; 20,000 ടണ്‍ എല്‍പിജി കാണ്ട്ല തുറമുഖത്തിറക്കി

Kerala
  •  a day ago
No Image

ക്രമരഹിത നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം അപര്യാപ്തമായ നഗരാസൂത്രം: അമിത് ഷാ

National
  •  a day ago
No Image

അബൂദബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, ആശങ്ക വേണ്ടെന്ന് അധികൃതര്‍

uae
  •  a day ago