HOME
DETAILS

നബിദിനം: കാസര്‍കോട്ടെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്

  
backup
November 09, 2019 | 2:17 PM

proffet-day-issue-kasarkode

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഒരു ദിവസം ഇളവ്. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഒരുദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കാല്‍നടയായി നബിദിന റാലി അനുവദിക്കും. നാളെ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കും ഇളവ്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നീ പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 11-)ം തിയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യക്കേസില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ഇന്നലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നബിദിന ആഘോഷ സംഘാടകര്‍ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍ നിന്നും നബിദിന റാലി, റൂട്ട്, സമയം എന്നിവ കാണിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങണം. സമാധാനപരമായി റാലി നടത്തണം, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടില്ല, റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കരുത്, റാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കണം തുടങ്ങിയവയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍.


ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് കുറിപ്പ്

 

കാസര്‍കോട്: നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ എട്ടുമണി മുതല്‍ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകള്‍ പ്രഖ്യാപിക്കുന്നു.
1. കാല്‍ നടയായി നബിദിന റാലി അനുവദിക്കുന്നതാണ് .
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല
5. നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ്.

ഏവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നബിദിനാംശങ്ങള്‍ നേരുന്നു

ജില്ലാ കലക്ടര്‍ കാസര്‍ഗോഡ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  7 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  7 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  7 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  7 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  7 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  7 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  7 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  7 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  7 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  7 days ago