HOME
DETAILS

ഗൂര്‍ഖാ പ്രക്ഷോഭം ശക്തം; വൈദ്യുതി പദ്ധതികള്‍ അടച്ചതോടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  
backup
July 28, 2017 | 10:48 PM

%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82

ഡാര്‍ജിലിങ്: ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ ആരംഭിച്ച പ്രക്ഷോഭം 41 ദിവസം പിന്നിട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇതുവരെ തയാറാകാത്തത് പ്രക്ഷോഭകരെ കടുത്ത നടപടികളിലേക്കാണ് എത്തിച്ചിട്ടുള്ളത്.
ഡാല്‍ജിലിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.
ഫരിദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബംഗാള്‍ സംസ്ഥാന വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നിപ്പോണ്‍ പവര്‍ ലിമിറ്റഡ് എന്നിവയുടെ അഞ്ച് പ്രൊജക്ടുകളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചത്. പ്രതിദിനം 132 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റാംബിയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-3, 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാലിജോറയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-4 എന്നിവ ജൂലൈ 12നാണ് അടച്ചത്.
2013ലും 2016 ലുമാണ് ഈ രണ്ട് പ്രോജക്ടുകളും പ്രവര്‍ത്തനം തുടങ്ങിയത്. ഇത് രണ്ടിന്റേയും പ്രവര്‍ത്തനം മുടങ്ങിയതോടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ദേബജിത്ത് ചദോപാധ്യായ അറിയിച്ചു.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനരൂപീകരണത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യം വച്ചാണ് ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച വൈദ്യുത പദ്ധതികള്‍ക്കുനേരെ സമരം ശക്തമാക്കിയത്.
ഇവിടങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വില്‍പനയില്‍ 12 ശതമാനം തുക സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. രമ്മം പവര്‍ പ്രൊജക്ടില്‍ നിന്ന് 51 മെഗാവാട്ടും ജല്‍ദാക്ക പ്രോജക്ടില്‍ നിന്ന് 44 മെഗാവാട്ടും വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  5 days ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  5 days ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  5 days ago
No Image

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

Kerala
  •  5 days ago
No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  5 days ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  5 days ago
No Image

ഇറാന് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  5 days ago
No Image

ഒന്നാം ക്ലാസിൽ 2.5 ലക്ഷം വിദ്യാർഥികൾ; കഴിഞ്ഞ തവണത്തേക്കാൾ 31,481 കുട്ടികൾ കുറവ്

Kerala
  •  5 days ago
No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  5 days ago
No Image

ബംഗളൂരു സ്‌ഫോടന കേസ്: കുറ്റം തെളിഞ്ഞാൽ 3 വർഷം ശിക്ഷ, വിചാരണത്തടവുകാരനായി അബ്ദുൽ ഖാദർ ജയിലിൽ ഒടുക്കിയത് 17 വർഷം

National
  •  5 days ago