HOME
DETAILS

ഗൂര്‍ഖാ പ്രക്ഷോഭം ശക്തം; വൈദ്യുതി പദ്ധതികള്‍ അടച്ചതോടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  
backup
July 28, 2017 | 10:48 PM

%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82

ഡാര്‍ജിലിങ്: ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ ആരംഭിച്ച പ്രക്ഷോഭം 41 ദിവസം പിന്നിട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇതുവരെ തയാറാകാത്തത് പ്രക്ഷോഭകരെ കടുത്ത നടപടികളിലേക്കാണ് എത്തിച്ചിട്ടുള്ളത്.
ഡാല്‍ജിലിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.
ഫരിദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബംഗാള്‍ സംസ്ഥാന വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നിപ്പോണ്‍ പവര്‍ ലിമിറ്റഡ് എന്നിവയുടെ അഞ്ച് പ്രൊജക്ടുകളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചത്. പ്രതിദിനം 132 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റാംബിയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-3, 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാലിജോറയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-4 എന്നിവ ജൂലൈ 12നാണ് അടച്ചത്.
2013ലും 2016 ലുമാണ് ഈ രണ്ട് പ്രോജക്ടുകളും പ്രവര്‍ത്തനം തുടങ്ങിയത്. ഇത് രണ്ടിന്റേയും പ്രവര്‍ത്തനം മുടങ്ങിയതോടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ദേബജിത്ത് ചദോപാധ്യായ അറിയിച്ചു.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനരൂപീകരണത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യം വച്ചാണ് ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച വൈദ്യുത പദ്ധതികള്‍ക്കുനേരെ സമരം ശക്തമാക്കിയത്.
ഇവിടങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വില്‍പനയില്‍ 12 ശതമാനം തുക സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. രമ്മം പവര്‍ പ്രൊജക്ടില്‍ നിന്ന് 51 മെഗാവാട്ടും ജല്‍ദാക്ക പ്രോജക്ടില്‍ നിന്ന് 44 മെഗാവാട്ടും വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  a month ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  a month ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  a month ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  a month ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  a month ago
No Image

പുതിയ ജില്ലകളും താലൂക്കുകളും പഠിക്കാൻ കമ്മിഷൻ; ജില്ല രൂപീകരിച്ചിട്ട് 42 വർഷം

Kerala
  •  a month ago
No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  a month ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  a month ago
No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  a month ago