HOME
DETAILS

ഗൂര്‍ഖാ പ്രക്ഷോഭം ശക്തം; വൈദ്യുതി പദ്ധതികള്‍ അടച്ചതോടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  
backup
July 28, 2017 | 10:48 PM

%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82

ഡാര്‍ജിലിങ്: ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ ആരംഭിച്ച പ്രക്ഷോഭം 41 ദിവസം പിന്നിട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇതുവരെ തയാറാകാത്തത് പ്രക്ഷോഭകരെ കടുത്ത നടപടികളിലേക്കാണ് എത്തിച്ചിട്ടുള്ളത്.
ഡാല്‍ജിലിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.
ഫരിദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബംഗാള്‍ സംസ്ഥാന വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നിപ്പോണ്‍ പവര്‍ ലിമിറ്റഡ് എന്നിവയുടെ അഞ്ച് പ്രൊജക്ടുകളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചത്. പ്രതിദിനം 132 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റാംബിയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-3, 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാലിജോറയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-4 എന്നിവ ജൂലൈ 12നാണ് അടച്ചത്.
2013ലും 2016 ലുമാണ് ഈ രണ്ട് പ്രോജക്ടുകളും പ്രവര്‍ത്തനം തുടങ്ങിയത്. ഇത് രണ്ടിന്റേയും പ്രവര്‍ത്തനം മുടങ്ങിയതോടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ദേബജിത്ത് ചദോപാധ്യായ അറിയിച്ചു.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനരൂപീകരണത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യം വച്ചാണ് ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച വൈദ്യുത പദ്ധതികള്‍ക്കുനേരെ സമരം ശക്തമാക്കിയത്.
ഇവിടങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വില്‍പനയില്‍ 12 ശതമാനം തുക സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. രമ്മം പവര്‍ പ്രൊജക്ടില്‍ നിന്ന് 51 മെഗാവാട്ടും ജല്‍ദാക്ക പ്രോജക്ടില്‍ നിന്ന് 44 മെഗാവാട്ടും വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago