HOME
DETAILS

കെ. സുരേന്ദ്രന്‍ അടക്കം 500 പേര്‍ക്കെതിരേ എഫ്.ഐ.ആര്‍

  
Web Desk
November 28 2018 | 18:11 PM

%e0%b4%95%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-500-%e0%b4%aa

 

നെടുമ്പാശ്ശേരി: തൃപ്തി ദേശായിയെയും സംഘത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ അടക്കം 500 പേര്‍ക്കെതിരേ നെടുമ്പാശ്ശേരി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 20 ബി.ജെ.പി നേതാക്കളെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ സുരേന്ദ്രന് മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചാലും ഈ കേസില്‍ ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാന്‍ കഴിയില്ല. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം.എന്‍ ഗോപി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി ബാബു, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലെ പ്രമുഖര്‍.
ഐ.പി.സി 143, 147, 506 (1), 283, 108, 149 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആര്‍.ഡി.ഒയുടെ ഉത്തരവ് ലംഘിച്ചു, സുരക്ഷ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി, ഗതാഗത തടസം സൃഷ്ടിച്ചു, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി, സംഘടിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സംഘടിച്ച് പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമം നടത്തി തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. കഴിഞ്ഞ മാസം 16നാണ് സുപ്രിം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലേക്കു പോകുന്നതിനായി തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാത്ത വിധത്തില്‍ അഭ്യന്തര ടെര്‍മിനലിന് പുറത്ത് നാമജപം ചൊല്ലി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 9.30 വരെയാണ് സമരം നടന്നത്. അതീവ സുരക്ഷാ മേഖല എന്ന നിലയില്‍ വിമാനത്താവളത്തില്‍ മുദ്രാവാക്യം വിളിക്കുന്നതിനും സമരങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്. ഇതു വകവയ്ക്കാതെയായിരുന്നു സമരം. സംഭവം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആഭ്യന്തര യാത്രക്കാര്‍ക്കും സമരം കാരണം വളരെയേറെ പ്രയാസം നേരിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  12 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  29 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  an hour ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  3 hours ago