HOME
DETAILS

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപണം

  
backup
November 18, 2019 | 2:21 AM

%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d
 
 
 
 
 
തൃശൂര്‍: മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് കന്യാകുമാരി അളകപ്പപുരം സ്വദേശി സ്വര്‍ണത്തിന്റെ മകള്‍ രമ എന്ന അജിതയുടെയും, ചെന്നൈ സി.എല്‍.ടി നഗര്‍ അരവിന്ദന്‍ എന്ന ശ്രീനിവാസന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയാറായിരുന്നിട്ടും അജ്ഞാത മൃതദേഹം എന്ന നിലയില്‍ സംസ്‌കരിക്കാന്‍ പൊലിസ് നടത്തുന്ന നീക്കം അപലപനീയമാണെന്ന് മാവോയിസ്റ്റ് അനുകൂല നേതാക്കളായ ഗ്രോ വാസു, പി.പി ഷാന്റോലാല്‍ (പോരാട്ടം), അഡ്വ.പി.എ ഷൈന, സി.എ ജിതന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 
ശ്രീനിവാസന്റെ ബന്ധുക്കള്‍ തിരിച്ചറിയാനെത്തുകയും ഡി.എന്‍.എ ടെസ്റ്റിന് രക്തസാംപിള്‍ നല്‍കി റിസള്‍ട്ടിന് കത്തിരിക്കുകയുമാണ്. ഇവരോട് തമിഴ്‌നാട്ടിലെയും കേരളത്തിലെയും മനുഷ്യാവകാശ പ്രവര്‍ത്തകരെ കാണരുതെന്നും സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുകയും, ഇവരെ പൊലിസ് ഓട്ടോകയറ്റി പറഞ്ഞയച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.
അതിനുശേഷം ബന്ധുക്കള്‍ ആരുമായും ബന്ധപ്പെടാത്തത് സംശയം ബാലപ്പെടുത്തുന്നു. ഡി.എന്‍.എ ടെസ്റ്റിന് അയക്കാതെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നോ എന്ന് പൊലിസും സര്‍ക്കാരും വെളിപ്പെടുത്തണം. അജിതയുടെത് തമിഴ്‌നാട്ടിലെ വളരെ ദരിദ്രമായ കുടുംബമാണ്. 
അവരെ പൊലിസ് കണ്ടെത്തി വിവരമറിയിച്ച് മൃതദേഹം ഏറ്റെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരിക്കുന്നു. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ല. പൊലിസ് ഭീഷണികള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറാന്‍  സര്‍ക്കാര്‍ സാഹചര്യം ഒരുക്കണം.
അജ്ഞാത മൃതദേഹമായി സംസ്‌കരിക്കാതിരിക്കാന്‍ കേരളത്തിന്റെ പൊതുമനഃസാക്ഷിക്കുവേണ്ടി മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണ്. 
കുറഞ്ഞപക്ഷം മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുള്ള അവസരമെങ്കിലും ഉണ്ടാകണം. ഇതുകാണിച്ചു തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. 
ബന്ധപ്പെട്ട പൊലിസ് അധികാരികളെ ഇതു സംബന്ധമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിന് പ്രത്യേകം അപേക്ഷ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  4 days ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  4 days ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  4 days ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  4 days ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  4 days ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  4 days ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  4 days ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  4 days ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  4 days ago