HOME
DETAILS

മുല്ലപ്പെരിയാര്‍: ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് വാക് പോര്

  
backup
November 21 2019 | 18:11 PM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എം.പിമാരുടെ വാക് പോര്. മുല്ലപ്പെരിയാറിന്റെ ബലക്ഷയം സംബന്ധിച്ച വിഷയം തന്റെ ചോദ്യത്തിനിടെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് സഭയില്‍ ഉന്നയിച്ചതായിരുന്നു തുടക്കം. അണക്കെട്ടിന്റെ സുരക്ഷ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഡീന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മറുപടി നല്‍കിയ കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മുല്ലപ്പെരിയാര്‍ ഡാമിന് ഇപ്പോള്‍ ഒരു ബലക്ഷയവും ഇല്ലെന്ന നിലപാട് സ്വീകരിച്ചു. ഡാം ശക്തിപ്പെടുത്താനുള്ള നടപടികള്‍ കാലാനുസൃതമായി നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്നൊരു നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറന്‍സ് തയാറാക്കിയിട്ടുണ്ട്. ഇതിന്‍മേല്‍ പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഡാം എന്ന നിര്‍ദേശം നടപ്പാകണമെങ്കില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചു നില്‍ക്കണം. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ഡാം സ്ഥിതി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ പൂര്‍ണമായും കേരളത്തിലാണ് നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രേമചന്ദ്രന്‍ എം.പി ഇടപെട്ടു. മുല്ലപ്പെരിയാറിന്റെ അവസ്ഥ തീര്‍ത്തും ആശങ്കാ ജനകമാണെന്നും അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ മൂന്നു ജില്ലകള്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും വി. മുരളീധരനും ചൂണ്ടിക്കാട്ടി.
ഇതിനിടെ ഡി.എം.കെ എം.പി എ. രാജ അണക്കെട്ട് തമിഴ്‌നാട്ടിലും കൂടിയാണ് നില്‍ക്കുന്നതെന്ന് പറഞ്ഞ മന്ത്രിക്ക് നന്ദി അറിയിച്ചു.
നിലവിലെ ഡാം സുരക്ഷിതമെന്നു പറയുന്ന സാഹചര്യത്തില്‍ പരിസ്ഥിതി മന്ത്രാലയം പുതിയ അണക്കെട്ടിന്റെ സാധ്യത പരിഗണിക്കേണ്ട ആവശ്യമെന്തെന്ന് രാജ ചോദിച്ചു. അതോടെ പ്രകോപിതരായ കേരള എം.പിമാര്‍ ഒന്നടങ്കം എഴുന്നേറ്റ് പ്രതിഷേധിച്ചു. തമിഴ്‌നാട് എം.പിമാരും മറുപടി പറയാന്‍ തുടങ്ങി. പതിവിന് വിപരീതമായി ഇരുപക്ഷത്ത് നിന്നും കൂടുതല്‍ ഉപചോദ്യങ്ങള്‍ നല്‍കാന്‍ സ്പീക്കര്‍ ഓംബിര്‍ല തയാറായതോടെ തര്‍ക്കം രൂക്ഷമായി. ഒരേ പക്ഷത്ത് ഉള്ളവര്‍ തന്നെ ഒരു വിഷയത്തിന്റെ പേരില്‍ തമ്മിലടിക്കുകയാണല്ലോ എന്ന നിരീക്ഷണവും സ്പീക്കര്‍ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago