HOME
DETAILS

മെമ്മറി കാര്‍ഡിനായുള്ള ദിലീപിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

  
backup
December 12 2018 | 06:12 AM

12-12-18-keralam-supreme-court-will-hear-dileep-s-plea

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടോയെന്നാവും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. ഒപ്പം ഐ.ടി ആക്ടും വിശദമായി പരിശോധിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ പൊലിസ് സമര്‍പ്പിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന വാദം ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി സുപ്രിംകോടതിയിലും ആവര്‍ത്തിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കണമെന്നും രോഹ്തഗി ആവശ്യപ്പെട്ടു. ഈ സമയം മെമ്മറികാര്‍ഡ് എങ്ങനെ രേഖയായി പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. വളരെ രഹസ്യസ്വഭാവമുള്ള ദൃശ്യങ്ങളുള്ളതിനാലാണ് മെമ്മറി കാര്‍ഡ് ഹൈക്കോടതി കൈമാറാതിരുന്നത്. ഇനി മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ തന്നെ, അതീവരഹസ്യ ദൃശ്യങ്ങളടങ്ങിയ അത് നല്‍കാന്‍ വിസമ്മതിച്ച ഹൈക്കോടതി നടപടി എങ്ങെനെ അനുചിതമാവുമെന്നും സുപ്രിംകോടതി ചോദിച്ചു.

നടിയെ ആക്രമിച്ചത് നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാണിച്ച ദൃശ്യങ്ങള്‍ നില്‍ക്കുന്ന വാഹനത്തില്‍വച്ച് പീഡിപ്പിക്കുന്നതാണ്. ഒറ്റ ദൃശ്യം അല്ല, മറിച്ച് ചെറിയചെറിയ ദൃശ്യങ്ങളാണ് ദിലീപിന്റെ അഭിഭാഷകരെ കാണിച്ചത്. ചില അപരിചിതരുടെ ശബ്ദവും ഈ ദൃശ്യങ്ങളില്‍ ഉണ്ട്. ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിസ്‌ക് പോലിസ് രേഖകളുടെ ഭാഗമാണ്. ഇതില്‍ പൊലിസ് എഡിറ്റ് ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. ഇക്കാര്യങ്ങളെല്ലാം തെളിയിക്കാന്‍ മെമ്മറി കാര്‍ഡ് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.

ഇരയാക്കപ്പെട്ട നടിക്ക് ദിലീപിനോടുള്ള ശത്രുത കാരണമാണ് അദ്ദേഹം പ്രതിചേര്‍ക്കപ്പെട്ടതെന്നും രോഹ്തഗി ആരോപിച്ചു.
മെമ്മറി കാര്‍ഡ് രേഖയായല്ല, മെറ്റീരിയല്‍ ആയാണ് പരിഗണിച്ചതെന്നും അതിനാല്‍ അത് നല്‍കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കണ്ടു പരിശോധിക്കാം. പകര്‍പ്പ് നല്‍കാന്‍ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍ എന്നിവരാണ് ഹാജരായത്. ഇതോടെയാണ് മെമ്മറി കാര്‍ഡ്, കേസില്‍ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.

ഐ.ടി ആക്ട് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് കോടതി പരിശോധിക്കും. അതിനാല്‍ ഇന്നലെ കേസില്‍ നോട്ടിസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കോടതി കടന്നില്ല. ഐ.ടി ആക്ട് പരിശോധിച്ചശേഷമാവും അത്തരം നടപടികളിലേക്ക് കോടതി കടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago