HOME
DETAILS

ഭരണത്തിനെതിരേ പ്രതിഷേധം ശക്തം: തെരഞ്ഞെടുപ്പ് നേരിടാതെ യോഗി കുറുക്കുവഴിയിലൂടെ നിയമസഭയിലേക്ക്

  
backup
August 31 2017 | 02:08 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82


ലക്‌നൗ: ഗൊരഖ്പൂര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളടക്കം മരിച്ചുകൊണ്ടിരിക്കുന്നതും സംസ്ഥാനത്തെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ജനാഭിപ്രായം എതിരാവുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധി നേരിടുന്ന മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് നിയമസഭയിലെത്തുക കുറുക്കുവഴിയിലൂടെ. മത്സരിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് വോട്ടര്‍മാരെ നേരിടാതെ കുറുക്കുവഴിയിലൂടെ അധികാരത്തിലേറാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമം തുടങ്ങിയത്.
നിയമസഭയിലേക്കാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കണം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സംവിധാനമുള്ളതിനാല്‍ ഇതിലേക്ക് തെരഞ്ഞെടുത്താലും അധികാരത്തില്‍ തുടരാം. ജനങ്ങളുടെ വോട്ടില്ലാതെ നാമനിര്‍ദേശത്തിലൂടെ കൗണ്‍സിലില്‍ അംഗമാകാം. നിയമസഭയിലെ നിലവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതുകൊണ്ട് ബി.ജെ.പിക്ക് ഇത് അനായാസം സാധിക്കും.
നിലവില്‍ എം.പിയായ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നിയമസഭാകൗണ്‍സിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് വിജയിക്കുകയോ വേണം. എം.എല്‍.എ ആകാത്തവര്‍ അധികാരത്തിലെത്തി 6 മാസത്തിനകം തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് നിയമം.
ഈ സാഹചര്യത്തിലാണ് ജനങ്ങളെ നേരിടാന്‍ തയാറാകാതെ ബി.ജെ.പി എളുപ്പ വഴി സ്വീകരിച്ചത്. ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേവഴിയാണ് പിന്തുടരുന്നത്. വരാന്‍ പോകുന്ന എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബി.ജെ.പി പുറത്തിറക്കി.
കഴിഞ്ഞ മാര്‍ച്ച് 19നാണ് യോഗി അധികാരത്തിലേറിയത്. സെപ്റ്റംബര്‍ 19നുള്ളില്‍ നിയമസഭയിലേക്കോ കൗണ്‍സിലിലേക്കോ എത്തിയില്ലെങ്കില്‍ കസേര നഷ്ടപ്പെടും. ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ അഞ്ചാണ്. 15നാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. യോഗിയുടെ മുന്‍ഗാമികളായ യു.പി മുഖ്യമന്ത്രിമാരും ഇതേ രീതിയിലാണ് അധികാരത്തില്‍ തുടര്‍ന്നത്.
സമാജ്‌വാദി പാര്‍ട്ട് മുഖ്യമന്ത്രിയായ അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയുമെല്ലാം നിയമസഭയ്ക്ക് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago