HOME
DETAILS

കര്‍ണാടക മുന്‍മന്ത്രി ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

  
backup
September 18, 2017 | 11:55 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%ae

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ്്‌ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ നാരായണ ഹൃദയാലയയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. 69 വയസായിരുന്നു. എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റ് അംഗവുമായിരുന്നു. 1999 മുതല്‍ 2004 വരെ എസ്.എം കൃഷ്ണ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ 2013 മെയ് മുതല്‍ 2016 ജൂണ്‍ വരെ മുനിസിപ്പല്‍- പബ്ലിക് എന്റര്‍പ്രൈസസ്, ന്യൂനപക്ഷ വികസനം-വഖ്ഫ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹം പുറത്തായത്. നിലവില്‍ കര്‍ണാടക നിയമ സഭാംഗമാണ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിദാനം ചെയ്തിരുന്നത്.
ആറുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് കേരളത്തിന്റെകൂടി ചുമതലയുണ്ടായിരുന്നു.
1978ല്‍ മുസ്‌ലിം ലീഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന് മേല്‍വിലാസമുണ്ടാക്കിയ നേതാവായിരുന്നു അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുക്കാനായി ജന്‍മദേശമായ ഗുല്‍ബര്‍ഗയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ അദ്ദേഹം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിലൂടെയാണ് മുസ്‌ലിം ലീഗുമായി ബന്ധപ്പെടുന്നത്. സേട്ടു സാഹിബിനൊപ്പം കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1970 കളില്‍ ഗുണ്ടു റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ചു ജയിച്ചു .പിന്നീട് രണ്ടു തവണ ലീഗ് പ്രതിനിധിയായി നിയമസഭയിലെത്തി. ബാബരി ധ്വംസനത്തോടനുബന്ധിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ സേട്ടു സാഹിബിനൊപ്പം ഐ.എന്‍.എല്‍ പ്രതിനിധിയായും അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 1996ല്‍ ജനതാ ദളിലൂടെ ലോക് സഭാംഗമായും കോണ്‍ഗ്രസിലൂടെ സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസ്മ മരുന്നിന്റെ വ്യാജൻ വ്യാപകം; രണ്ടര ലക്ഷം രൂപയുടെ മരുന്ന് പിടികൂടി, രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  6 days ago
No Image

ബില്ലുകളിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി നിലപാട് ഇന്ന്

National
  •  6 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago
No Image

മഞ്ഞപ്പടയുടെ പുതിയ യോദ്ധാവ്! 'ഈ ജേഴ്സിയിൽ ഞാൻ ഒരു ചാമ്പ്യനെപ്പോലെ'; സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

അമ്മാവനോട് പ്രണയം; വിവാഹത്തിനായി വീടുവിട്ട് ഇറങ്ങിയ 19-കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുതി; പ്രതി അറസ്റ്റിൽ

crime
  •  6 days ago
No Image

ഉപ്പ ഉമ്മ കുഞ്ഞുമക്കള്‍....കുടുംബത്തോടെ കൊന്നൊടുക്കി ഇസ്‌റാഈല്‍; വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ വീണ്ടും വ്യോമാക്രമണം, 28 പേര്‍ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ജോലി വാഗ്ദാനം ചെയ്ത്, വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

crime
  •  6 days ago
No Image

അലന്റെ കൊലപാതകം: കുത്തിയ ആളെ കണ്ടെത്താനായില്ല, പിടിയിലായ വിദ്യാര്‍ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  6 days ago
No Image

കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

Kerala
  •  6 days ago