HOME
DETAILS

കര്‍ണാടക മുന്‍മന്ത്രി ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

  
backup
September 18, 2017 | 11:55 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%ae

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ്്‌ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ നാരായണ ഹൃദയാലയയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. 69 വയസായിരുന്നു. എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റ് അംഗവുമായിരുന്നു. 1999 മുതല്‍ 2004 വരെ എസ്.എം കൃഷ്ണ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ 2013 മെയ് മുതല്‍ 2016 ജൂണ്‍ വരെ മുനിസിപ്പല്‍- പബ്ലിക് എന്റര്‍പ്രൈസസ്, ന്യൂനപക്ഷ വികസനം-വഖ്ഫ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹം പുറത്തായത്. നിലവില്‍ കര്‍ണാടക നിയമ സഭാംഗമാണ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിദാനം ചെയ്തിരുന്നത്.
ആറുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് കേരളത്തിന്റെകൂടി ചുമതലയുണ്ടായിരുന്നു.
1978ല്‍ മുസ്‌ലിം ലീഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന് മേല്‍വിലാസമുണ്ടാക്കിയ നേതാവായിരുന്നു അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുക്കാനായി ജന്‍മദേശമായ ഗുല്‍ബര്‍ഗയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ അദ്ദേഹം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിലൂടെയാണ് മുസ്‌ലിം ലീഗുമായി ബന്ധപ്പെടുന്നത്. സേട്ടു സാഹിബിനൊപ്പം കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1970 കളില്‍ ഗുണ്ടു റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ചു ജയിച്ചു .പിന്നീട് രണ്ടു തവണ ലീഗ് പ്രതിനിധിയായി നിയമസഭയിലെത്തി. ബാബരി ധ്വംസനത്തോടനുബന്ധിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ സേട്ടു സാഹിബിനൊപ്പം ഐ.എന്‍.എല്‍ പ്രതിനിധിയായും അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 1996ല്‍ ജനതാ ദളിലൂടെ ലോക് സഭാംഗമായും കോണ്‍ഗ്രസിലൂടെ സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  a day ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  a day ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  a day ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  a day ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  a day ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  a day ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  a day ago