HOME
DETAILS

കര്‍ണാടക മുന്‍മന്ത്രി ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

  
backup
September 18, 2017 | 11:55 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%ae

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ്്‌ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ നാരായണ ഹൃദയാലയയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. 69 വയസായിരുന്നു. എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റ് അംഗവുമായിരുന്നു. 1999 മുതല്‍ 2004 വരെ എസ്.എം കൃഷ്ണ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ 2013 മെയ് മുതല്‍ 2016 ജൂണ്‍ വരെ മുനിസിപ്പല്‍- പബ്ലിക് എന്റര്‍പ്രൈസസ്, ന്യൂനപക്ഷ വികസനം-വഖ്ഫ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹം പുറത്തായത്. നിലവില്‍ കര്‍ണാടക നിയമ സഭാംഗമാണ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിദാനം ചെയ്തിരുന്നത്.
ആറുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് കേരളത്തിന്റെകൂടി ചുമതലയുണ്ടായിരുന്നു.
1978ല്‍ മുസ്‌ലിം ലീഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന് മേല്‍വിലാസമുണ്ടാക്കിയ നേതാവായിരുന്നു അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുക്കാനായി ജന്‍മദേശമായ ഗുല്‍ബര്‍ഗയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ അദ്ദേഹം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിലൂടെയാണ് മുസ്‌ലിം ലീഗുമായി ബന്ധപ്പെടുന്നത്. സേട്ടു സാഹിബിനൊപ്പം കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1970 കളില്‍ ഗുണ്ടു റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ചു ജയിച്ചു .പിന്നീട് രണ്ടു തവണ ലീഗ് പ്രതിനിധിയായി നിയമസഭയിലെത്തി. ബാബരി ധ്വംസനത്തോടനുബന്ധിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ സേട്ടു സാഹിബിനൊപ്പം ഐ.എന്‍.എല്‍ പ്രതിനിധിയായും അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 1996ല്‍ ജനതാ ദളിലൂടെ ലോക് സഭാംഗമായും കോണ്‍ഗ്രസിലൂടെ സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

Kerala
  •  4 days ago
No Image

പി. രാജീവും എം. സ്വരാജും അടക്കം പ്രമുഖർ പ്രതികൾ; കൊച്ചിയിലെ സി.പി.എം മാർച്ചിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

അവന്റെ ബാറ്റിനുള്ളിൽ എന്തോ മാന്ത്രിക വിദ്യയുണ്ട്! വൈഭവ് സൂര്യവംശിക്കെതിരെ ബൗളർമാർ ഒരുമിച്ച് പരാതി നൽകേണ്ടി വരും; വൈഭവ് വിസ്മയത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  4 days ago
No Image

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടകയില്‍ നേതൃമാറ്റം; അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാവാന്‍ ഡി.കെ

National
  •  4 days ago
No Image

ഗംഗാനദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ട് മരണം, നിരവധി പേരെ കാണാനില്ല

National
  •  4 days ago
No Image

രോഹിത്തിനെ തള്ളി കോഹ്‌ലി, മെസ്സിയെ അനുകൂലിച്ച് കുൽദീപ്! ഇന്ത്യൻ ക്രിക്കറ്റിലെ കട്ട ഫുട്ബോൾ ആരാധകർ ഇതാ...

Cricket
  •  4 days ago
No Image

'യൂണിവേഴ്സൽ ബേബി ബോസിന്റേ' ബാറ്റിങ് ഭയം ജനിപ്പിക്കുന്നത്; അവനെ തടുക്കാൻ എന്റെ കൈയിലും വഴികളില്ലെന്ന് ഓസീസ് ഇതിഹാസ നായകൻ

Cricket
  •  4 days ago
No Image

ഇന്നും താഴ്ന്നിറങ്ങി സ്വര്‍ണവില; വിലത്തകര്‍ച്ച താല്‍ക്കാലികം മാത്രമെന്ന് വിദഗ്ധര്‍, ഇന്നത്തെ വിലയറിയാം..

Economy
  •  4 days ago
No Image

ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം; മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ; പ്രത്യാക്രമണം നടത്തിയെന്ന് ഇറാൻ

International
  •  4 days ago
No Image

പാലാരിവട്ടത്ത് ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 39കാരൻ പിടിയിൽ

crime
  •  4 days ago