HOME
DETAILS

കര്‍ണാടക മുന്‍മന്ത്രി ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

  
backup
September 18, 2017 | 11:55 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%ae

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ്്‌ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ നാരായണ ഹൃദയാലയയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. 69 വയസായിരുന്നു. എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റ് അംഗവുമായിരുന്നു. 1999 മുതല്‍ 2004 വരെ എസ്.എം കൃഷ്ണ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ 2013 മെയ് മുതല്‍ 2016 ജൂണ്‍ വരെ മുനിസിപ്പല്‍- പബ്ലിക് എന്റര്‍പ്രൈസസ്, ന്യൂനപക്ഷ വികസനം-വഖ്ഫ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹം പുറത്തായത്. നിലവില്‍ കര്‍ണാടക നിയമ സഭാംഗമാണ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിദാനം ചെയ്തിരുന്നത്.
ആറുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് കേരളത്തിന്റെകൂടി ചുമതലയുണ്ടായിരുന്നു.
1978ല്‍ മുസ്‌ലിം ലീഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന് മേല്‍വിലാസമുണ്ടാക്കിയ നേതാവായിരുന്നു അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുക്കാനായി ജന്‍മദേശമായ ഗുല്‍ബര്‍ഗയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ അദ്ദേഹം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിലൂടെയാണ് മുസ്‌ലിം ലീഗുമായി ബന്ധപ്പെടുന്നത്. സേട്ടു സാഹിബിനൊപ്പം കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1970 കളില്‍ ഗുണ്ടു റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ചു ജയിച്ചു .പിന്നീട് രണ്ടു തവണ ലീഗ് പ്രതിനിധിയായി നിയമസഭയിലെത്തി. ബാബരി ധ്വംസനത്തോടനുബന്ധിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ സേട്ടു സാഹിബിനൊപ്പം ഐ.എന്‍.എല്‍ പ്രതിനിധിയായും അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 1996ല്‍ ജനതാ ദളിലൂടെ ലോക് സഭാംഗമായും കോണ്‍ഗ്രസിലൂടെ സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രതാ പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് ലസിതാ നായര്‍ക്ക് തോല്‍വി

Kerala
  •  10 days ago
No Image

ദുരഭിമാനക്കൊല: മകന്റെ ലിവ്-ഇൻ പങ്കാളിയെ വിഷം നൽകി കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; പിതാവ് അറസ്റ്റിൽ

crime
  •  10 days ago
No Image

കോഴിക്കോട് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി

Kerala
  •  10 days ago
No Image

'നടിയുടെ ആദ്യ മൊഴിയില്‍ ദിലീപിന്റെ പേരുണ്ടായിരുന്നില്ല'; ഗൂഢാലോചന കുറ്റം തെളിയാതെ പോയതിന് പിന്നില്‍

Kerala
  •  10 days ago
No Image

കോട്ടയം തിരുനക്കര വാര്‍ഡില്‍ യു.ഡി.എഫിന് വിജയം; ലതികാ സുഭാഷിന് വമ്പന്‍ തോല്‍വി; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Kerala
  •  10 days ago
No Image

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

Kuwait
  •  10 days ago
No Image

നാണക്കേട്! പാക് നാഷണൽ ഗെയിംസ് ഫുട്‌ബോൾ സെമിയിൽ കൂട്ടത്തല്ല്; ഗ്രൗണ്ട് 'റെസ്ലിങ് റിങ്' ആയി, 12 പേർക്ക് സസ്‌പെൻഷൻ, റഫറിക്ക് മർദ്ദനം

International
  •  10 days ago
No Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നും ഫൊറന്‍സിക് ലാബിലേയ്ക്ക് അയക്കണമെന്നും കോടതി ഉത്തരവ്

Kerala
  •  10 days ago
No Image

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

Kerala
  •  10 days ago
No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  10 days ago