HOME
DETAILS

ഉപരോധം തുടങ്ങിയ ശേഷവും യു.എ.ഇയില്‍ നിന്നടക്കം കമ്പനികള്‍ ഖത്തറിലേക്ക്

  
backup
September 19, 2017 | 6:09 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af


ദോഹ: ഖത്തറിന്നെതിരേ സഊദി സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം യു എ ഇ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ ചേംബര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ വെളിപ്പെടുത്തി. പുതുതായി നിരവധി കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ യു.എ.ഇയില്‍ നിന്നുള്ള കമ്പനികളും ഉള്‍പ്പെടും. പല കമ്പനികളും ഖത്തറിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നുവെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ഹമദ് അല്‍ശര്‍ഖി പറഞ്ഞു. ഉപരോധം തുടരുമ്പോളും വിദേശനിക്ഷേപകരും വ്യാപാര വാണിജ്യകമ്പനികളും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യപ്പെടുകയാണ്.

രാജ്യത്തെ വ്യവസായ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് വിദേശകമ്പനികള്‍ മുന്നോട്ടുവരുന്നു. ഖത്തര്‍ സമ്പദ്ഘടനയില്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഖത്തര്‍ ചേംബര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. നിര്‍മാണ വ്യവസായം, ഭക്ഷ്യം, ഫുഡ് പ്രൊസസിങ്, മരുന്ന്, ആരോഗ്യപരിചരണ സേവനങ്ങള്‍, ലീഗല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ഐടി, ഐടി കേന്ദ്രീകൃത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലായി 250ലധികം കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി.

പുതിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നൂറിലധികം എണ്ണം യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നതണ്. ദുബൈയിലെ ജബല്‍അലി സ്വതന്ത്രസോണില്‍ നിന്നും പ്രവര്‍ത്തനം ഇവ ഖത്തറിലേക്കു മാറ്റുകയായിരുന്നുവെന്ന് സാലേഹ് ഹമദ് അല്‍ശര്‍ഖി പ്രാദേശിക പത്രത്തിന് നല്‍ികിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ അര്‍ത്ഥത്തില്‍ ഉപരോധത്തെ ഒരു അനുഗ്രമായി കാണുകയാണെന്നും ഖത്തര്‍ ചേംബര്‍ പ്രതികരിച്ചു. അതേസമയം ഉപരോധരാജ്യങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നത്. വ്യവസായ അവസരങ്ങളും സാധ്യതകളും മാര്‍ക്കറ്റ് ഷെയറും അവര്‍ക്ക് നഷ്ടപ്പെടുകയാണ്. നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള അവരുടെ സമ്പദ്ഘടനയുടെ പ്രതിച്ഛായയെതന്നെ ഉപരോധം ബാധിച്ചിട്ടുണ്ടെന്ന് അല്‍ശര്‍ഖി ചൂണ്ടിക്കാട്ടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  20 hours ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  20 hours ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  20 hours ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  20 hours ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  20 hours ago
No Image

അനധികൃത കുടിയേറ്റം; ഗുരുഗ്രാമിൽ 13 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  20 hours ago
No Image

ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്

uae
  •  20 hours ago
No Image

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു; ഇനി ഡൗണ്‍ലോഡ് ചെയ്യാനാവില്ല

Kerala
  •  21 hours ago
No Image

പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  21 hours ago
No Image

പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം

oman
  •  21 hours ago