HOME
DETAILS

ഉപരോധം തുടങ്ങിയ ശേഷവും യു.എ.ഇയില്‍ നിന്നടക്കം കമ്പനികള്‍ ഖത്തറിലേക്ക്

  
backup
September 19, 2017 | 6:09 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af


ദോഹ: ഖത്തറിന്നെതിരേ സഊദി സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം യു എ ഇ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ ചേംബര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ വെളിപ്പെടുത്തി. പുതുതായി നിരവധി കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ യു.എ.ഇയില്‍ നിന്നുള്ള കമ്പനികളും ഉള്‍പ്പെടും. പല കമ്പനികളും ഖത്തറിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നുവെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ഹമദ് അല്‍ശര്‍ഖി പറഞ്ഞു. ഉപരോധം തുടരുമ്പോളും വിദേശനിക്ഷേപകരും വ്യാപാര വാണിജ്യകമ്പനികളും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യപ്പെടുകയാണ്.

രാജ്യത്തെ വ്യവസായ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് വിദേശകമ്പനികള്‍ മുന്നോട്ടുവരുന്നു. ഖത്തര്‍ സമ്പദ്ഘടനയില്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഖത്തര്‍ ചേംബര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. നിര്‍മാണ വ്യവസായം, ഭക്ഷ്യം, ഫുഡ് പ്രൊസസിങ്, മരുന്ന്, ആരോഗ്യപരിചരണ സേവനങ്ങള്‍, ലീഗല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ഐടി, ഐടി കേന്ദ്രീകൃത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലായി 250ലധികം കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി.

പുതിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നൂറിലധികം എണ്ണം യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നതണ്. ദുബൈയിലെ ജബല്‍അലി സ്വതന്ത്രസോണില്‍ നിന്നും പ്രവര്‍ത്തനം ഇവ ഖത്തറിലേക്കു മാറ്റുകയായിരുന്നുവെന്ന് സാലേഹ് ഹമദ് അല്‍ശര്‍ഖി പ്രാദേശിക പത്രത്തിന് നല്‍ികിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ അര്‍ത്ഥത്തില്‍ ഉപരോധത്തെ ഒരു അനുഗ്രമായി കാണുകയാണെന്നും ഖത്തര്‍ ചേംബര്‍ പ്രതികരിച്ചു. അതേസമയം ഉപരോധരാജ്യങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നത്. വ്യവസായ അവസരങ്ങളും സാധ്യതകളും മാര്‍ക്കറ്റ് ഷെയറും അവര്‍ക്ക് നഷ്ടപ്പെടുകയാണ്. നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള അവരുടെ സമ്പദ്ഘടനയുടെ പ്രതിച്ഛായയെതന്നെ ഉപരോധം ബാധിച്ചിട്ടുണ്ടെന്ന് അല്‍ശര്‍ഖി ചൂണ്ടിക്കാട്ടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ ഇന്നുതന്നെ അറിയാം; നിര്‍ണായക യോഗം വൈകീട്ട് 5.30ന്

Kerala
  •  8 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  8 days ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  8 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  8 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  8 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  8 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  8 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  8 days ago