HOME
DETAILS

ഉപരോധം തുടങ്ങിയ ശേഷവും യു.എ.ഇയില്‍ നിന്നടക്കം കമ്പനികള്‍ ഖത്തറിലേക്ക്

  
backup
September 19, 2017 | 6:09 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af


ദോഹ: ഖത്തറിന്നെതിരേ സഊദി സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം യു എ ഇ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ ചേംബര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ വെളിപ്പെടുത്തി. പുതുതായി നിരവധി കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ യു.എ.ഇയില്‍ നിന്നുള്ള കമ്പനികളും ഉള്‍പ്പെടും. പല കമ്പനികളും ഖത്തറിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നുവെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ഹമദ് അല്‍ശര്‍ഖി പറഞ്ഞു. ഉപരോധം തുടരുമ്പോളും വിദേശനിക്ഷേപകരും വ്യാപാര വാണിജ്യകമ്പനികളും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യപ്പെടുകയാണ്.

രാജ്യത്തെ വ്യവസായ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് വിദേശകമ്പനികള്‍ മുന്നോട്ടുവരുന്നു. ഖത്തര്‍ സമ്പദ്ഘടനയില്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഖത്തര്‍ ചേംബര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. നിര്‍മാണ വ്യവസായം, ഭക്ഷ്യം, ഫുഡ് പ്രൊസസിങ്, മരുന്ന്, ആരോഗ്യപരിചരണ സേവനങ്ങള്‍, ലീഗല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ഐടി, ഐടി കേന്ദ്രീകൃത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലായി 250ലധികം കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി.

പുതിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നൂറിലധികം എണ്ണം യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നതണ്. ദുബൈയിലെ ജബല്‍അലി സ്വതന്ത്രസോണില്‍ നിന്നും പ്രവര്‍ത്തനം ഇവ ഖത്തറിലേക്കു മാറ്റുകയായിരുന്നുവെന്ന് സാലേഹ് ഹമദ് അല്‍ശര്‍ഖി പ്രാദേശിക പത്രത്തിന് നല്‍ികിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ അര്‍ത്ഥത്തില്‍ ഉപരോധത്തെ ഒരു അനുഗ്രമായി കാണുകയാണെന്നും ഖത്തര്‍ ചേംബര്‍ പ്രതികരിച്ചു. അതേസമയം ഉപരോധരാജ്യങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നത്. വ്യവസായ അവസരങ്ങളും സാധ്യതകളും മാര്‍ക്കറ്റ് ഷെയറും അവര്‍ക്ക് നഷ്ടപ്പെടുകയാണ്. നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള അവരുടെ സമ്പദ്ഘടനയുടെ പ്രതിച്ഛായയെതന്നെ ഉപരോധം ബാധിച്ചിട്ടുണ്ടെന്ന് അല്‍ശര്‍ഖി ചൂണ്ടിക്കാട്ടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  6 days ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  6 days ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  6 days ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  6 days ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  6 days ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  6 days ago
No Image

ഹന്റാ വൈറസ്: ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതര്‍, രോഗലക്ഷണങ്ങളില്ല

International
  •  6 days ago
No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  6 days ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  6 days ago
No Image

'സി.സി.ടി.വി ചതിക്കുമെന്ന് കരുതിയില്ല'; കെ.സി വേണുഗോപാലിന്റെ പേരില്‍ ഫഌക്‌സ് വെച്ച സി.പി.എമ്മുകാരന്റെ സന്ദേശം പുറത്ത്

Kerala
  •  6 days ago