HOME
DETAILS

താളംതെറ്റി ജനജീവിതം പെരുമഴയില്‍ വ്യാപക കൃഷി നാശം

  
backup
September 19 2017 | 06:09 AM

%e0%b4%a4%e0%b4%be%e0%b4%b3%e0%b4%82%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0


കാസര്‍കോട്: ജില്ലയില്‍ തുടരുന്ന കനത്തമഴയില്‍ ജനജീവിതം താളംതെറ്റി. നെല്‍വയലുകള്‍ പൂര്‍ണമായും വെള്ളത്തിലായി. സംസ്ഥാനത്താകെ പെയ്യുന്ന കനത്തമഴയില്‍ ജില്ലയിലേക്കു വരുന്ന ട്രെയിനുകള്‍ മുഴുവന്‍ വൈകിയോടി. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.
രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ഗ്രാമീണ മേഖലകളിലെ റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. ഇതോടെ ഈ മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.
കനത്തമഴയായതിനാല്‍ മിക്കയാളുകളും അവധിയെടുത്തതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറഞ്ഞു. മംഗളൂരുവിലേക്കുള്ള എല്ലാ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ഇതോടെ ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ മംഗളൂരുവിലേക്കുള്ള മാവേലി എക്‌സ്പ്രസ് നാലര മണിക്കൂര്‍ വൈകിയാണ് ഓടിയത്. മലബാര്‍ എക്‌സ്പ്രസും തിരുവനന്തപുരം എക്‌സ്പ്രസും രണ്ടര മണിക്കൂര്‍ വൈകിയാണ് ഓടിയത്. കണ്ണൂരില്‍ നിന്നു മംഗളൂരുവിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ കൃത്യസമയം പുലര്‍ത്തിയതാണു യാത്രക്കാര്‍ക്ക് ആശ്വാസമായത്. എന്നാല്‍ മറ്റു ട്രെയിനുകളെല്ലാം വൈകിയതോടെ രാവിലെ സര്‍ക്കാര്‍ ഓഫിസുകളിലും ജോലി സ്ഥലങ്ങളിലുമെത്തേണ്ടവര്‍ പെരുവഴിയിലായി. മിക്ക നഗരങ്ങളിലും ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ല. ഇതോടെ നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തിയ യാത്രക്കാര്‍ കുടുങ്ങി.
കൃഷിനാശത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. റവന്യു വിഭാഗം ഇതു സംബന്ധിച്ച കണക്കെടുപ്പു തുടങ്ങിയിട്ടുണ്ട്. കനത്തമഴയില്‍ കാസര്‍കോട് ബായാറില്‍ വീട് തകര്‍ന്നു. ചെന്നയ്യമൂലയിലെ അഹമ്മദിന്റെ വീടാണു തകര്‍ന്നത്. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ആരംഭിച്ച ദേശീയപാത അറ്റകുറ്റപണി കനത്തമഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. മലയോരത്തും കനത്തമഴയില്‍ വ്യാപക നാശമുണ്ട്.
കാഞ്ഞങ്ങാട്: രണ്ടു ദിവസത്തെ കനത്ത മഴ കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നെല്‍കൃഷിക്ക് നാശം വരുത്തി. നഗരസഭ പ്രദേശം കൂടാതെ അജാനൂര്‍, മടിക്കൈ, പുല്ലൂര്‍ പെരിയ പഞ്ചായത്തിലുമാണ് നെല്‍പാടങ്ങളില്‍ വെള്ളം കയറി കൃഷി നാശമുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയില്‍ നിലാങ്കര പനങ്കാവ് പാടശേഖര സമിതി, കുറുന്തൂര്‍ ഒഴിഞ്ഞവളപ്പ് പാടശേഖരസമിതി, ബല്ല നെല്ലിക്കാട്ട് പാടശേഖരസമിതി എന്നിവയുടെ നേതൃത്വത്തിലുള്ള ഏക്കര്‍ കണക്കിനു നെല്‍കൃഷിയാണ് വെള്ളം കയറിയതിനെത്തുടര്‍ന്നു നശിച്ചത്. ഞാണിക്കടവിലെ നാരായണന്റെ വീട് പൂര്‍ണമായും തകര്‍ന്നു.
നഗരസഭയില്‍ കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ ചെയര്‍മാന്‍ വി.വി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, സ്ഥിരം സമിതി ചെയര്‍മാന്മാരായ വി. ഉണ്ണികൃഷ്ണന്‍, മഹമൂദ് മുറിയനാവി, കൗണ്‍സലര്‍മാരായ സന്തോഷ് കുശാല്‍ നഗര്‍, കെ.കെ ഗീത, കൃഷി ഓഫിസര്‍ ടി.പി ദിനേശന്‍, പാടശേഖര സമിതി പ്രവര്‍ത്തകരായ രാജ് മോഹന്‍, മനോജ്, കൃഷ്ണന്‍ പനങ്കാവ്, പ്രദീപന്‍ സന്ദര്‍ശിച്ചു. കൊയ്യാന്‍ പാകമായ നെല്‍ക്കതിരുകളാണു നശിച്ചത്.
പുല്ലൂര്‍ മധുരമ്പാടിയിലും നെല്‍വയലുകള്‍ വെള്ളത്തിനടിയിലായി. അഞ്ചേക്കറോളം കൃഷിയാണ് നശിച്ചത്.അജാനൂര്‍ പഞ്ചായത്തില്‍ പത്തേക്കറോളം നെല്‍കൃഷിയും നശിച്ചു. കൊളവയല്‍ പാടശേഖര സമിതി, മഡിയന്‍ കൂളിക്കാട് പാടശേഖര സമിതി എന്നിവയുടെ നിയന്ത്രണത്തിലുള്ള കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. മടിക്കൈ പഞ്ചായത്തിലെ ഉമിച്ചി, മലപ്പച്ചേരി പ്രദേശങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി.
നീലേശ്വരം: നെല്‍കൃഷിക്കാരെ കണ്ണീരിലാഴ്ത്തി കനത്ത മഴയില്‍ കൃഷിനാശം വ്യാപകം. നീലേശ്വരം കൃഷിഭവന്‍ പരിധിയിലെ പ്രധാന പാടശേഖരങ്ങളായ പട്ടേനയിലും പാലായിയിലും 30ഹെക്ടറോളം കൃഷി വെള്ളത്തിലാണെന്നു നീലേശ്വരം കൃഷി ഓഫിസര്‍ കെ.പി രേഷ്മ പറഞ്ഞു. പാലായി പാടശേഖരത്തില്‍ മാത്രം കൊയ്ത്തിനൊരുങ്ങിയ 60 ഏക്കര്‍ നെല്‍കൃഷി നശിച്ചതായി പാലായി മേഖലാ നെല്ലുല്‍പാദക സമിതി പ്രസിഡന്റ് പി. കുഞ്ഞിക്കൃഷ്ണന്‍, സെക്രട്ടറി കണ്ണംകൈ കുഞ്ഞിരാമന്‍ എന്നിവര്‍ നീലേശ്വരം കൃഷി ഓഫിസര്‍ക്കു നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
കതിരുകള്‍ പാടെ വെള്ളത്തില്‍ മുങ്ങി നശിച്ച നിലയിലാണ്. നീലേശ്വരം കൃഷിഭവനില്‍ ഇന്‍ഷുര്‍ ചെയ്ത കൃഷിയാണു നശിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ നാശം സംഭവിച്ചതായും ഇരുവരും പറഞ്ഞു. പുതുതായി കൃഷി ചെയ്ത നാലായിരത്തോളം നേന്ത്രവാഴകളും ഇവിടെ നശിച്ചിട്ടുണ്ട്. മടിക്കൈ കൃഷിഭവന്‍ പരിധിയില്‍ ഉമിച്ചി, മലപ്പച്ചേരി എന്നിവിടങ്ങളില്‍ മാത്രം പത്തേക്കറോളം കൃഷി നശിച്ചതായി ചുമതലയുള്ള കൃഷി ഓഫിസര്‍ പി.വി ആര്‍ജിത പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 months ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 months ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 months ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 months ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 months ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 months ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 months ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 months ago