HOME
DETAILS

ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു

  
backup
October 15, 2017 | 2:40 AM

%e0%b4%b2%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-2


ശ്രീനഗര്‍: കശ്മിരിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനും സര്‍ക്കാര്‍ 10 ലക്ഷം രൂപ തലക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്ത ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ വസിം ഷായെ സൈന്യം വധിച്ചു. ഇയാള്‍ക്കൊപ്പം ഹാഫിസ് നസീര്‍ അഹമ്മദ് മിര്‍ എന്ന ഭീകരനെയും കൊലപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ജമ്മുകശ്മിരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വസിം ഷായെയും കൂട്ടാളിയെയും കൊലപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു. പുല്‍വാമയിലെ ലിട്ടര്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.
ഇവരില്‍ നിന്ന് തോക്കുകളും മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഷോപിയാന്‍ സ്വദേശിയാണ് വസിം ഷാ. 23കാരനായ വസിംഷാ, കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് 2014ലാണ് ഭീകര സംഘടനയില്‍ അംഗമായത്.
അതിനിടെ, ജമ്മുകശ്മിരിലെ നന്ദ്മാര്‍ഗിനടുത്ത കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരന്‍ വീരമൃത്യുവരിച്ചു. മറ്റൊരു പൊലിസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. പൊലിസ് വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് പൊലിസ് കോണ്‍സ്റ്റബിളായ ഖുര്‍ഷിദ് അഹമ്മദ് കൊല്ലപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  4 days ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  4 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  4 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  4 days ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  4 days ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  4 days ago