
തോമസ് ചാണ്ടിയെ ചൊല്ലിയുള്ള വിഴുപ്പലക്കല്‍ നിര്‍ത്താന്‍ സി.പി.ഐ തീരുമാനം
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റക്കേസില്‍ ഹൈക്കോടതിയില്‍ ആര് ഹാജാരാകണമെന്ന് എ.ജിക്കെതിരേ വാളെടുത്ത സി.പി.ഐ തല്‍ക്കാലം വെടി നിര്‍ത്താന്‍ ധാരണയായി.
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എല്‍.ഡി.എഫ് യോഗം കൂടുന്നതുവരെ പരസ്യ വിഴുപ്പലക്കലില്‍നിന്ന് സി.പി.ഐ പിന്മാറിയത്. തോമസ് ചാണ്ടി വിഷയത്തില്‍ ഭരണപരമായി ഇടപെടല്‍ നടത്തിയാല്‍ മതിയെന്നും പാര്‍ട്ടി ഇടപെടേണ്ട എന്നുമായിരുന്നു നേരത്തെ സി.പി.ഐ തീരുമാനിച്ചിരുന്നത്. എന്നാല്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ നോക്കുകുത്തിയാക്കി എ.ജി തീരുമാനം എടുക്കുകയും അത് പരസ്യമായി മാധ്യമങ്ങളില്‍ പ്രതികരിച്ചതുമാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. ജനജാഗ്രതാ യാത്രയ്ക്കിടയില്‍ പരസ്യ വിമര്‍ശനം പാടില്ലായിരുന്നുവെന്നാണ് സി.പി.ഐയിലെ ഇസ്മാഈല്‍ വിഭാഗം ഉന്നയിക്കുന്നത്.
തോമസ് ചാണ്ടി വിഷയത്തില്‍ ഇനി ഒരു പരസ്യ പ്രതികരണം വേണ്ട എന്നും മുഖ്യമന്ത്രിയുടെ തലയില്‍വച്ച് ഒഴിഞ്ഞുമാറാനുമാണ് സി.പി.ഐ തീരുമാനം. മൂന്നാര്‍ കേസിലെന്ന പോലെ, കായല്‍ കൈയേറ്റക്കേസിലും തങ്ങള്‍ ജനപക്ഷ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ആര് വാദിച്ചാലും കോടതിയില്‍നിന്ന് പ്രതികൂല വിധിയുണ്ടായാല്‍ പ്രതിച്ഛായാദോഷം തങ്ങള്‍ക്കല്ല, സി.പി.എമ്മിനായിരിക്കുമെന്നും അതിനാല്‍, കൂടുതല്‍ പരസ്യ പ്രതികരണത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാമെന്നുമാണ് സി.പി.ഐ തീരുമാനം.
തോമസ് ചാണ്ടി വിഷയം മുന്നണി തര്‍ക്കമായി വളര്‍ന്നിട്ടില്ല. എന്‍.സി.പി പ്രതിനിധികള്‍ കൂടിയുള്ള മുന്നണി യോഗത്തില്‍ സി.പി.ഐ ഇതുവരെ വിഷയം ഉയര്‍ത്താത്തത്, തര്‍ക്കത്തിന് അവരും താല്‍പര്യപ്പെടുന്നില്ലെന്നതിന് തെളിവായി സി.പി.എം നേതൃത്വം കരുതുന്നു. അതിനിടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിയമമന്ത്രിയെ ചുമതലപ്പെടുത്തി.
നിയമ മന്ത്രി എ.കെ ബാലന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദുമായി സംസാരിച്ചു. കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആണ് നേരത്തെ ഹാജരായത്. എന്നാല്‍, അന്ന് ഇത് എതിര്‍ത്തില്ല. കേസ് ആര് കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എ.ജിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാലാണ് ഒരു പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതെന്നും സുധാകര പ്രസാദ് നിയമ മന്ത്രിയോട് പറഞ്ഞു. ഇനി തര്‍ക്കം വേണ്ടെന്നും കേസില്‍ സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകാതെ നോക്കണമെന്നും പുറത്ത്‌നിന്ന് ഒരു അഭിഭാഷകനെ നിയോഗിച്ചാല്‍ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നും നിയമ മന്ത്രി എ.ജിയോട് പറഞ്ഞു.
കൂടാതെ റവന്യൂ കേസുകളില്‍ പ്രഗത്ഭരായ അഭിഭാഷകരെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി കൊണ്ടു വരാനുള്ള സാധ്യതയും നിയമ മന്ത്രി ആരാഞ്ഞു. ഇതിനിടയില്‍ മുഖ്യമന്ത്രിയും ഇനി പരസ്യ വിമര്‍ശനം വേണ്ടെന്ന് എ.ജിയെ നേരിട്ട് അറിയിച്ചു. അതേസമയം, തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മാധ്യമ അജന്‍ഡകള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്നും, കേസില്‍ അന്തിമമായി എന്ത് സംഭവിക്കുന്നുവെന്ന് നോക്കട്ടെയെന്നും അതിന് ശേഷം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാം എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് വിവരം.
അതിനിടെ മന്ത്രിയെ മാറ്റാനാവില്ലെന്ന് എന്‍.സി.പി അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നു പ്രതികൂലമായാണ് പരാമര്‍ശമുണ്ടായാല്‍ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് സി.പി.എം നേതൃത്വം എന്‍.സി.പിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 40 minutes ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• an hour ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• an hour ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 hours ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 hours ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 hours ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 hours ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 3 hours ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 3 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 3 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 3 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 3 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 4 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 5 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 5 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 6 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 6 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 4 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 4 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 5 hours ago