HOME
DETAILS

തോമസ് ചാണ്ടിയെ ചൊല്ലിയുള്ള വിഴുപ്പലക്കല്‍ നിര്‍ത്താന്‍ സി.പി.ഐ തീരുമാനം

  
backup
October 30 2017 | 18:10 PM

%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3



തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റക്കേസില്‍ ഹൈക്കോടതിയില്‍ ആര് ഹാജാരാകണമെന്ന് എ.ജിക്കെതിരേ വാളെടുത്ത സി.പി.ഐ തല്‍ക്കാലം വെടി നിര്‍ത്താന്‍ ധാരണയായി.
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എല്‍.ഡി.എഫ് യോഗം കൂടുന്നതുവരെ പരസ്യ വിഴുപ്പലക്കലില്‍നിന്ന് സി.പി.ഐ പിന്മാറിയത്. തോമസ് ചാണ്ടി വിഷയത്തില്‍ ഭരണപരമായി ഇടപെടല്‍ നടത്തിയാല്‍ മതിയെന്നും പാര്‍ട്ടി ഇടപെടേണ്ട എന്നുമായിരുന്നു നേരത്തെ സി.പി.ഐ തീരുമാനിച്ചിരുന്നത്. എന്നാല്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ നോക്കുകുത്തിയാക്കി എ.ജി തീരുമാനം എടുക്കുകയും അത് പരസ്യമായി മാധ്യമങ്ങളില്‍ പ്രതികരിച്ചതുമാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. ജനജാഗ്രതാ യാത്രയ്ക്കിടയില്‍ പരസ്യ വിമര്‍ശനം പാടില്ലായിരുന്നുവെന്നാണ് സി.പി.ഐയിലെ ഇസ്മാഈല്‍ വിഭാഗം ഉന്നയിക്കുന്നത്.
തോമസ് ചാണ്ടി വിഷയത്തില്‍ ഇനി ഒരു പരസ്യ പ്രതികരണം വേണ്ട എന്നും മുഖ്യമന്ത്രിയുടെ തലയില്‍വച്ച് ഒഴിഞ്ഞുമാറാനുമാണ് സി.പി.ഐ തീരുമാനം. മൂന്നാര്‍ കേസിലെന്ന പോലെ, കായല്‍ കൈയേറ്റക്കേസിലും തങ്ങള്‍ ജനപക്ഷ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ആര് വാദിച്ചാലും കോടതിയില്‍നിന്ന് പ്രതികൂല വിധിയുണ്ടായാല്‍ പ്രതിച്ഛായാദോഷം തങ്ങള്‍ക്കല്ല, സി.പി.എമ്മിനായിരിക്കുമെന്നും അതിനാല്‍, കൂടുതല്‍ പരസ്യ പ്രതികരണത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാമെന്നുമാണ് സി.പി.ഐ തീരുമാനം.
തോമസ് ചാണ്ടി വിഷയം മുന്നണി തര്‍ക്കമായി വളര്‍ന്നിട്ടില്ല. എന്‍.സി.പി പ്രതിനിധികള്‍ കൂടിയുള്ള മുന്നണി യോഗത്തില്‍ സി.പി.ഐ ഇതുവരെ വിഷയം ഉയര്‍ത്താത്തത്, തര്‍ക്കത്തിന് അവരും താല്‍പര്യപ്പെടുന്നില്ലെന്നതിന് തെളിവായി സി.പി.എം നേതൃത്വം കരുതുന്നു. അതിനിടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിയമമന്ത്രിയെ ചുമതലപ്പെടുത്തി.
നിയമ മന്ത്രി എ.കെ ബാലന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദുമായി സംസാരിച്ചു. കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആണ് നേരത്തെ ഹാജരായത്. എന്നാല്‍, അന്ന് ഇത് എതിര്‍ത്തില്ല. കേസ് ആര് കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എ.ജിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാലാണ് ഒരു പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതെന്നും സുധാകര പ്രസാദ് നിയമ മന്ത്രിയോട് പറഞ്ഞു. ഇനി തര്‍ക്കം വേണ്ടെന്നും കേസില്‍ സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകാതെ നോക്കണമെന്നും പുറത്ത്‌നിന്ന് ഒരു അഭിഭാഷകനെ നിയോഗിച്ചാല്‍ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നും നിയമ മന്ത്രി എ.ജിയോട് പറഞ്ഞു.
കൂടാതെ റവന്യൂ കേസുകളില്‍ പ്രഗത്ഭരായ അഭിഭാഷകരെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി കൊണ്ടു വരാനുള്ള സാധ്യതയും നിയമ മന്ത്രി ആരാഞ്ഞു. ഇതിനിടയില്‍ മുഖ്യമന്ത്രിയും ഇനി പരസ്യ വിമര്‍ശനം വേണ്ടെന്ന് എ.ജിയെ നേരിട്ട് അറിയിച്ചു. അതേസമയം, തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മാധ്യമ അജന്‍ഡകള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്നും, കേസില്‍ അന്തിമമായി എന്ത് സംഭവിക്കുന്നുവെന്ന് നോക്കട്ടെയെന്നും അതിന് ശേഷം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാം എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് വിവരം.
അതിനിടെ മന്ത്രിയെ മാറ്റാനാവില്ലെന്ന് എന്‍.സി.പി അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നു പ്രതികൂലമായാണ് പരാമര്‍ശമുണ്ടായാല്‍ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് സി.പി.എം നേതൃത്വം എന്‍.സി.പിയെ അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ

Cricket
  •  10 days ago
No Image

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം

National
  •  10 days ago
No Image

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

uae
  •  10 days ago
No Image

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു

Kuwait
  •  10 days ago
No Image

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍

oman
  •  10 days ago
No Image

ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ

Cricket
  •  10 days ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി 

Kerala
  •  10 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി

Kerala
  •  10 days ago