HOME
DETAILS

എസ്.വൈ.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം

  
backup
November 16, 2017 | 5:06 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%86


പാനൂര്‍: ചെറുപ്പറമ്പ് ചിറ്റാരിത്തോട് വടക്കേ പൊയിലൂരില്‍ എസ്.വൈ.എസ് പ്രവര്‍ത്തകനെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം. ജില്ലാ എസ്.വൈ.എസ് കമ്മിറ്റി, പാനൂര്‍ മണ്ഡലം എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മുസ്‌ലിംലീഗ് കുത്തുപറമ്പ് മണ്ഡലം, കുന്നോത്തുപറമ്പ് പഞ്ചായത്ത്, കല്ലിടുക്ക് ശാഖാ കമ്മിറ്റികള്‍, എന്നിവ ശക്തമായി പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്ത് ഉടന്‍ അറസ്റ്റു ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് തേര്‍ളായി, സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം, പാനൂര്‍ മണ്ഡലം നേതാക്കളായ റസാഖ് ഹാജി പാനൂര്‍, എ.പി ഇസ്മാഈല്‍, ആര്‍.വി അബൂബക്കര്‍ യമാനി എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. സമസ്തയുടേയും യൂത്ത് ലീഗിന്റേയും സജീവ പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദ് (36)നു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ടൗണില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കല്ലിടുക്ക് പള്ളിക്ക് സമീപം വീടിനടുത്തുള്ള റോഡ് ബ്ലോക്ക് ചെയ്ത് കാറില്‍ നിന്നു മഹമൂദിനെ വലിച്ചിറക്കി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കൈക്കും മുഖത്തും വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മുഖത്ത് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറും അക്രമി സംഘം അടിച്ചു തകര്‍ത്തു. കാറിന്റെ മുന്‍ഗ്ലാസില്‍ മുട്ട എറിഞ്ഞതിന് ശേഷമാണ് ഗ്ലാസ് അടിച്ചുതകര്‍ത്ത് അക്രമം നടത്തിയത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. ഓടിയെത്തിയവര്‍ക്ക് നേരെ ബോംബെറിഞ്ഞാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുത്താറി ഇസ്മാഈല്‍, ട്രഷറര്‍, വി.പി അബൂബക്കര്‍ ഹാജി, റയീസ് കാഞ്ഞോളി, കളത്തില്‍ ഹമീദ്, സി.എച്ച് അസ്‌ലം നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  3 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  3 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  3 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  3 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  3 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  3 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  3 days ago