HOME
DETAILS

നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച; റോഡുകള്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

  
backup
December 02, 2017 | 7:30 PM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും വിവരങ്ങള്‍ കൈമാറുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കുന്നതില്‍ തുടങ്ങിയ വീഴ്ച രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറുന്നതിലും, രക്ഷാപ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിലും തുടരുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഓഖി നാശം വിതച്ച് മൂന്നു ദിവസം പിന്നിട്ടിട്ടും ആരൊക്കെ അപകടത്തില്‍ പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, എണ്ണം ഇതിലും കൂടുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയില്‍ പലയിടത്തും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. കണ്‍ട്രോള്‍ റൂമുകള്‍ ഫലപ്രദമല്ലെന്നും ഇവര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ട പൂന്തുറ, അടിമലത്തുറ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ഭരണകൂടവും മറ്റും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചെറിയതുറ, വലിയതുറ, കൊച്ചുവേളി തുടങ്ങിയ ഇടങ്ങളില്‍ നിന്നും പലരെയും കാണാതായിട്ടുണ്ട്. ഇവിടേക്കൊന്നും ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ല. ഇന്നലെ രാവിലെ കാണാതായവരുടെ ചിത്രങ്ങളുമായാണ് ഉറ്റവര്‍ റോഡുകള്‍ ഉപരോധിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗുരുതര അലംഭാവമാണ് ഇക്കാര്യത്തില്‍ കാണിച്ചതെന്ന് തിരുവനന്തപുരം വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എസ്. പെരേര കുറ്റപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരായ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ ആദ്യം അവഗണിച്ചതും ഇന്നലെ പ്രശ്‌നങ്ങള്‍ക്കിടയാക്കി. ഏതു ഭാഗത്തേക്കാണ് ബോട്ടുകളും വള്ളങ്ങളും പോകുന്നതെന്ന് കൃത്യമായ ധാരണയുള്ള തൊഴിലാളികളെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്ഷാ പ്രവര്‍ത്തനം ഫലപ്രദമാക്കാമെന്ന് പ്രദേശവാസികള്‍ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എട്ടുപേരെ തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ വിഴിഞ്ഞത്ത് തൊഴിലാളികള്‍ സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനിറങ്ങി. എല്ലാ വിലക്കുകളും ലംഘിച്ച് പതിനൊന്ന് വള്ളങ്ങളിലായി 45 പേരാണ് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്. വയര്‍ലെസ് സെറ്റുകളടക്കമുള്ള സംവിധാനങ്ങളും ഇവര്‍ കരുതിയിരുന്നു. ഇവരുമായി ആശയവിനിമയം നടത്തുന്നതിന് തൊഴിലാളികള്‍ കടല്‍തീരത്ത് കണ്‍ട്രോള്‍ റൂമും തുറന്നു. നാലു മൃതദേഹങ്ങള്‍ ഇവരാണ് കരക്കെത്തിച്ചത്. നാവിക, വ്യോമ സേനകളുടെ പന്ത്രണ്ട് ഹെലിക്കോപ്റ്ററും, ഒന്‍പത് കപ്പലും, കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളുമായിരുന്നു ഇന്നലെ സര്‍ക്കാരിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരൊക്കെ രക്ഷപ്പെട്ടുവെന്ന് തീരദേശ മേഖലയില്‍ അറിയിക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരുടെ പേരു വിവരം സംബന്ധിച്ച് ഊഹാപോഹങ്ങളായിരുന്നു പ്രചരിച്ചത്. സ്ഥിരീകരിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതി. ഇതും വ്യാപക പ്രതിഷേധത്തിനിടയാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ 15-കാരനും

Kerala
  •  a minute ago
No Image

മസ്‌കത്തില്‍ പെണ്‍കുട്ടിയെ ഇടിച്ചശേഷം രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍; സംഭവത്തില്‍ അന്വേഷണം തുടരുന്നു

oman
  •  8 minutes ago
No Image

ട്രെയിൻ കിട്ടിയില്ല: കലിപ്പ് തീർക്കാൻ പൈപ്പ് ഉപയോ​ഗിച്ച് മറ്റൊരു ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  20 minutes ago
No Image

റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസം; താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ 

Kerala
  •  33 minutes ago
No Image

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

Kerala
  •  an hour ago
No Image

യുഎഇയിൽ കമ്പനി നിങ്ങളുടെ പാസ്‌പോർട്ട് വാങ്ങിവയ്ക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്!

uae
  •  an hour ago
No Image

ഓട്ടം പോകാത്തതിന് ഓട്ടോ ഡ്രൈവർക്ക് മർദനം; തടയാൻ ശ്രമിച്ചയാൾക്കും കുത്തേറ്റു; നാലുപേർ പിടിയിൽ

crime
  •  an hour ago
No Image

ഇഫ്താറിന് മുൻപുള്ള മരണപ്പാച്ചിൽ വേണ്ട; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  an hour ago
No Image

ഡല്‍ഹിയിലെ എ.ഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി  പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

National
  •  2 hours ago
No Image

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; താരങ്ങൾക്ക് നോമ്പ് തുറക്കാൻ പ്രത്യേക ഇടവേള ഏർപ്പെടുത്തി അധികൃതർ

Football
  •  2 hours ago

No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡി.എ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Kerala
  •  2 hours ago
No Image

ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടേയും പള്ളി നിര്‍മിക്കാന്‍ അനുവദിക്കരുത്,  നിര്‍മിച്ചാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജി;  തള്ളി സുപ്രിം കോടതി 

National
  •  3 hours ago
No Image

വീട്ടുകാരെ പൂട്ടിയിട്ട് അർദ്ധരാത്രി കാറുമായി കറക്കം; കൗമാരക്കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

Kerala
  •  3 hours ago
No Image

വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ

auto-mobile
  •  3 hours ago