തോൽവിക്കൊപ്പം മറ്റൊരു തിരിച്ചടി; ഇന്ത്യയുടെ നെടുംതൂൺ പരുക്കേറ്റ് പുറത്ത്
ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയൻ വിമൺസ് ടീമിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ബ്രിസ്ബെയ്നിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.3 ഓവറിൽ 214 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കങ്കാരുപ്പട 70 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടന്നു.
മത്സരത്തിലെ തോൽവിക്കൊപ്പം ഇന്ത്യ മറ്റൊരു തിരിച്ചടി കൂടിയാണ് നേരിട്ടത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മത്സരത്തിൽ പരുക്കേറ്റു. ബാറ്റ് ചെയ്യുന്നതിടെ ഇന്ത്യൻ ക്യാപ്റ്റന്റെ ഇടതു കാൽമുട്ടിനാണ് പരുക്കേറ്റത്. ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ സ്മൃതി മന്ദാനയായിരുന്നു ടീമിനെ നയിച്ചിരുന്നത്. അടുത്ത മത്സരത്തിൽ ഹർമൻപ്രീത് കൗർ കളിക്കുമോയെന്നതും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.
മത്സരത്തിൽ ഇന്ത്യക്കായി ഹർമൻ പ്രീത് കൗറും സ്മൃതി മന്ദാനയും അർദ്ധ സെഞ്ച്വറി നേടി. സ്മൃതി 58 റൺസും ഹർമൻപ്രീത് 53 റൺസും നേടിയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. കാശ്വീ ഗൗതം 43 റൺസും നേടി നിർണായകമായി.
ഓസീസ് ബൗളിങ്ങിൽ ആഷ്ലി ഗാർഡ്നർ മൂന്ന് വിക്കറ്റും മെഘാൻ ഷട്ട് രണ്ട് വിക്കറ്റും നേടി. ഡാർസി ബ്രൗൺ, അലന കിങ്, താഹില മഗ്രാത്ത്, സോഫി മോളിന്യൂക്സ് എന്നിവർ ഓരോ വീതം വിക്കറ്റും നേടി.
ബാറ്റിങ്ങിൽ ബേത്ത് മൂണി 76 റൺസും അലിസെ ഹീലി 50 റൺസും നേടിയപ്പോൾ ഓസീസ് അനായാസം വിജയം പിടിച്ചെടുത്തു. അന്നാബെൽ സതർലാൻഡ് പുറത്താവാതെ 44 റൺസും സ്വന്തമാക്കി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഫെബ്രുവരി 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഈ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയയിലേക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. അതേസമയം പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്കും വിജയം അനിവാര്യമാണ്.
India lost the first match of the three-match ODI series against the Australian Women's team. Along with the defeat, India also faced another setback. Indian captain Harmanpreet Kaur was injured in the match. The Indian captain injured her left knee while batting. Smriti Mandhana was leading the team in Harmanpreet Kaur's absence. Whether Harmanpreet Kaur will play in the next match is also in doubt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."