HOME
DETAILS

തസ്‌രീഹ് ഇല്ലാതെ ഹജ്ജ്; നിയമക്കുരുക്കിൽപെട്ട മലയാളി ആറ് വർഷത്തിന് ശേഷം നാടണഞ്ഞു

  
backup
February 22, 2021 | 11:45 AM

hajj-without-permit-keralites-left-from-saudi-after-many-issue

     റിയാദ്: അനുമതി രേഖയില്ലാതെ ഹജ്ജിന് പോയി പിടിയിലായ മലയാളി നാടണഞ്ഞത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ. ഇതിനിടെ, പക്ഷാഘാതം പിടിപെട്ട് ദുരിതക്കിടക്കയിലായെങ്കിലും നിയമ പ്രശ്നം തടസമായതിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള വഴി അടയുകയായിരുന്നു. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമതടസ്സങ്ങളിൽ നിന്ന് ഒഴിവായി നാടണഞ്ഞു.

    ആലുവ സ്വദേശി അബ്ദുൽ അസീസാണ് അനധികൃത ഹജ്ജിന് പിടിയിലായി ഗുരുതരമായ നിയമപ്രശ്നം നേരിട്ട് ആറുവർഷം നാട്ടിൽ പോകാനാവാതെ സഊദിയിൽ കുടുങ്ങിപ്പോയത്. 15 വർഷമായി സഊദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബത്ഹയിലെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു. സഊദിയിൽ നിന്നും ഹജ്ജിന് പോകാനായുള്ള അനുമതി പത്രം (തസ്‌രീഹ്) ഇല്ലാതെയാണ് ഹജ്ജിന് പുറപ്പെട്ടത്. എന്നാൽ ഇടക്ക് വെച്ച് പരിശോധനയിൽ പിടിക്കപ്പെടുകയും വലിയൊരു തുക പിഴ ചുമത്തിയതോടൊപ്പം യാത്രാ വിലക്കും ഏർപ്പെടുത്തി.

    ഇതോടെ, ഇഖാമ പുതുക്കാൻ കഴിയാതെ വരികയും ജോലി നഷ്ടപ്പെടുകയും ചെയ്തു. നാട്ടിൽ പോകാനും കഴിയാതെ നിയമ പ്രശ്നങ്ങൾ നേരിടുന്നതിനിടെ ഏതാനും മാസങ്ങൾക്കു മുമ്പ് പക്ഷാഘാതം പിടിപെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ദുരിത ജീവിതം കണ്ട റിയാദിലെ ഹെൽപ് ഡസ്ക് പ്രവർത്തകർ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. അബ്ദുൽ അസീസിന്റെ രോഗാവസ്ഥയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ശോചനീയമായ സ്ഥിതിയും ശിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെയും സഊദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. മാനുഷിക പരിഗണന നൽകി യാത്രാനുമതി നൽകണമെന്ന് ശിഹാബ് അധികൃതരോട് അഭ്യർഥിച്ചു.

   ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് യാത്രാനുമതി നേടിയെടുത്തു. വർഷങ്ങളായി ഇദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കി സംരക്ഷണം നൽകിയത് ഏതാനും വ്യക്തികളായിരുന്നു. ശിഹാബ് കൊട്ടുകാടിനൊപ്പം റിയാദ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തകരായ ഷൈജു നിലമ്പൂർ, സലാം പെരുമ്പാവൂർ, ഡൊമനിക് സാവിയോ, റിജോ ഡൊമിനിക്കോസ്‌, സോണിയ റെനിൽ, അനസ് ജരീർ മെഡിക്കൽ എന്നിവരുമാണ് സഹായത്തിന് രംഗത്തുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  2 days ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  2 days ago
No Image

ഡല്‍ഹി സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന കാർ കണ്ടെത്തി; വാഹനം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സംശയം

National
  •  2 days ago
No Image

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ; വിദേശ വനിതകൾക്ക് ദുരനുഭവം

Kerala
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  2 days ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  2 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  2 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  2 days ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  2 days ago