HOME
DETAILS

തസ്‌രീഹ് ഇല്ലാതെ ഹജ്ജ്; നിയമക്കുരുക്കിൽപെട്ട മലയാളി ആറ് വർഷത്തിന് ശേഷം നാടണഞ്ഞു

  
backup
February 22, 2021 | 11:45 AM

hajj-without-permit-keralites-left-from-saudi-after-many-issue

     റിയാദ്: അനുമതി രേഖയില്ലാതെ ഹജ്ജിന് പോയി പിടിയിലായ മലയാളി നാടണഞ്ഞത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ. ഇതിനിടെ, പക്ഷാഘാതം പിടിപെട്ട് ദുരിതക്കിടക്കയിലായെങ്കിലും നിയമ പ്രശ്നം തടസമായതിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള വഴി അടയുകയായിരുന്നു. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമതടസ്സങ്ങളിൽ നിന്ന് ഒഴിവായി നാടണഞ്ഞു.

    ആലുവ സ്വദേശി അബ്ദുൽ അസീസാണ് അനധികൃത ഹജ്ജിന് പിടിയിലായി ഗുരുതരമായ നിയമപ്രശ്നം നേരിട്ട് ആറുവർഷം നാട്ടിൽ പോകാനാവാതെ സഊദിയിൽ കുടുങ്ങിപ്പോയത്. 15 വർഷമായി സഊദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബത്ഹയിലെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു. സഊദിയിൽ നിന്നും ഹജ്ജിന് പോകാനായുള്ള അനുമതി പത്രം (തസ്‌രീഹ്) ഇല്ലാതെയാണ് ഹജ്ജിന് പുറപ്പെട്ടത്. എന്നാൽ ഇടക്ക് വെച്ച് പരിശോധനയിൽ പിടിക്കപ്പെടുകയും വലിയൊരു തുക പിഴ ചുമത്തിയതോടൊപ്പം യാത്രാ വിലക്കും ഏർപ്പെടുത്തി.

    ഇതോടെ, ഇഖാമ പുതുക്കാൻ കഴിയാതെ വരികയും ജോലി നഷ്ടപ്പെടുകയും ചെയ്തു. നാട്ടിൽ പോകാനും കഴിയാതെ നിയമ പ്രശ്നങ്ങൾ നേരിടുന്നതിനിടെ ഏതാനും മാസങ്ങൾക്കു മുമ്പ് പക്ഷാഘാതം പിടിപെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ദുരിത ജീവിതം കണ്ട റിയാദിലെ ഹെൽപ് ഡസ്ക് പ്രവർത്തകർ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. അബ്ദുൽ അസീസിന്റെ രോഗാവസ്ഥയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ശോചനീയമായ സ്ഥിതിയും ശിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെയും സഊദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. മാനുഷിക പരിഗണന നൽകി യാത്രാനുമതി നൽകണമെന്ന് ശിഹാബ് അധികൃതരോട് അഭ്യർഥിച്ചു.

   ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് യാത്രാനുമതി നേടിയെടുത്തു. വർഷങ്ങളായി ഇദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കി സംരക്ഷണം നൽകിയത് ഏതാനും വ്യക്തികളായിരുന്നു. ശിഹാബ് കൊട്ടുകാടിനൊപ്പം റിയാദ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തകരായ ഷൈജു നിലമ്പൂർ, സലാം പെരുമ്പാവൂർ, ഡൊമനിക് സാവിയോ, റിജോ ഡൊമിനിക്കോസ്‌, സോണിയ റെനിൽ, അനസ് ജരീർ മെഡിക്കൽ എന്നിവരുമാണ് സഹായത്തിന് രംഗത്തുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  12 days ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  12 days ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  12 days ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  12 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  12 days ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  12 days ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  12 days ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  12 days ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ഗംഗേശാനന്ദക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  12 days ago