HOME
DETAILS

തസ്‌രീഹ് ഇല്ലാതെ ഹജ്ജ്; നിയമക്കുരുക്കിൽപെട്ട മലയാളി ആറ് വർഷത്തിന് ശേഷം നാടണഞ്ഞു

  
backup
February 22 2021 | 11:02 AM

hajj-without-permit-keralites-left-from-saudi-after-many-issue

     റിയാദ്: അനുമതി രേഖയില്ലാതെ ഹജ്ജിന് പോയി പിടിയിലായ മലയാളി നാടണഞ്ഞത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ. ഇതിനിടെ, പക്ഷാഘാതം പിടിപെട്ട് ദുരിതക്കിടക്കയിലായെങ്കിലും നിയമ പ്രശ്നം തടസമായതിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള വഴി അടയുകയായിരുന്നു. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമതടസ്സങ്ങളിൽ നിന്ന് ഒഴിവായി നാടണഞ്ഞു.

    ആലുവ സ്വദേശി അബ്ദുൽ അസീസാണ് അനധികൃത ഹജ്ജിന് പിടിയിലായി ഗുരുതരമായ നിയമപ്രശ്നം നേരിട്ട് ആറുവർഷം നാട്ടിൽ പോകാനാവാതെ സഊദിയിൽ കുടുങ്ങിപ്പോയത്. 15 വർഷമായി സഊദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബത്ഹയിലെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു. സഊദിയിൽ നിന്നും ഹജ്ജിന് പോകാനായുള്ള അനുമതി പത്രം (തസ്‌രീഹ്) ഇല്ലാതെയാണ് ഹജ്ജിന് പുറപ്പെട്ടത്. എന്നാൽ ഇടക്ക് വെച്ച് പരിശോധനയിൽ പിടിക്കപ്പെടുകയും വലിയൊരു തുക പിഴ ചുമത്തിയതോടൊപ്പം യാത്രാ വിലക്കും ഏർപ്പെടുത്തി.

    ഇതോടെ, ഇഖാമ പുതുക്കാൻ കഴിയാതെ വരികയും ജോലി നഷ്ടപ്പെടുകയും ചെയ്തു. നാട്ടിൽ പോകാനും കഴിയാതെ നിയമ പ്രശ്നങ്ങൾ നേരിടുന്നതിനിടെ ഏതാനും മാസങ്ങൾക്കു മുമ്പ് പക്ഷാഘാതം പിടിപെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ദുരിത ജീവിതം കണ്ട റിയാദിലെ ഹെൽപ് ഡസ്ക് പ്രവർത്തകർ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. അബ്ദുൽ അസീസിന്റെ രോഗാവസ്ഥയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ശോചനീയമായ സ്ഥിതിയും ശിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെയും സഊദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. മാനുഷിക പരിഗണന നൽകി യാത്രാനുമതി നൽകണമെന്ന് ശിഹാബ് അധികൃതരോട് അഭ്യർഥിച്ചു.

   ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് യാത്രാനുമതി നേടിയെടുത്തു. വർഷങ്ങളായി ഇദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കി സംരക്ഷണം നൽകിയത് ഏതാനും വ്യക്തികളായിരുന്നു. ശിഹാബ് കൊട്ടുകാടിനൊപ്പം റിയാദ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തകരായ ഷൈജു നിലമ്പൂർ, സലാം പെരുമ്പാവൂർ, ഡൊമനിക് സാവിയോ, റിജോ ഡൊമിനിക്കോസ്‌, സോണിയ റെനിൽ, അനസ് ജരീർ മെഡിക്കൽ എന്നിവരുമാണ് സഹായത്തിന് രംഗത്തുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  2 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  2 days ago
No Image

സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  2 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  2 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  2 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  2 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  2 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  2 days ago