HOME
DETAILS

കർഷകർക്ക് കുരുക്ക് മുറുക്കി ധനകാര്യ സ്ഥാപനങ്ങൾ ; വയനാട്ടിൽ 2,000 കർഷകർക്കെതിരേ സർഫാസി, 4,400 പേർക്ക് ജപ്തി നോട്ടിസ്

  
backup
February 23, 2022 | 9:12 PM

%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95


നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
പ്രളയത്തിനു പിന്നാലെ കൊവിഡും തിരിച്ചടിയുണ്ടാക്കിയ കാർഷിക മേഖലയ്ക്കു മറ്റൊരു കുരുക്കായി ധനകാര്യ സ്ഥാപനങ്ങളും.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയ കർഷകർക്കെതിരേ സർഫാസി അടക്കമുള്ള ജപ്തി നടപടികളുമായാണ് ദേശസാൽകൃത ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും മുന്നോട്ടു പോകുന്നത്. വയനാട്ടിൽ 2,000ത്തിലധികം കർഷകർക്കെതിരേ സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനുപിന്നാലെ 4,400ലധികം കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലായി ജപ്തി നോട്ടിസുകളും നൽകിയിട്ടുണ്ട്.
ജില്ലയിലെ ഭൂരിപക്ഷം കർഷകരും ബാങ്കുകളുടെ ഭീഷണികളെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളം കണ്ട ഏറ്റവും വലിയ ആത്മഹത്യാ പരമ്പരകൾക്കു സാക്ഷിയായ വയനാട്ടിൽ നിലവിൽ കാർഷികമേഖല വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രണ്ട് പ്രളയങ്ങളും കാർഷിക മേഖലയെ തകർത്താണ് കടന്നുപോയത്. അതിൽനിന്ന് കരകയറുന്നതിനു മുമ്പ് കൊവിഡും കർഷകരുടെ പ്രതീക്ഷകളെ അരിഞ്ഞിട്ടു. എങ്കിലും മണ്ണിൽ പൊന്ന് വിളിയിക്കാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ ഇടിത്തീയായി ബാങ്കുകളുടെ നോട്ടിസുകളാണ് എത്തുന്നത്.
ഒരു കർഷകൻ കേരള ബാങ്കിൽ നിന്നെടുത്ത 70,000 രൂപ ലോണിന് ഇപ്പോൾ ജപ്തിഭീഷണി നേരിടുകയാണ്. ഇതിൽ 30,000 രൂപ ലോണിനത്തിലേക്ക് തിരിച്ചടച്ചിരുന്നു. പിന്നീട് അടവ് മുടങ്ങി. ഇതേതുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ വരെ 54,800 രൂപ ഇനിയും അടച്ചുതീർക്കാനുള്ളതായ കത്താണ് ബാങ്ക് ഇയാൾക്കു നൽകിയത്. ഇതിനുപുറമെ ബാക്കിയുള്ള കുടിശ്ശികയായി കാണിച്ചത് 74,900 രൂപയും. ഇതിനെതിരേ കർഷകരുടെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടിയിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോയിട്ടില്ല.
ബാങ്കുകൾക്ക് സർക്കാരുകൾ ഇനിയും നിയന്ത്രണമേർപ്പെടുത്തയിട്ടില്ലെങ്കിൽ വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യകൾ നടക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ വന്‍കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  17 hours ago
No Image

ഖുര്‍ആനില്‍ കൈവച്ച് സത്യപ്രതിജ്ഞ; മംദാനി ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റു

International
  •  17 hours ago
No Image

The Strain on Indian Federalism: The Case of Kerala’s Economic Struggle

National
  •  18 hours ago
No Image

ശശിയുടെ പണിയാണ്; എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ മാധ്യമങ്ങളെ അറിയിച്ചേ പോകൂവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  18 hours ago
No Image

'ഇസ്‌റാഈലിനെ വിറപ്പിച്ച ശബ്ദത്തിനുടമ, കുഞ്ഞുമക്കള്‍ക്ക് വാത്സല്യനിധിയായ പിതാവ്; കുടുംബത്തോടൊപ്പം രക്തസാക്ഷിത്വം' മക്കളൊടൊത്തുള്ള അബു ഉബൈദയുടെ ദൃശ്യങ്ങള്‍ 

International
  •  18 hours ago
No Image

ബുംറയുടെ സിംഹാസനത്തിന് ഭീഷണിയായി ഓസീസ് കുതിപ്പ്; ഐസിസി റാങ്കിംഗിൽ വൻ മാറ്റങ്ങൾ

Cricket
  •  18 hours ago
No Image

മഞ്ഞപ്പടയുടെ മാന്ത്രികൻ മടങ്ങുന്നു; പുതുവർഷത്തിൽ ആരാധകരുടെ നെഞ്ചുതകർത്ത് അഡ്രിയാൻ ലൂണയുടെ വിടവാങ്ങൽ

Football
  •  18 hours ago
No Image

നിലമ്പൂര്‍ സ്വദേശിനിയായ പ്രവാസി വനിത റിയാദില്‍ അന്തരിച്ചു

Saudi-arabia
  •  19 hours ago
No Image

പൊലിസ് വാഹനത്തില്‍ കാറിടിപ്പിച്ച് കടന്നുകളഞ്ഞു, വീട് വളഞ്ഞ് പൊലിസ്; എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

Kerala
  •  19 hours ago
No Image

ട്രെയിനിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: തടയാൻ ശ്രമിച്ച പൊലിസുകാരന് കുത്തേറ്റു; പ്രതി പിടിയിൽ

crime
  •  19 hours ago