HOME
DETAILS

കർഷകർക്ക് കുരുക്ക് മുറുക്കി ധനകാര്യ സ്ഥാപനങ്ങൾ ; വയനാട്ടിൽ 2,000 കർഷകർക്കെതിരേ സർഫാസി, 4,400 പേർക്ക് ജപ്തി നോട്ടിസ്

  
backup
February 23, 2022 | 9:12 PM

%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95


നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
പ്രളയത്തിനു പിന്നാലെ കൊവിഡും തിരിച്ചടിയുണ്ടാക്കിയ കാർഷിക മേഖലയ്ക്കു മറ്റൊരു കുരുക്കായി ധനകാര്യ സ്ഥാപനങ്ങളും.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയ കർഷകർക്കെതിരേ സർഫാസി അടക്കമുള്ള ജപ്തി നടപടികളുമായാണ് ദേശസാൽകൃത ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും മുന്നോട്ടു പോകുന്നത്. വയനാട്ടിൽ 2,000ത്തിലധികം കർഷകർക്കെതിരേ സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനുപിന്നാലെ 4,400ലധികം കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലായി ജപ്തി നോട്ടിസുകളും നൽകിയിട്ടുണ്ട്.
ജില്ലയിലെ ഭൂരിപക്ഷം കർഷകരും ബാങ്കുകളുടെ ഭീഷണികളെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളം കണ്ട ഏറ്റവും വലിയ ആത്മഹത്യാ പരമ്പരകൾക്കു സാക്ഷിയായ വയനാട്ടിൽ നിലവിൽ കാർഷികമേഖല വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രണ്ട് പ്രളയങ്ങളും കാർഷിക മേഖലയെ തകർത്താണ് കടന്നുപോയത്. അതിൽനിന്ന് കരകയറുന്നതിനു മുമ്പ് കൊവിഡും കർഷകരുടെ പ്രതീക്ഷകളെ അരിഞ്ഞിട്ടു. എങ്കിലും മണ്ണിൽ പൊന്ന് വിളിയിക്കാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ ഇടിത്തീയായി ബാങ്കുകളുടെ നോട്ടിസുകളാണ് എത്തുന്നത്.
ഒരു കർഷകൻ കേരള ബാങ്കിൽ നിന്നെടുത്ത 70,000 രൂപ ലോണിന് ഇപ്പോൾ ജപ്തിഭീഷണി നേരിടുകയാണ്. ഇതിൽ 30,000 രൂപ ലോണിനത്തിലേക്ക് തിരിച്ചടച്ചിരുന്നു. പിന്നീട് അടവ് മുടങ്ങി. ഇതേതുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ വരെ 54,800 രൂപ ഇനിയും അടച്ചുതീർക്കാനുള്ളതായ കത്താണ് ബാങ്ക് ഇയാൾക്കു നൽകിയത്. ഇതിനുപുറമെ ബാക്കിയുള്ള കുടിശ്ശികയായി കാണിച്ചത് 74,900 രൂപയും. ഇതിനെതിരേ കർഷകരുടെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടിയിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോയിട്ടില്ല.
ബാങ്കുകൾക്ക് സർക്കാരുകൾ ഇനിയും നിയന്ത്രണമേർപ്പെടുത്തയിട്ടില്ലെങ്കിൽ വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യകൾ നടക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  2 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  2 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  2 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  2 days ago
No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  2 days ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  2 days ago
No Image

കോഹ്‌ലി മുതൽ പൂജാര വരെ; 2025ൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് 25 സൂപ്പർ താരങ്ങളെ

Cricket
  •  2 days ago
No Image

യു.എ.ഇ നിലപാടിൽ അതൃപ്തിയുമായി സഊദി അറേബ്യ; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

Saudi-arabia
  •  2 days ago
No Image

യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു

Saudi-arabia
  •  2 days ago
No Image

മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി സിബിഎസ്ഇ; പുതിയ തീയതികൾ അറിയാം

National
  •  2 days ago