HOME
DETAILS

കർഷകർക്ക് കുരുക്ക് മുറുക്കി ധനകാര്യ സ്ഥാപനങ്ങൾ ; വയനാട്ടിൽ 2,000 കർഷകർക്കെതിരേ സർഫാസി, 4,400 പേർക്ക് ജപ്തി നോട്ടിസ്

  
backup
February 23, 2022 | 9:12 PM

%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95


നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
പ്രളയത്തിനു പിന്നാലെ കൊവിഡും തിരിച്ചടിയുണ്ടാക്കിയ കാർഷിക മേഖലയ്ക്കു മറ്റൊരു കുരുക്കായി ധനകാര്യ സ്ഥാപനങ്ങളും.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയ കർഷകർക്കെതിരേ സർഫാസി അടക്കമുള്ള ജപ്തി നടപടികളുമായാണ് ദേശസാൽകൃത ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും മുന്നോട്ടു പോകുന്നത്. വയനാട്ടിൽ 2,000ത്തിലധികം കർഷകർക്കെതിരേ സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനുപിന്നാലെ 4,400ലധികം കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലായി ജപ്തി നോട്ടിസുകളും നൽകിയിട്ടുണ്ട്.
ജില്ലയിലെ ഭൂരിപക്ഷം കർഷകരും ബാങ്കുകളുടെ ഭീഷണികളെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളം കണ്ട ഏറ്റവും വലിയ ആത്മഹത്യാ പരമ്പരകൾക്കു സാക്ഷിയായ വയനാട്ടിൽ നിലവിൽ കാർഷികമേഖല വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രണ്ട് പ്രളയങ്ങളും കാർഷിക മേഖലയെ തകർത്താണ് കടന്നുപോയത്. അതിൽനിന്ന് കരകയറുന്നതിനു മുമ്പ് കൊവിഡും കർഷകരുടെ പ്രതീക്ഷകളെ അരിഞ്ഞിട്ടു. എങ്കിലും മണ്ണിൽ പൊന്ന് വിളിയിക്കാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ ഇടിത്തീയായി ബാങ്കുകളുടെ നോട്ടിസുകളാണ് എത്തുന്നത്.
ഒരു കർഷകൻ കേരള ബാങ്കിൽ നിന്നെടുത്ത 70,000 രൂപ ലോണിന് ഇപ്പോൾ ജപ്തിഭീഷണി നേരിടുകയാണ്. ഇതിൽ 30,000 രൂപ ലോണിനത്തിലേക്ക് തിരിച്ചടച്ചിരുന്നു. പിന്നീട് അടവ് മുടങ്ങി. ഇതേതുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ വരെ 54,800 രൂപ ഇനിയും അടച്ചുതീർക്കാനുള്ളതായ കത്താണ് ബാങ്ക് ഇയാൾക്കു നൽകിയത്. ഇതിനുപുറമെ ബാക്കിയുള്ള കുടിശ്ശികയായി കാണിച്ചത് 74,900 രൂപയും. ഇതിനെതിരേ കർഷകരുടെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടിയിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോയിട്ടില്ല.
ബാങ്കുകൾക്ക് സർക്കാരുകൾ ഇനിയും നിയന്ത്രണമേർപ്പെടുത്തയിട്ടില്ലെങ്കിൽ വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യകൾ നടക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് ആശ്വാസം; മൾട്ടിപ്പിൾ എക്സിറ്റ് പെർമിറ്റ് സംവിധാനം ആരംഭിച്ച് കുവൈത്ത്

Kuwait
  •  18 hours ago
No Image

ലോകകപ്പ് ടീമിൽ എന്റെ പേരില്ലാത്തത് കണ്ടപ്പോൾ ഹൃദയം തകർന്നുപോയി: ഇന്ത്യൻ താരം

Cricket
  •  18 hours ago
No Image

പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം: തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  18 hours ago
No Image

ഖത്തറില്‍ കാലാവസ്ഥ മാറ്റം; ശക്തമായ കാറ്റിനും രാത്രികളില്‍ തണുപ്പ് കൂടുവാനും സാധ്യത

qatar
  •  18 hours ago
No Image

പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നു; ഇറാൻ വ്യോമപാത അടച്ചതിനുപിന്നാലെ രാജ്യത്തേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈദുബൈ

uae
  •  18 hours ago
No Image

എസ്ഐആർ പട്ടികയിൽ പുറത്താക്കപ്പെട്ടവർക്ക് സുപ്രീംകോടതിയുടെ ആശ്വാസം! പരാതി സമയം നീട്ടി, പട്ടിക പൊതു ഇടങ്ങളിൽ ലഭ്യമാക്കാൻ ഉത്തരവ്

Kerala
  •  18 hours ago
No Image

ദുബൈ മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു; കപ്പാസിറ്റി 65 ശതമാനം വർദ്ധിപ്പിക്കും | Dubai Mall Metro station

uae
  •  18 hours ago
No Image

ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  19 hours ago
No Image

ജയിലിലുള്ളത് പാവങ്ങള്‍, എന്തിനാണ് വേതനം വര്‍ധിപ്പിച്ചതിനെ എതിര്‍ക്കുന്നത്: ഇ.പി ജയരാജന്‍

Kerala
  •  19 hours ago
No Image

ടെസ്റ്റിൽ അവൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാന താരമാവുമായിരുന്നു: ഹർഭജൻ

Cricket
  •  19 hours ago