HOME
DETAILS

കർഷകർക്ക് കുരുക്ക് മുറുക്കി ധനകാര്യ സ്ഥാപനങ്ങൾ ; വയനാട്ടിൽ 2,000 കർഷകർക്കെതിരേ സർഫാസി, 4,400 പേർക്ക് ജപ്തി നോട്ടിസ്

  
backup
February 23, 2022 | 9:12 PM

%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95


നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
പ്രളയത്തിനു പിന്നാലെ കൊവിഡും തിരിച്ചടിയുണ്ടാക്കിയ കാർഷിക മേഖലയ്ക്കു മറ്റൊരു കുരുക്കായി ധനകാര്യ സ്ഥാപനങ്ങളും.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയ കർഷകർക്കെതിരേ സർഫാസി അടക്കമുള്ള ജപ്തി നടപടികളുമായാണ് ദേശസാൽകൃത ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും മുന്നോട്ടു പോകുന്നത്. വയനാട്ടിൽ 2,000ത്തിലധികം കർഷകർക്കെതിരേ സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനുപിന്നാലെ 4,400ലധികം കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലായി ജപ്തി നോട്ടിസുകളും നൽകിയിട്ടുണ്ട്.
ജില്ലയിലെ ഭൂരിപക്ഷം കർഷകരും ബാങ്കുകളുടെ ഭീഷണികളെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളം കണ്ട ഏറ്റവും വലിയ ആത്മഹത്യാ പരമ്പരകൾക്കു സാക്ഷിയായ വയനാട്ടിൽ നിലവിൽ കാർഷികമേഖല വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രണ്ട് പ്രളയങ്ങളും കാർഷിക മേഖലയെ തകർത്താണ് കടന്നുപോയത്. അതിൽനിന്ന് കരകയറുന്നതിനു മുമ്പ് കൊവിഡും കർഷകരുടെ പ്രതീക്ഷകളെ അരിഞ്ഞിട്ടു. എങ്കിലും മണ്ണിൽ പൊന്ന് വിളിയിക്കാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ ഇടിത്തീയായി ബാങ്കുകളുടെ നോട്ടിസുകളാണ് എത്തുന്നത്.
ഒരു കർഷകൻ കേരള ബാങ്കിൽ നിന്നെടുത്ത 70,000 രൂപ ലോണിന് ഇപ്പോൾ ജപ്തിഭീഷണി നേരിടുകയാണ്. ഇതിൽ 30,000 രൂപ ലോണിനത്തിലേക്ക് തിരിച്ചടച്ചിരുന്നു. പിന്നീട് അടവ് മുടങ്ങി. ഇതേതുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ വരെ 54,800 രൂപ ഇനിയും അടച്ചുതീർക്കാനുള്ളതായ കത്താണ് ബാങ്ക് ഇയാൾക്കു നൽകിയത്. ഇതിനുപുറമെ ബാക്കിയുള്ള കുടിശ്ശികയായി കാണിച്ചത് 74,900 രൂപയും. ഇതിനെതിരേ കർഷകരുടെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടിയിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോയിട്ടില്ല.
ബാങ്കുകൾക്ക് സർക്കാരുകൾ ഇനിയും നിയന്ത്രണമേർപ്പെടുത്തയിട്ടില്ലെങ്കിൽ വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യകൾ നടക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  7 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  7 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  7 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  7 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  7 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  7 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  7 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  7 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  7 days ago