HOME
DETAILS

പൊന്ന് കായ്ക്കുന്ന മണ്ണ്

  
backup
April 03, 2022 | 4:38 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d

മൊയ്തു അഴിയൂര്‍

പുറത്ത് ജീവിതം തേടി പോകുന്നവരെ ആദ്യകാലത്ത് മലബാറുകാര്‍ അഭിസംബോധന ചെയ്തിരുന്നത് 'സഫറുകാര്‍' എന്നായിരുന്നു. പൊന്നുമായി ബന്ധപ്പെടുത്തിയായിരുന്നു ഗള്‍ഫ് പ്രവാസികളെക്കുറിച്ച് പൊതുസമൂഹം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നത്. 'പൊന്ന് വിളയുന്ന', 'പൊന്ന് കായ്ക്കുന്ന മരമുള്ള' എന്നൊക്കെയായിരുന്നു ഗള്‍ഫിനോട് ചേര്‍ത്തു പറയുന്ന വിശേഷണങ്ങള്‍. സ്വര്‍ണം അന്നും ഇന്നും നാം ഇന്ത്യക്കാരുടെ ദൗര്‍ബല്യമാണല്ലോ. അതുകൊണ്ട് തന്നെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഒരു കൊച്ചു ബിസ്‌കറ്റെങ്കിലും കൊണ്ടുവരാത്ത ഗള്‍ഫ് പ്രവാസി അത്യപൂര്‍വതയായിരുന്നു.


അസൂയ ഉള്ളിലൊളിപ്പിച്ച് ഒരുതരം കൃത്രിമ വീരാരാധനയോടെയായിരുന്നു ആദ്യകാല ഗള്‍ഫ് പ്രവാസികളെ പൊതുസമൂഹം സ്വീകരിച്ചിരുന്നത്. ഓര്‍ക്കാപ്പുറത്ത് കൈവന്ന സാമ്പത്തിക സുഭിക്ഷത പലരിലും ധാരാളിത്തമായി, ആഡംബരമായി, പൊങ്ങച്ചമായി മാറി. പഴികളുടെ പെരുമഴയായിപിന്നെ.
''വില പേശാതെ പറഞ്ഞ പൈസയ്ക്ക് മീന്‍ വാങ്ങി കൊണ്ടുപോകുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് അത് കിട്ടുന്നില്ല'', ''നാട്ടിലെ നാടന്‍ പണിക്കാര്‍ക്ക് കൂലി കൂട്ടി കൊടുക്കുന്നു.'', ''കാതുകുത്തടിയന്തിരത്തിനാണവര്‍ ആടിനെ അറുക്കുന്നത്ത്.'', ''വന്ന കാറില്‍ നിന്നിറങ്ങില്ല, പോകുന്ന അന്നു വരെ.'' അങ്ങനെയങ്ങനെ.


മുന്തിരി പുളിക്കുന്ന കുറുക്കന്റെ അസൂയയുടെ അനുരണനമുണ്ടായിരുന്നു ഒരുപരിധിവരെ ഈ ആരോപണങ്ങള്‍ക്കെല്ലാം. ഒന്നുറപ്പിച്ചു പറയാം. എല്ലായിടത്തും പ്രവാസി വല്ലാതെ ചൂഷണംചെയ്യപ്പെട്ടിരുന്നു. ബോംബെ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ടേബിള്‍ മുതലിതു തുടങ്ങുന്നു. ഓരോ ഗള്‍ഫ് പ്രവാസിക്കും അതൊരു ബേജാറിന്റെ 'മഹ്ശറ'യായിരുന്നു. അന്ന് തിരുവനന്തപുരത്തല്ലാതെ കേരളത്തില്‍ മറ്റെവിടെയും അന്താരാഷ്ട്ര വിമാനത്താവളമുണ്ടായിരുന്നില്ല.
പൊന്നൊന്നും വേണ്ട; ഒരല്‍പം തുണിത്തരങ്ങള്‍ മാത്രം മതി, ബോംബെയിലെ എല്ലാം വാരിവലിച്ചുള്ള കസ്റ്റംസിന്റെ കൈക്കൂലിക്കും നികുതിചുമത്തലിനും. മഹ്ശറയില്‍ നിന്നുള്ള രക്ഷയ്ക്കായി മൊയ്തീന്‍മാല നേര്‍ച്ച നേര്‍ന്നത് പോലുള്ള പല തമാശക്കഥകളും ഇതുമായി ബന്ധപ്പെടുത്തി പ്രചാരത്തിലുണ്ടായിരുന്നു.
കച്ചവടക്കാര്‍ മുതല്‍ ഭിക്ഷക്കാര്‍ വരെ, അങ്ങനെ ആയിരം മുഖങ്ങളുണ്ടായിരുന്നു ചൂഷണങ്ങള്‍ക്ക്. പാടിപ്പതിഞ്ഞ കത്തുപാട്ടിലെ വിരഹത്തിന്റെ കദനം കിനിയുന്ന കഥയറിയാന്‍ പൂന്താനം പാടിയത് പോലെ ''തന്നതില്ലല്ലോ നരനുപായമൊന്നുമീശ്വരന്‍.''


ഭാര്യയെ കാണാതെ, മക്കളെ കാണാതെ, മാതാപിതാക്കളെ കാണാതെ, ശബ്ദംപോലും ശ്രവിക്കാനാവാതെ രണ്ടും മൂന്നും വര്‍ഷവും ചിലപ്പോള്‍ അതിലധികവും വിരഹത്തിന്റെ വിഷാദവീചികളില്‍ വിലയംപ്രാപിച്ചവര്‍. ഏസിയും ഫ്രിഡ്ജും എന്തെന്നറിയാതെ കൊടും ചൂടില്‍ തീയലകള്‍ പൊട്ടി വിടരുന്ന ടെറസില്‍ അന്തിയുറങ്ങിയവര്‍. പ്രാതല്‍ മറന്ന് ഉച്ചഭക്ഷണം ഖുബ്ബൂസിലും തൈരിലും ഒതുക്കി ദാല്‍ഫ്രൈയില്‍ അത്താഴം സമൃദ്ധമാക്കിയവര്‍. ഡ്യൂട്ടി ടൈമും ഓവര്‍ടൈമും കഴിഞ്ഞ് പിന്നെ പാര്‍ട്ട് ടൈം പണിയന്വേഷിച്ച് നടന്നവര്‍.


പറഞ്ഞു കേട്ട കഥയല്ലിത്. അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിതത്തിന്റെ പരിച്ഛേദം. സ്വപ്‌നങ്ങളുണ്ടായിരുന്നു, അവര്‍ക്കും. ചില ചെറിയ വലിയ സ്വപ്‌നങ്ങള്‍.
ചോരുന്ന ഓലപ്പുരയുള്ളേടത്ത് ഓടിട്ട, അല്ലെങ്കില്‍ കോണ്‍ക്രീറ്റില്‍ പണിത നല്ലൊരു വീട്. പുര നിറഞ്ഞുനില്‍ക്കുന്ന പെങ്ങളൂട്ടിയെ മതിയായ പൊന്നും പണവും നല്‍കി കെട്ടിച്ചയക്കല്‍. മോഹങ്ങളുടെ കുതിര ചിലപ്പോള്‍ കടിഞ്ഞാണ്‍ പൊട്ടിച്ച് പിന്നെയും മുമ്പോട്ട് ഗമിച്ചിട്ടുണ്ടാവാം. അത് മനുഷ്യസഹജം. സ്വാഭാവികം. ഒരിക്കല്‍ എന്‍.വി കൃഷ്ണവാരിയരും വൈക്കം ചന്ദ്രശേഖരന്‍ നായരും ബഹ്‌റൈനില്‍ വന്നു. രണ്ട് മലയാളി സംഘടനകളുടെ സംയുക്തതയില്‍ അവര്‍ക്കൊരു സ്വീകരണം നല്‍കി. ഒന്ന് ബഹ്‌റൈന്‍ കേരളീയ സമാജം. വേറൊന്ന് കേരള മുസ്്‌ലിം ജമാഅത്ത്. ഒരല്‍പം സങ്കുചിത മനസ്ഥിതിയുള്ള പ്രസംഗകരില്‍ ഒരാള്‍ ഒട്ടൊരു അസൂയയോടെ മലബാറുകാരെ പൊതുവില്‍ ഉദ്ദേശിച്ച് യോഗത്തില്‍ ഇങ്ങനെ പറഞ്ഞു:
''അക്ഷരം കൂട്ടിവായിക്കാനറിയാത്തവന്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വര്‍ഷങ്ങളേറെ പഠിച്ച് ബിരുദവുമായി വന്നവന്‍ അറബികളുടെ കാലുഴിഞ്ഞ് കാലം കഴിക്കുന്നു.'' ഈ വാക്കുകളുടെ ദ്വയാര്‍ഥ പ്രയോഗം തിരിച്ചറിഞ്ഞ എന്‍.വി തിരിച്ചടിച്ചത് ഇങ്ങനെ:
''അസൂയപ്പെട്ടിട്ട് കാര്യമില്ല മോനേ. നൂറ്റാണ്ടുകളായി കച്ചവടം ചോരയില്‍ അലിഞ്ഞുചേര്‍ന്നവരാണ് മലബാറിലെ മാപ്പിളമാര്‍. അതവരുടെ ജനിതക സിദ്ധിയാണ്. അതില്‍ പരിഭവിച്ചിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല.''
1975കളില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ബഹ്‌റൈനില്‍ വന്നു.
'അല്‍ അഹ്‌ലി ക്ലബ്ബി'ന്റെ അതിവിശാലമായ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസ്സിനോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''കുവൈത്തില്‍ ഞാന്‍ കാക്കകളെ കണ്ടില്ല. ബഹ്‌റൈനിലുമില്ല കാക്കകള്‍. പക്ഷെ രണ്ടിടത്തും മലബാറിലെ കാക്കമാര്‍ ധാരാളമുണ്ട്.'' വര്‍ക്ക് സൈറ്റില്‍ താബൂഖ് ചുമന്ന് കറുത്ത് കരുവാളിച്ച കാക്കയുടെ മുഖത്ത് നോക്കി സി.എച്ച് തുടര്‍ന്നു: ''ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്ക് എന്നും തുറന്നുകിട്ടില്ല. മുണ്ട് മുറുക്കി ചെലവ് ചുരുക്കുക. ഏതെങ്കിലും ഒരിനത്തില്‍ നിങ്ങള്‍ക്ക് അധിക ചെലവ് ചെയ്യാമെങ്കില്‍ അത് മക്കളുടെ വിദ്യാഭ്യാസ ഇനത്തില്‍ മാത്രമാണ്.''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന്‌വീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

മംസാർ ബീച്ചിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി; പ്രവാസിക്ക് ആദരമൊരുക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി

uae
  •  2 days ago
No Image

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

Football
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  2 days ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

Cricket
  •  2 days ago
No Image

ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആറാം സ്ഥാനത്ത് കുവൈത്ത്; ​ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാൻ

Kuwait
  •  2 days ago
No Image

ലുലുമാളിലെ പാര്‍ക്കിങ് ഫീസിനെതിരായ ഹരജി തള്ളി; കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

Kerala
  •  2 days ago

No Image

മോന്‍ ത തീവ്രചുഴലിക്കാറ്റായി; ട്രെയിനുകള്‍ റദ്ദാക്കി, വിമാനസര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ദുബൈയിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം; ഭക്ഷണം ഇനി പറന്നെത്തും, ആദ്യ റൂട്ട് നാദ് അൽ ഷെബ ഏരിയയിൽ

uae
  •  2 days ago
No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  2 days ago
No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  2 days ago
No Image

സ്റ്റുഡന്റ് നോൾ കാർഡ്: എങ്ങനെ അപേക്ഷിക്കാം, ഏതെല്ലാം രേഖകൾ ആവശ്യമാണ്, എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതലറിയാം

uae
  •  2 days ago
No Image

'ഒറ്റ തന്തയ്ക്ക് പിറന്നവന്‍ ഒരു ഫ്യൂഡല്‍ പ്രയോഗം, യോഗ്യതയായി അവതരിപ്പിക്കുന്നത് അസംബന്ധം'; സുരേഷ്‌ഗോപിയുടെ പ്രയോഗത്തിനെതിരെ വി.ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സഊദി; നിയമലംഘകർക്ക് പിഴയും, വാഹനം പിടിച്ചെടുക്കലുമടക്കം കനത്ത ശിക്ഷകൾ

Saudi-arabia
  •  2 days ago
No Image

ആസിഡ് ആക്രമണം വിദ്യാര്‍ഥിനിയുടെ കുടുംബം തയ്യാറാക്കിയ നാടകം, കുറ്റാരോപിതന്റെ ഭാര്യയോടുള്ള പ്രതികാരം; ഡല്‍ഹി ആസിഡ് ആക്രമണക്കേസ് വ്യാജം, പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍ 

National
  •  2 days ago