HOME
DETAILS

ദ്വീപിലെ വാഴ്‌സിറ്റി സെന്ററുകളുടെ നടത്തിപ്പും പ്രതിസന്ധിയില്‍

  
backup
May 25 2021 | 19:05 PM

68543513545643-2


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപിലെ സെന്ററുകളുടെ നടത്തിപ്പും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ദ്വീപുകാരുടെ ദൈനംദിന കാര്യങ്ങളെ പോലും നിയന്ത്രിക്കുന്ന രീതിയില്‍ അഡിമിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ വരുന്നതോടെ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സംവിധാനം തന്നെ തുടച്ചുനീക്കുമെന്ന അവസ്ഥയാണ്.
ആന്ത്രോത്ത്, കവരത്തി, കടമത്ത് എന്നീ മൂന്ന് ദ്വീപുകളിലാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സെന്ററുകളുള്ളത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പി.എം സഈദിന്റെ കാലത്തുതുടങ്ങിയ ഈ മൂന്ന് കോളജുകളുടെയും നടത്തിപ്പിനാവശ്യമായ പണം നല്‍കുന്നത് ദ്വീപ് ഭരണകൂടമാണ്. ഇവിടെയുള്ള നിയമനങ്ങളും പരീക്ഷാ നടത്തിപ്പും സര്‍വകലാശാല നേരിട്ടാണ് നടത്തുന്നത്.


മൂന്നുവര്‍ഷത്തേക്കാണ് സെന്ററുകളുടെ നടത്തിപ്പിന് സര്‍വകലാശാല ദ്വീപ് ഭരണകൂടവുമായി ധാരണാപത്രം ഒപ്പുവയ്ക്കാറുള്ളത്. ഒരു വര്‍ഷത്തേക്ക് ദ്വീപ് ഭരണകൂടം മൂന്നരക്കോടിയോളം രൂപ സര്‍വകലാശാലക്ക് അനുവദിക്കാറുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി ഇത്തരത്തില്‍ സുഗമമായ രീതിയിലാണ് സര്‍വകലാശാലയും ദ്വീപ് ഭരണകൂടവും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാറുണ്ടായിരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ദ്വീപ് സെന്ററുകളെ വേര്‍പ്പെടുത്തി കര്‍ണാടകയിലെ ചില കല്‍പിത സര്‍വകലാശാലകളില്‍ സംയോജിപ്പിക്കാനുള്ള നീക്കം ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലക്ക് നല്‍കാനുള്ള പണം പോലും നല്‍കാതെയുള്ള ഇത്തരം നീക്കങ്ങളെ ദ്വീപ് നിവാസികള്‍ ഒന്നിച്ചെതിര്‍ത്തതോടെ താല്‍ക്കാലികമായി ഈ നീക്കത്തില്‍നിന്ന് ദ്വീപ് ഭരണകൂടം പിന്‍വാങ്ങുകയായിരുന്നു. ഇത്തരം നീക്കങ്ങള്‍ വീണ്ടും അരങ്ങേറുമെന്നും ദ്വീപ് നിവാസികള്‍ക്ക് സംശയമുണ്ട്.


ആന്ത്രോത്ത് ദ്വീപിലെ സെന്ററില്‍നിന്ന് പി.എം സഈദിന്റെ പേര് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതിനെതിരേ സഈദിന്റെ മകനും മുന്‍ എം.പിയുമായിരുന്ന ഹംദുല്ലാ സഈദ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നേരിട്ടെത്തി മുന്‍ വി.സി ഡോ.അനില്‍ വള്ളത്തോളിനും രജിസ്ട്രാര്‍ ഡോ.സി.എല്‍ ജോഷിക്കും പരാതി നല്‍കി ചര്‍ച്ച നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago