
പടികടന്നെത്തി വിദ്യാർഥികൾ, വർണാഭമായി വിദ്യാലയമുറ്റം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി അടഞ്ഞും പാതിതുറന്നും കിതച്ചിരുന്ന വിദ്യാലയങ്ങളിൽ ആഹ്ലാദ തിരയിളക്കം. സംസ്ഥാനത്തെ 13,000 സ്‌കൂളിലേക്കായി ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഏതാണ്ട് 43 ലക്ഷം വിദ്യാർഥികളാണ് ഇന്നലെ ക്ലാസ് മുറികളിലേക്ക് പടികടന്നെത്തിയത്. അതോടൊപ്പം നാല് ലക്ഷം കുട്ടികൾ ആദ്യാക്ഷരം തേടി ഒന്നാം ക്ലാസിന്റെ പടി കയറി.
പുത്തനുടുപ്പും ബാഗും കുടയ്ക്കും ഒപ്പം രണ്ടു വർഷത്തിനിപ്പുറമുള്ള ആദ്യദിനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം ഒരു അതിഥിയുമുണ്ടായിരുന്നു. മുഖത്ത് വിവിധ വർണങ്ങളിലുള്ള മാസ്‌ക്. പിന്നെ സാനിറ്റൈസർ. വിട്ടൊഴിയാതെ നിൽക്കുന്ന കൊവിഡിനെ ചെറുക്കാൻ തന്നെയായാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും തീരുമാനം. അതിനു സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് തന്നെയാണ് വീണ്ടും ഒരു അധ്യയന വർഷം തുടങ്ങിയത്.
രണ്ടുവർഷം നീണ്ട അടച്ചിടലിന്റെ ആലസ്യത്തിന് വിടനൽകിയായിരുന്നു പുതിയ തുടക്കം. ഉത്സവാഘോഷങ്ങളായിരുന്നു എല്ലായിടത്തും. കൊവിഡ് ദുരിതകാലത്തെ ഒറ്റപ്പെടലുകളും ആശങ്കകളും കുട്ടികളുടെ കളിചിരികളിലേക്ക് വഴിമാറി. കുട്ടികളെ വരവേൽക്കാൻ വാദ്യമേളവും കലാപരിപാടികളുമെല്ലാം അകമ്പടിയായി നിന്നു. പല നിറത്തിലുള്ള ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്‌കൂളുകൾ കുട്ടികളെ സ്വീകരിച്ചു. വർണാഭമായ ഘോഷയാത്രയോടെയാണ് സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നത്.
മലബാർ മേഖലയിലെ സ്‌കൂളുകളിൽ ഒപ്പന, കേരളനടനം, ദഫ്മുട്ട്, കളരി തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നപ്പോൾ നാടൻ പാട്ടും ചെണ്ടമേളവും പരുന്താട്ടവും കോൽകളിയും എല്ലാം ചേർന്നായിരുന്നു മധ്യകേരളത്തിലെ സ്‌കൂളുകളിലെ പ്രവേശനോത്സവം. തെക്കൻ കേരളത്തിലാകട്ടെ താലപ്പൊലിയും ചെണ്ടമേളവും മറ്റു വാദ്യാഘോഷങ്ങളും കുട്ടികളെ വരവേറ്റു.
പതിവായി എത്തുന്ന മഴയുടെ അകമ്പടി ഇത്തവണ ഭൂരിഭാഗം പ്രദേശങ്ങളിലും ഇല്ലായിരുന്നുവെങ്കിലും തിരുവല്ലയിൽ പ്രവേശനോത്സവം മഴയിൽ കുതിർന്നു. തലവടി സ്‌കൂളിലെ വായനശാലയിലേക്ക് പുസ്തകത്താലവുമായാണ് പുതിയ കുട്ടികളെ വരവേറ്റത്. പുതിയതായെത്തിയ കുട്ടികളിൽ അഞ്ചുപേർക്ക് ആട്ടിൻകുട്ടികളേയും സമ്മാനമായി ലഭിച്ചു.
വർണാഭമായ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതേസമയം മറ്റു സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു. മധുരവും സമ്മാനങ്ങളും നൽകിയാണു വിദ്യാലയങ്ങൾ കുരുന്നുകളെ വരവേറ്റത്.
'പഠിക്കുക, പഠിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. അധ്യാപകരുടെ കാര്യത്തിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട്, സ്‌കൂൾ ബസ് ജീവനക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ്, അനധികൃത സ്‌കൂളുകൾക്കെതിരേ നടപടി, കുട്ടികളിൽ വായന ഉറപ്പാക്കാനുള്ള ശ്രമം, സൈബർ പ്രശ്‌നങ്ങളിൽ കൗൺസലിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളായിരിക്കും ഈ അധ്യയന വർഷം നടപ്പാക്കുക. ഇതിനായി അധ്യാപകർക്കുഗ രക്ഷകർത്താക്കൾക്കും പരിശീലനവും നൽകിയിട്ടുണ്ട്.
കുട്ടികളെ അറിവിന്റെ ലോകത്ത് എത്തിക്കാൻ സ്‌കൂളുകൾക്ക് 12 കോടി രൂപയുടെ പുസ്തകമാണു സർക്കാർ വാങ്ങിനൽകിയിരിക്കുന്നത്. ഈ അധ്യയന വർഷത്തിൽ പാലിക്കേണ്ട കാര്യങ്ങളമായി ബന്ധപ്പെട്ട് 30 ഇന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമുണ്ടാകില്ല.
എല്ലാ പാഠഭാഗങ്ങളും പഴയതുപോലെ പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും പ്രധാന്യം നൽകുക. പാഠപുസ്തകം, യൂണിഫോം എന്നിവയുടെ 90 ശതമാനം വിതരണവും പൂർത്തിയായി. എങ്കിലും സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 8 minutes ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 8 minutes ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 16 minutes ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു
Kerala
• 28 minutes ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 33 minutes ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ
Kerala
• 40 minutes ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• an hour ago
അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• an hour ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 2 hours ago
മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 2 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 2 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 3 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 3 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 11 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 12 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 12 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 12 hours ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 10 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 10 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 10 hours ago