HOME
DETAILS

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജൂഡിഷ്യൽ അന്വേഷണ കമ്മിഷൻ കാലാവധി നീട്ടി

  
backup
June 09 2022 | 06:06 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-%e0%b4%8f%e0%b4%9c%e0%b5%bb%e0%b4%b8%e0%b4%bf%e0%b4%95%e0%b5%be%e0%b4%95


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം നീട്ടി നൽകി. ജസ്റ്റിസ് വി.കെ മോഹനൻ കമ്മിഷന്റെ സമയ പരിധി ആറു മാസത്തേക്കാണ് നീട്ടിയത്. കേരളത്തിൽ 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തി വരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വി.കെ മോഹനൻ അന്വേഷണ കമ്മിഷനെ നിയമിച്ചത്. സ്വർണക്കടത്ത് വിവാദം മുറുകുന്നതിനിടെയായിരുന്നു നടപടി.


സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഢാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കിയാണ് ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരേ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് തൊട്ടു പിന്നാലെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. സ്വർണക്കടത്ത് വിവാദത്തിൽ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസർക്കാർ തയാറല്ലെന്നാണ് ഈ നടപടിയിലൂടെ സൂചിപ്പിക്കുന്നത്.


മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഢാലോചന നടന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ് ജസ്റ്റിസ് വി.കെ മോഹൻ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ. കേസിൽ ഉന്നത നേതാക്കളെ പ്രതിചേർക്കാൻ ഗൂഢാലോചന നടന്നെങ്കിൽ ഇതിനു പിന്നിൽ ആരാണെന്നതും കമ്മിഷൻ അന്വേഷിക്കുന്നുണ്ട്. കൂടാതെ പുതിയ വെളിപ്പെടുത്തലും അതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago