HOME
DETAILS

ഹജ്ജ് ക്യാംപില്‍ അഞ്ചാംതവണയും രുചിയുടെ പെരുമയുമായി അബ്ദുല്‍ റസാഖ്

  
backup
August 24 2016 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82%e0%b4%a4

നെടുമ്പാശ്ശേരി : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാംപില്‍ അഞ്ചാം വര്‍ഷവും രുചിയുടെ വൈവിധ്യം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാചകകലയിലെ വിദഗ്ധന്‍ കൂടിയായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസാഖ്. സ്വാദിഷ്ടവും വൃത്തിയുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണം ഒരുക്കി ക്യാംപിന്റെ തന്നെ പ്രധാനശ്രദ്ധാകേന്ദ്രമായി മാറുകയാണ് അബ്ദുല്‍ റസാഖും സുഹൃത്തുക്കളും.

മലബാര്‍ രുചിയില്‍ തീര്‍ത്ത കറികളും നാടന്‍ ഭക്ഷണവും ക്യാംപിലെത്തുന്ന ഓരോത്തരുടെയും അഭിനന്ദനത്തിന് കാരണായി മാറുകയാണ്. തീര്‍ഥാടകര്‍ക്കും അവരെ യാത്രയാക്കാന്‍ എത്തുന്നവരും വളണ്ടിയര്‍മാരും ഉള്‍പ്പടെ ഓരേ സമയം നാലായിരത്തോളം പേര്‍ക്കാണ് ഭക്ഷണം ഒരുങ്ങുന്നത്. ഏതുസമയവും പ്രവര്‍ത്തനസജ്ജമായ സംസ്ഥാന ഹജ്ജ് ക്യാംപില്‍ ഓരോത്തരുടെയും ഇഷ്ടാനുസരണമുള്ള ഭക്ഷണമാണ് റസാഖിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. സുബ്ഹി നിസ്‌കാരത്തിന് മുമ്പ്തന്നെ കാന്റീന്‍ പ്രവര്‍ത്തനസജ്ജമാകും. രാവിലെ 6.30 മുതല്‍ പ്രാതല്‍ വിതരണം ചെയ്യും.

പുട്ട്, അപ്പം, ചപ്പാത്തി, പൊറോട്ട തുടങ്ങിയ വിവിധ പലഹാരങ്ങളും രണ്ട് തരം കറികളും നാടന്‍ രുചിയില്‍ തന്നെ ലഭിക്കും. ഉച്ചയ്ക്ക് 11 മണിയോടെ തന്നെ ഉച്ചയൂണ് റെഡിയാകും. ചോറും മീന്‍കറിയും വറുത്തമീനും സാമ്പാറും തോരനും പുറമേ നെയ്്‌ചോറും കോഴിക്കറിയും ബീഫ് കറിയും ഉണ്ടാകും. ഊണ് വേണ്ടാത്തവര്‍ക്ക് വേണ്ടി ചപ്പാത്തിയും കറിയും ഉണ്ടാകും. ഉച്ചഭക്ഷണം കഴിയുമ്പോള്‍ തന്നെ ചായയും പലഹാരവും തയാറാകും. വൈകീട്ട് ഏഴോടെ തന്നെ രാത്രി ഭക്ഷണവും വിഭവസമൃദ്ധമായി നല്‍കും.

വെള്ളിയാഴ്ചകളില്‍ ബിരിയാണിയാണ് നല്‍കുന്നത്. തീര്‍ഥാടകരുടെ സമയവും സൗകര്യവും അനുസരിച്ചാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 25 ഓളം തൊഴിലാളികളാണ് റസാഖിനൊപ്പം ജോലി ചെയ്യുന്നത്. ജോലിക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരണം നല്‍കിയിരിക്കുന്നത്. കൂടാതെ ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുമുണ്ട്. ചെറിയ പോത്തിനെ വാങ്ങി നേരിട്ട് ചെന്ന് അറുത്താണ് ഉപയോഗിക്കുന്നത്. മീന്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന്് ദിവസവും എത്തിക്കുകയാണ്. ക്യാംപില്‍ എത്തുന്നവരെല്ലാം യാത്രക്കാരായതിനാല്‍ അവര്‍ക്ക് വേണ്ടി വളരെ വൃത്തിയോടും ശ്രദ്ധയോടുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തീര്‍ഥാടര്‍ക്ക് നേരത്തെ പോകേണ്ടിവരുകയാണെങ്കില്‍ അതിന് അനുസൃതമായി ഭക്ഷണം പാചകം ചെയ്യും.

ഭക്ഷണം വിതരണം ചെയ്യുന്നതാകട്ടെ വളരെ അടുക്കും ചിട്ടയിലും വൃത്തിയിലുമാണ്. അടുക്കളയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടിയാളുകളാണ് ഭക്ഷണം വിളമ്പാന്‍ നില്‍ക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ ഇഷ്ടഭക്ഷണവുമായി വളണ്ടിയര്‍മാര്‍ എത്തും. ഓരേ സമയം 450 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  40 minutes ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  an hour ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  an hour ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  2 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  2 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  2 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  3 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  3 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  3 hours ago