HOME
DETAILS

ഹജ്ജ് ക്യാംപില്‍ അഞ്ചാംതവണയും രുചിയുടെ പെരുമയുമായി അബ്ദുല്‍ റസാഖ്

  
backup
August 24, 2016 | 6:46 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82%e0%b4%a4

നെടുമ്പാശ്ശേരി : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാംപില്‍ അഞ്ചാം വര്‍ഷവും രുചിയുടെ വൈവിധ്യം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാചകകലയിലെ വിദഗ്ധന്‍ കൂടിയായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസാഖ്. സ്വാദിഷ്ടവും വൃത്തിയുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണം ഒരുക്കി ക്യാംപിന്റെ തന്നെ പ്രധാനശ്രദ്ധാകേന്ദ്രമായി മാറുകയാണ് അബ്ദുല്‍ റസാഖും സുഹൃത്തുക്കളും.

മലബാര്‍ രുചിയില്‍ തീര്‍ത്ത കറികളും നാടന്‍ ഭക്ഷണവും ക്യാംപിലെത്തുന്ന ഓരോത്തരുടെയും അഭിനന്ദനത്തിന് കാരണായി മാറുകയാണ്. തീര്‍ഥാടകര്‍ക്കും അവരെ യാത്രയാക്കാന്‍ എത്തുന്നവരും വളണ്ടിയര്‍മാരും ഉള്‍പ്പടെ ഓരേ സമയം നാലായിരത്തോളം പേര്‍ക്കാണ് ഭക്ഷണം ഒരുങ്ങുന്നത്. ഏതുസമയവും പ്രവര്‍ത്തനസജ്ജമായ സംസ്ഥാന ഹജ്ജ് ക്യാംപില്‍ ഓരോത്തരുടെയും ഇഷ്ടാനുസരണമുള്ള ഭക്ഷണമാണ് റസാഖിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. സുബ്ഹി നിസ്‌കാരത്തിന് മുമ്പ്തന്നെ കാന്റീന്‍ പ്രവര്‍ത്തനസജ്ജമാകും. രാവിലെ 6.30 മുതല്‍ പ്രാതല്‍ വിതരണം ചെയ്യും.

പുട്ട്, അപ്പം, ചപ്പാത്തി, പൊറോട്ട തുടങ്ങിയ വിവിധ പലഹാരങ്ങളും രണ്ട് തരം കറികളും നാടന്‍ രുചിയില്‍ തന്നെ ലഭിക്കും. ഉച്ചയ്ക്ക് 11 മണിയോടെ തന്നെ ഉച്ചയൂണ് റെഡിയാകും. ചോറും മീന്‍കറിയും വറുത്തമീനും സാമ്പാറും തോരനും പുറമേ നെയ്്‌ചോറും കോഴിക്കറിയും ബീഫ് കറിയും ഉണ്ടാകും. ഊണ് വേണ്ടാത്തവര്‍ക്ക് വേണ്ടി ചപ്പാത്തിയും കറിയും ഉണ്ടാകും. ഉച്ചഭക്ഷണം കഴിയുമ്പോള്‍ തന്നെ ചായയും പലഹാരവും തയാറാകും. വൈകീട്ട് ഏഴോടെ തന്നെ രാത്രി ഭക്ഷണവും വിഭവസമൃദ്ധമായി നല്‍കും.

വെള്ളിയാഴ്ചകളില്‍ ബിരിയാണിയാണ് നല്‍കുന്നത്. തീര്‍ഥാടകരുടെ സമയവും സൗകര്യവും അനുസരിച്ചാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 25 ഓളം തൊഴിലാളികളാണ് റസാഖിനൊപ്പം ജോലി ചെയ്യുന്നത്. ജോലിക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരണം നല്‍കിയിരിക്കുന്നത്. കൂടാതെ ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുമുണ്ട്. ചെറിയ പോത്തിനെ വാങ്ങി നേരിട്ട് ചെന്ന് അറുത്താണ് ഉപയോഗിക്കുന്നത്. മീന്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന്് ദിവസവും എത്തിക്കുകയാണ്. ക്യാംപില്‍ എത്തുന്നവരെല്ലാം യാത്രക്കാരായതിനാല്‍ അവര്‍ക്ക് വേണ്ടി വളരെ വൃത്തിയോടും ശ്രദ്ധയോടുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തീര്‍ഥാടര്‍ക്ക് നേരത്തെ പോകേണ്ടിവരുകയാണെങ്കില്‍ അതിന് അനുസൃതമായി ഭക്ഷണം പാചകം ചെയ്യും.

ഭക്ഷണം വിതരണം ചെയ്യുന്നതാകട്ടെ വളരെ അടുക്കും ചിട്ടയിലും വൃത്തിയിലുമാണ്. അടുക്കളയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടിയാളുകളാണ് ഭക്ഷണം വിളമ്പാന്‍ നില്‍ക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ ഇഷ്ടഭക്ഷണവുമായി വളണ്ടിയര്‍മാര്‍ എത്തും. ഓരേ സമയം 450 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  2 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  2 days ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  2 days ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  2 days ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  2 days ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  2 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  2 days ago
No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  2 days ago
No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  2 days ago