HOME
DETAILS

വടകര സമ്മേളനത്തിന്റെ ആവേശത്തിൽ നിന്ന് നേതൃരംഗത്തേക്ക്

  
backup
August 29, 2022 | 2:28 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87


കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1951ൽ വടകരയിൽ നടന്ന സമസ്ത സമ്മേളനം. കാൽനടയായി വടകരയിലെത്തി ഈ സമ്മേളനത്തിൽ പങ്കെടുത്തതിനെ കുറിച്ച് മുഹമ്മദ് മുസ്‌ലിയാർ ആവേശത്തോടെ പറയാറുണ്ടായിരുന്നു. സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസകളെ വ്യവസ്ഥാപിത സംവിധാനത്തിൽ കൊണ്ടുവരാനായി സമസ്ത വിദ്യാഭ്യാസ ബോർഡിന് രൂപം നൽകിയത് ഈ സമ്മേളനത്തിലാണ്.


വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നെങ്കിലും അന്ന് തന്നെ സമസ്തയോട് അടങ്ങാത്ത സ്നേഹമുള്ള സജീവ പ്രവർത്തകനായി അദ്ദേഹം മാറി. പഠന കാലത്ത് തന്നെ സമസ്ത നേതാക്കളുടെ പ്രഭാഷണ സദസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, പതി അബ്ദുൽഖാദർ മുസ്‌ലിയാർ തുടങ്ങിയവരുടെ ഖണ്ഡന പ്രഭാഷണങ്ങൾ കേൾക്കാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു.
പഠനത്തിന് ശേഷം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ അന്നത്തെ സമസ്ത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. ജാമിഅ നൂരിയ്യയിൽ ജോലി ചെയ്യുന്ന കാലത്ത് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായി കൂടുതൽ അടുത്തു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് മുശാവറ മെംബറായി തെരഞ്ഞെടുക്കപ്പെടാൻ ഹേതുവായതെന്ന് ചേലക്കാട് ഉസ്താദ് പറയാറുണ്ടായിരുന്നു.
വടകര താലൂക്കിലെ വിവിധ മേഖലകളിൽ നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദർശ പ്രബോധന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം യൗവനകാലത്ത് തന്നെ സജീവമായിരുന്നു. ഈ മേഖലയിൽ സമസ്തയുടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിദ്യാർഥികാലം മുതൽ തന്നെ പ്രഭാഷണ വേദികളിൽ തിളങ്ങി.
ആദർശ പ്രചാരണത്തിനായി അദ്ദേഹം നാടിന്റെ മുക്കുമൂലകളിൽ ഓടിയെത്തി. പഴയകാലത്ത് വടകര താലൂക്കിന്റെ ചില ഭാഗങ്ങളിൽ പുത്തൻവാദികൾ രംഗപ്രവേശം ചെയ്തപ്പോൾ ആദർശ സംരക്ഷണത്തിനായി 40 ദിവസം നീണ്ട പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ നേതൃത്വം നൽകി. പ്രദേശത്തെ ഒട്ടേറെ ദീനി സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ റിഫൈനറി തീപിടിത്തം; പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

National
  •  5 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  5 days ago
No Image

ഒസിഐ കാർഡോ പാസ്‌പോർട്ടോ ഇല്ലെങ്കിൽ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനാവില്ല: നിർണ്ണായക വിധിയുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  5 days ago
No Image

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

Kerala
  •  5 days ago
No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  5 days ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  5 days ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  5 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  5 days ago