HOME
DETAILS

വടകര സമ്മേളനത്തിന്റെ ആവേശത്തിൽ നിന്ന് നേതൃരംഗത്തേക്ക്

  
backup
August 29, 2022 | 2:28 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87


കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1951ൽ വടകരയിൽ നടന്ന സമസ്ത സമ്മേളനം. കാൽനടയായി വടകരയിലെത്തി ഈ സമ്മേളനത്തിൽ പങ്കെടുത്തതിനെ കുറിച്ച് മുഹമ്മദ് മുസ്‌ലിയാർ ആവേശത്തോടെ പറയാറുണ്ടായിരുന്നു. സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസകളെ വ്യവസ്ഥാപിത സംവിധാനത്തിൽ കൊണ്ടുവരാനായി സമസ്ത വിദ്യാഭ്യാസ ബോർഡിന് രൂപം നൽകിയത് ഈ സമ്മേളനത്തിലാണ്.


വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നെങ്കിലും അന്ന് തന്നെ സമസ്തയോട് അടങ്ങാത്ത സ്നേഹമുള്ള സജീവ പ്രവർത്തകനായി അദ്ദേഹം മാറി. പഠന കാലത്ത് തന്നെ സമസ്ത നേതാക്കളുടെ പ്രഭാഷണ സദസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, പതി അബ്ദുൽഖാദർ മുസ്‌ലിയാർ തുടങ്ങിയവരുടെ ഖണ്ഡന പ്രഭാഷണങ്ങൾ കേൾക്കാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു.
പഠനത്തിന് ശേഷം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ അന്നത്തെ സമസ്ത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. ജാമിഅ നൂരിയ്യയിൽ ജോലി ചെയ്യുന്ന കാലത്ത് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായി കൂടുതൽ അടുത്തു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് മുശാവറ മെംബറായി തെരഞ്ഞെടുക്കപ്പെടാൻ ഹേതുവായതെന്ന് ചേലക്കാട് ഉസ്താദ് പറയാറുണ്ടായിരുന്നു.
വടകര താലൂക്കിലെ വിവിധ മേഖലകളിൽ നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദർശ പ്രബോധന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം യൗവനകാലത്ത് തന്നെ സജീവമായിരുന്നു. ഈ മേഖലയിൽ സമസ്തയുടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിദ്യാർഥികാലം മുതൽ തന്നെ പ്രഭാഷണ വേദികളിൽ തിളങ്ങി.
ആദർശ പ്രചാരണത്തിനായി അദ്ദേഹം നാടിന്റെ മുക്കുമൂലകളിൽ ഓടിയെത്തി. പഴയകാലത്ത് വടകര താലൂക്കിന്റെ ചില ഭാഗങ്ങളിൽ പുത്തൻവാദികൾ രംഗപ്രവേശം ചെയ്തപ്പോൾ ആദർശ സംരക്ഷണത്തിനായി 40 ദിവസം നീണ്ട പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ നേതൃത്വം നൽകി. പ്രദേശത്തെ ഒട്ടേറെ ദീനി സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  4 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  4 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  4 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  4 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  4 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  4 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  4 days ago


No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  4 days ago