HOME
DETAILS

വടകര സമ്മേളനത്തിന്റെ ആവേശത്തിൽ നിന്ന് നേതൃരംഗത്തേക്ക്

  
backup
August 29, 2022 | 2:28 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87


കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1951ൽ വടകരയിൽ നടന്ന സമസ്ത സമ്മേളനം. കാൽനടയായി വടകരയിലെത്തി ഈ സമ്മേളനത്തിൽ പങ്കെടുത്തതിനെ കുറിച്ച് മുഹമ്മദ് മുസ്‌ലിയാർ ആവേശത്തോടെ പറയാറുണ്ടായിരുന്നു. സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസകളെ വ്യവസ്ഥാപിത സംവിധാനത്തിൽ കൊണ്ടുവരാനായി സമസ്ത വിദ്യാഭ്യാസ ബോർഡിന് രൂപം നൽകിയത് ഈ സമ്മേളനത്തിലാണ്.


വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നെങ്കിലും അന്ന് തന്നെ സമസ്തയോട് അടങ്ങാത്ത സ്നേഹമുള്ള സജീവ പ്രവർത്തകനായി അദ്ദേഹം മാറി. പഠന കാലത്ത് തന്നെ സമസ്ത നേതാക്കളുടെ പ്രഭാഷണ സദസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, പതി അബ്ദുൽഖാദർ മുസ്‌ലിയാർ തുടങ്ങിയവരുടെ ഖണ്ഡന പ്രഭാഷണങ്ങൾ കേൾക്കാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു.
പഠനത്തിന് ശേഷം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ അന്നത്തെ സമസ്ത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. ജാമിഅ നൂരിയ്യയിൽ ജോലി ചെയ്യുന്ന കാലത്ത് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായി കൂടുതൽ അടുത്തു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് മുശാവറ മെംബറായി തെരഞ്ഞെടുക്കപ്പെടാൻ ഹേതുവായതെന്ന് ചേലക്കാട് ഉസ്താദ് പറയാറുണ്ടായിരുന്നു.
വടകര താലൂക്കിലെ വിവിധ മേഖലകളിൽ നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദർശ പ്രബോധന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം യൗവനകാലത്ത് തന്നെ സജീവമായിരുന്നു. ഈ മേഖലയിൽ സമസ്തയുടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിദ്യാർഥികാലം മുതൽ തന്നെ പ്രഭാഷണ വേദികളിൽ തിളങ്ങി.
ആദർശ പ്രചാരണത്തിനായി അദ്ദേഹം നാടിന്റെ മുക്കുമൂലകളിൽ ഓടിയെത്തി. പഴയകാലത്ത് വടകര താലൂക്കിന്റെ ചില ഭാഗങ്ങളിൽ പുത്തൻവാദികൾ രംഗപ്രവേശം ചെയ്തപ്പോൾ ആദർശ സംരക്ഷണത്തിനായി 40 ദിവസം നീണ്ട പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ നേതൃത്വം നൽകി. പ്രദേശത്തെ ഒട്ടേറെ ദീനി സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  3 days ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  3 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  3 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  3 days ago