HOME
DETAILS

വടകര സമ്മേളനത്തിന്റെ ആവേശത്തിൽ നിന്ന് നേതൃരംഗത്തേക്ക്

  
backup
August 29, 2022 | 2:28 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87


കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1951ൽ വടകരയിൽ നടന്ന സമസ്ത സമ്മേളനം. കാൽനടയായി വടകരയിലെത്തി ഈ സമ്മേളനത്തിൽ പങ്കെടുത്തതിനെ കുറിച്ച് മുഹമ്മദ് മുസ്‌ലിയാർ ആവേശത്തോടെ പറയാറുണ്ടായിരുന്നു. സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസകളെ വ്യവസ്ഥാപിത സംവിധാനത്തിൽ കൊണ്ടുവരാനായി സമസ്ത വിദ്യാഭ്യാസ ബോർഡിന് രൂപം നൽകിയത് ഈ സമ്മേളനത്തിലാണ്.


വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നെങ്കിലും അന്ന് തന്നെ സമസ്തയോട് അടങ്ങാത്ത സ്നേഹമുള്ള സജീവ പ്രവർത്തകനായി അദ്ദേഹം മാറി. പഠന കാലത്ത് തന്നെ സമസ്ത നേതാക്കളുടെ പ്രഭാഷണ സദസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, പതി അബ്ദുൽഖാദർ മുസ്‌ലിയാർ തുടങ്ങിയവരുടെ ഖണ്ഡന പ്രഭാഷണങ്ങൾ കേൾക്കാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു.
പഠനത്തിന് ശേഷം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ അന്നത്തെ സമസ്ത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. ജാമിഅ നൂരിയ്യയിൽ ജോലി ചെയ്യുന്ന കാലത്ത് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായി കൂടുതൽ അടുത്തു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് മുശാവറ മെംബറായി തെരഞ്ഞെടുക്കപ്പെടാൻ ഹേതുവായതെന്ന് ചേലക്കാട് ഉസ്താദ് പറയാറുണ്ടായിരുന്നു.
വടകര താലൂക്കിലെ വിവിധ മേഖലകളിൽ നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദർശ പ്രബോധന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം യൗവനകാലത്ത് തന്നെ സജീവമായിരുന്നു. ഈ മേഖലയിൽ സമസ്തയുടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിദ്യാർഥികാലം മുതൽ തന്നെ പ്രഭാഷണ വേദികളിൽ തിളങ്ങി.
ആദർശ പ്രചാരണത്തിനായി അദ്ദേഹം നാടിന്റെ മുക്കുമൂലകളിൽ ഓടിയെത്തി. പഴയകാലത്ത് വടകര താലൂക്കിന്റെ ചില ഭാഗങ്ങളിൽ പുത്തൻവാദികൾ രംഗപ്രവേശം ചെയ്തപ്പോൾ ആദർശ സംരക്ഷണത്തിനായി 40 ദിവസം നീണ്ട പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ നേതൃത്വം നൽകി. പ്രദേശത്തെ ഒട്ടേറെ ദീനി സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  a day ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  a day ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  a day ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  a day ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  a day ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  a day ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  a day ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  a day ago