HOME
DETAILS

ഗുരുവരുളുകള്‍ പള്ളിക്കൂടത്തിലേക്കും കലാശാലകളിലേക്കും

  
backup
August 31 2023 | 01:08 AM

guruvaruls-to-mosques-and-art-galleries

ഡോ. അജയ് എസ്. ശേഖര്‍


ഗുരുവരുളുകള്‍ പള്ളിക്കൂടത്തിലേക്കും കലാശാലകളിലേക്കും

    ജാതിസ്ഥാപിക്കാന്‍ പലരും ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്...
        മതകാര്യങ്ങളില്‍ ഗാന്ധിബാലനാകുന്നു...
        ഇതെന്താ മരം പൊട്ടിമുളയ്ക്കുന്നപോലെയോ...
        ഗുണകര്‍മങ്ങള്‍ സ്ഥായിയല്ലല്ലോ, വര്‍ണമെങ്ങനെ നിശ്ചയിക്കും...
                                               നാരായണഗുരു

അനുകമ്പയുടെ നീതിശാസ്ത്രമാണ് ഗുരുവരുളിയത്. ഒരുപീഡയെറുമ്പിനും വരുത്തരുതേയെന്നായിരുന്നു ഗുരുവിന്‍ പ്രാര്‍ഥന. മനുഷ്യരെ ജാതിമതങ്ങളിലൂടെ ഹിംസിക്കുന്നത് അദ്ദേഹം പൊറുത്തില്ല. എല്ലാവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമായി കേരളത്തെയും ലോകത്തെയും മാറ്റുകയായിരുന്നു ഗുരുവിന്നുദ്ദേശ്യം. കൊല്ലുന്ന ദൈവങ്ങള്‍ക്ക് ഒരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തില്‍ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. ഒളിയമ്പെയ്യുന്ന ആയുധപാണികളായ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള ചരിത്രഗഹനമായ വിമര്‍ശപ്രസ്താവമാണിത്. ഹിന്ദുമതമെന്നൊന്നില്ലെന്നും സ്മൃതികള്‍ നോക്കി ഭരിക്കുന്നവരാണ് ഹിന്ദുക്കളെന്നും രാമാദികളുടെ കാലത്ത് മനുസ്മൃതിയനുസരിച്ച് അക്ഷരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ശൂദ്രാദികളായ ശംബൂകന്മാര്‍ക്കു കൊലക്കത്തിയാണ് വിധിയെന്നും അദ്ദേഹം കാലത്തെക്കവിഞ്ഞ് ധീരമായി സത്യം വിളിച്ചുപറഞ്ഞു. അതിനാല്‍ പാശ്ചാത്യ ജ്ഞാനോദയാധുനികതയെ നമ്മുടെ ഗുരുസ്ഥാനത്തദ്ദേഹം കണ്ടു.

 ഗുരുപകര്‍ന്ന ഈ ചരിത്രവിമര്‍ശന നൈതികബോധത്തെ മുന്നോട്ടു നയിച്ചുകൊണ്ട് സഹോദരനയ്യപ്പന്‍ ഗാന്ധിയോടു ചോദിച്ചു താങ്കളുടെ ദൈവം ഒരു പരമ്പരക്കൊലയാളിയല്ലേയെന്ന സത്യം. ഹിംസയെക്കുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളെന്ത് പറയുന്നു എന്നുമദ്ദേഹം ഗാന്ധിയോടു ചോദിച്ചു. വൈക്കം പോരാട്ടത്തില്‍നിന്ന് ന്യൂനപക്ഷങ്ങളെ ഓടിച്ചതും സവര്‍ണജാഥയെന്ന ആശയം നടപ്പാക്കിയതും ഗാന്ധിയായിരുന്നു. അയ്യങ്കാളിയെ പുലയരാജാവേയെന്നു വിളിച്ചതും വൈക്കം പോരാട്ടത്തിന്‍ സംഘാടകനായ ഗുരുശിഷ്യന്‍ ടി.കെ മാധവന്റെ മകന്‍ മുഹമ്മദാലിയെ പേരുമാറ്റി ബാബു വിജയനാഥാക്കിയതും ഗാന്ധിതന്നെ. 

വൈക്കത്ത് തന്‍ശിഷ്യഗണം വെയിലത്ത് പട്ടിണികിടന്നു നിലയില്ലാവെള്ളത്തില്‍ മുങ്ങി ആത്മബലമെന്ന തപശക്തി പരീക്ഷിക്കുമ്പോള്‍ വിശ്വവന്ദിതനായ ഗാന്ധി കന്യാകുമാരി ക്ഷേത്രത്തില്‍ പോയി തീണ്ടാപ്പാടകലെനിന്നു തൊഴുതുമടങ്ങി. ബ്രാഹ്മണ പൗരോഹിത്യശാസന അനുസരിച്ച് തന്‍വൈശ്യത്വം അംഗീകരിച്ച് നല്ലഹിന്ദുവായി സനാതനിയായ ഗാന്ധി വര്‍ണാശ്രമധര്‍മം എന്ന സ്വധര്‍മം ശിരസാവഹിച്ചു മടങ്ങിപ്പോന്നു. സഹോദരനതിനെ ഗാന്ധി സന്ദേശമെന്ന കവിതയില്‍ നിശിതമായി വിമര്‍ശിച്ചു. അപ്പോഴും വൈക്കത്ത് ഈഴവരും ദലിതരും പട്ടിണിക്ക് വെയിലത്തു നില്‍ക്കുകയായിരുന്നു. അവരെ പൊള്ളുന്ന പൊരിമണലില്‍ കിടത്തി കണ്ണില്‍ ചുണ്ണാമ്പും വിഷങ്ങളുമെഴുതുകയായിരുന്നു ഇണ്ടംതുരുത്തി നമ്പൂതരിയുടെ കാലാളുകളും കാവലാളുകളുമായ ശൂദ്രര്‍. ബ്രാഹ്മണരേക്കാള്‍ വലിയ ഹൈന്ദവരായി ചമഞ്ഞ് മനുസ്മൃതിയുടെ ദണ്ടനീതി അവര്‍ണരുടെ മുതുകത്തു കെട്ടിവയ്ക്കാനാണവര്‍ ശ്രമിക്കുന്നത്. രണ്ടാംശൂദ്രലഹളയെന്ന വിശ്വാസി തീണ്ടാരിലഹള കേരളത്തില്‍ വീണ്ടും പൊങ്ങുകയാണ്. വൈക്കം സമരഭടന്മാരെ വെയിലത്തും മഴയത്തും മഞ്ഞിലും പേമാരിയിലും 1924ലെ വലിയവെള്ളപ്പൊക്കത്തിലും മാസങ്ങളും വര്‍ഷങ്ങളും വലയ്ക്കാതെ നല്ല തപശ്ശക്തിയുള്ള ഒരാളവിടെ സത്യഗ്രഹം ഇരുന്നാല്‍ മതിയല്ലോ എന്നു ഗുരുവന്നേ ചോദിച്ചു.

ദാനധര്‍മിയും സത്യനീതിനിഷ്ഠയുമുണ്ടായിരുന്ന മാബലിയെന്ന അശോകപ്രബുദ്ധതയുടെ പ്രതിരൂപമായ ബൗദ്ധചക്രവര്‍ത്തിയെ ചതിയില്‍ ചവിട്ടിത്താഴ്ത്തി ബുദ്ധരെയും അശോകരെയും ബൗദ്ധരായ ചേരമൂപ്പന്മാരെയെല്ലാം പ്രതിനിധാനം ചെയ്യുന്ന ശ്രമണമായ സാവണോത്സവമായ ഓണത്തെ ക്രമേണ വരേണ്യമാക്കി വാമനവൈഷ്ണവാവതാര ജയന്തിയും തിരുനാളുമാക്കുന്നപോലെയാണ് ജനായത്തത്തിലെ അടിസ്ഥാനതത്വമായ പ്രാതിനിധ്യത്തെ അട്ടിമറിച്ച് നവകുചേല വൃത്തങ്ങളിലൂടെ സവര്‍ണ ദാരിദ്ര്യവാദങ്ങളിലൂടെ ഭരണഘടനയുടെ അടിത്തറയായ സാമൂഹികനീതിയും ജനായത്ത രാഷ്ട്രീയ പ്രാതിനിധ്യവും അട്ടിമറിക്കപ്പെട്ടത്. മലയാളികുലീനരായ പോസ്റ്റുമോഡേണ്‍, പോസ്റ്റുഹ്യൂമന്‍ ബുദ്ധിജീവികള്‍ പോലും കൈകഴുകുന്നത് സാമ്പത്തിക സംവരണവാദത്തെ ഇനിയൊന്നും ചെയ്യാനാവില്ല എന്നു കള്ളം പറഞ്ഞാണ്. അമിത പ്രാതിനിധ്യക്കാരായ സ്വന്തക്കാരുടെ കുത്തകയിരട്ടിപ്പിക്കാനായി അവര്‍ ചൂട്ടുപിടിച്ചു കുഴലൂതിക്കൊടുക്കുന്നത് ഇന്ത്യയുടെ അന്ത്യത്തിനാണ്. പള്ളിക്കൂടപ്പോരാട്ടത്തിലൂടെ ലോകമാതൃകയായ മഹാത്മാ അയ്യങ്കാളിയേയും അപമാനിച്ചു നിര്‍ബാധം വിലസുന്ന ലോകത്തിനു ഭീഷണിയായ കുലീന കുത്തകച്ചൂത്തിരന്മാരായ കുകുച്ചകളെ ഉല്‍പ്പാദിപ്പിക്കാനേ ദേവസ്വം ബോര്‍ഡിലേതുപോലത്തെ അമിത പ്രാതിനിധ്യക്കുത്തക വഴിതെളിക്കൂ.

ജനങ്ങളില്‍നിന്നു തട്ടിയെടുത്തു ജാതിഹിന്ദുക്കള്‍ കുത്തകയാക്കിയിരിക്കുന്ന രാഷ്ട്രീയപ്രാതിനിധ്യ ജനായത്താധികാരത്തെ പായസ രൂപകത്തിലൂടെ നീതിക്കുവേണ്ടി ദാഹിച്ചു പോരാടിയ ജനസഞ്ചയത്തിലേക്കു ഗുരു പകര്‍ന്നത് 1924ലെ വൈക്കം പോരാട്ട ഭൂമികയിലാണ്. പ്രാഥമിക മനുഷ്യാവകാശവും ജീവജാലങ്ങളുടെ മൗലികാവകാശവുമായ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്ന ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ കയറണമെന്ന് അദ്ദേഹം പോരാടുന്ന ജനതയോട് ആഹ്വാനം ചെയ്തു. ലോകോത്തരമായ വിപ്ലവാഹ്വാനവും ജനായത്ത പ്രാതിനിധ്യ സമര സന്ദേശവുമായിരുന്നു അത്. 1930കളിലെ വട്ടമേശ സമ്മേളനങ്ങള്‍ക്കുള്ള ഭരണഘടനാകരടിലാണ് അംബേദ്കര്‍ എല്ലാ സമുദായങ്ങളുടെയും മതിയായ പ്രാതിനിധ്യത്തെക്കുറിച്ച് പറയുന്നത്. അതാണ് പിന്നീട് ആധുനിക ജനായത്ത ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാമധ്യായത്തില്‍ 16.4 അനുഛേദത്തില്‍ മൗലികാവകാശമായി വരുന്നത്. ഇതിനു ഭീഷണിയായ അര്‍ബുദവിഷമായ ഭേദഗതി 103 റദ്ദാക്കിയാലേ ഇന്ത്യയുടെ ജനായത്ത ഭരണഘടന പുലരൂ.

മലയാളികുലീനരും ദേശീയവാദ ഹിന്ദുക്കളും ഗാന്ധിയും ഇളകിവശായി. ഹിന്ദുമതവും ക്ഷേത്രങ്ങളും ഇടിച്ചു നിരത്തപ്പെടുമെന്നവര്‍ ഭയന്നു. ഇതിനെതിരേ ഗാന്ധി യങ്ങിന്ത്യയിലെഴുതിയത് തീയന്മാരുടെ ആത്മീയഗുരു കലാപാഹ്വാനം നടത്തുന്നുവെന്നും ഹൈന്ദവക്ഷേത്രങ്ങളില്‍ കടന്നുകയറാനും തകര്‍ക്കാനുമുള്ള ആഹ്വാനംപോലുമായി അത് മാറാമെന്നുമാണ്. തിരുവിതാംകൂര്‍ പൊലിസ് കമ്മിഷണറായ സായിപ്പും 1924ല്‍ മേലാവിലേക്കു കൊടുത്ത രഹസ്യ റിപ്പോട്ടില്‍ ഹിന്ദുയിസത്തെ തന്നെ ഇല്ലാതാക്കുന്ന സമഗ്രവിപ്ലവത്തിന് വൈക്കം, ചേര്‍ത്തല താലൂക്കുകളിലെ ഈഴവര്‍ തയാറെടുക്കുന്നതായെഴുതുന്നു. ഗുരു സി.ഒ കേശവനുമായി നടത്തിയ സംഭാഷണം ഉടനെ ഹിന്ദു, സുദേശിമിത്രന്‍ തുടങ്ങിയ പത്രങ്ങളിലും പരിഭാഷപ്പെടുത്തി വന്നിരുന്നു. ഗാന്ധി അതിനെ ദുരുപയോഗം ചെയ്യുന്നതിനു തടയിടാനായി ഗുരുവതു തിരുത്തി വിശദീകരിച്ചു. അതു കലാപ ഹിംസാഹ്വാനമല്ലെന്നും മനുഷ്യാവകാശ സ്ഥാപനത്തിനായുള്ള പ്രസ്താവനയാണെന്നും അദ്ദേഹം വിശദമാക്കി.

തുടര്‍ന്ന് 1925 മാര്‍ച്ചില്‍ ഗാന്ധി വന്നു ഗുരുവിനെ വര്‍ക്കലക്കുന്നില്‍ കണ്ടപ്പോഴും ഗുരു നിലപാടു വിശദീകരിച്ചു. ജാതിവിരുദ്ധമായ സഞ്ചാരസ്വാതന്ത്ര്യ, മിശ്രഭോജന സമരങ്ങളില്‍ ശുദ്ധമായ അഹിംസാമാര്‍ഗങ്ങള്‍ പലപ്പോഴും അപ്രായോഗികമാണെന്നു ഗുരു വീണ്ടും വ്യക്തമാക്കി. ഗുരുവിന്റെ ഈ പ്രഖ്യാപിതവും സുചിന്തിതവും ധീരവുമായ ജാതിവിരുദ്ധ ചിന്തയും സാമൂഹികപ്രയോഗവുമാണ് പെരിയോറെ ആകര്‍ഷിച്ചതും മനുഷ്യര്‍ കടന്നാല്‍ അശുദ്ധമാകുന്ന ദൈവത്തെ വൈക്കത്തിനും ലോകത്തിനും വേണ്ടെന്നും അതുനിരന്തരം ശുദ്ധീകരിക്കാനായി അലക്കു കല്ലാക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യരെ തൊട്ടാലശുദ്ധിയാകുന്നവരെ ഒരുപന്തിയിലുമിരുന്നൊന്നും ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ലോകോത്തരമായ ഗുരുവിന്റെ 1924ലെ വിഖ്യാതമായ പ്രഖ്യാപനം.

മാബലിയെവാമനനെന്നപോലെ ചതിയില്‍ ചവിട്ടിത്താഴ്ത്തുന്ന വര്‍ണജാതിബദ്ധമായ മനുഷ്യവിരുദ്ധമതാഭാസമായ ഹിന്ദുമതത്തെ സമാപ്തീകരിക്കുകയാണ് മാനവികതയേയും സത്യനീതികളേയും ജനായത്തത്തേയും വീണ്ടെടുക്കാന്‍ ഇന്ത്യയിലും കേരളത്തിലും മാര്‍ഗം എന്നാണ് തികഞ്ഞ ഗുരുശിഷ്യനായ സഹോദരന്‍ അംബേദ്കറെപ്പോലെ വിശദീകരിച്ചത്. തൊട്ടുകൂടാത്തവരായി വെട്ടിനീക്കപ്പെട്ട അടിസ്ഥാന അവര്‍ണ ബഹുജനങ്ങളുടെ പ്രാതിനിധ്യമുറപ്പാക്കാനായി സാമുദായിക സംവരണമാണ് സാമൂഹിക ജനായത്തിനാവശ്യമെന്ന് അദ്ദേഹം നവബുദ്ധരായ അംബേദ്കറെന്നപോലെ മാര്‍ഗദര്‍ശനം ചെയ്തു. സംഘത്തിലേക്ക് ജാതിമതഭേദംകൂടാതെ എല്ലാമനുഷ്യരെയും സ്വാഗതംചെയ്യണമെന്ന ഗുരുവിന്‍ നീതിചിന്തയും ഈഴമെന്ന ബുദ്ധസംഘങ്ങളോളം ചരിത്രഗഹനമാണ്. പ്രാതിനിധ്യജനായത്തവും ഭരണഘടനയും സാമൂഹികനീതിയും സവര്‍ണ സാമ്പത്തികസംവരണത്തിലൂടെ അട്ടിമറിക്കപ്പെട്ട കേരളത്തിലും ഇന്ത്യയിലുമാണ് ഈ മാനവിക ജനായത്ത ചിന്തയുടെ നിര്‍ണായകത്തം. ഗുരുവിന്‍ വൈക്കം പോരാട്ട പ്രസ്താവങ്ങളും സന്ദേശങ്ങളും പുത്തന്‍ കേരള പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. കര്‍ണാടക ചെയ്തപോലെ നവ ദേശീയവിദ്യാഭ്യാസ നയം കേരളവും റദ്ദാക്കേണ്ടതുണ്ട്. തമിഴ്‌നാടും നിരവധി സംസ്ഥാനങ്ങളും ചെയ്തപോലെ അമിതപ്രാതിനിധ്യക്കാരായ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ എന്നു പറയുന്നവര്‍ക്കുള്ള സംവരണവും അടിയന്തരമായി റദ്ദാക്കേണ്ടതുണ്ട്.

വെടിവയ്ക്കും പറന്നു പോകരുത്, നമുക്കൊരുവടിവേണം, നമ്മേയടിക്കാന്‍ വരുന്നവര്‍ വടിതേടി വലയരുതല്ലോ, അടിച്ചാലടുക്കും, ഖദറിനു വാസനയകത്താകും, നിങ്ങളുണ്ണുന്നതും ഖദറാണോ, വേലികെട്ടിയാലതിനു മുകളിലൂടെ കടക്കണം, കന്നിന്‍തോലു കാലില്‍ ചേര്‍ന്നാലയിത്തമായി, ചെണ്ടയിലാണെങ്കില്‍ സോപാനത്തിങ്കലും കൊണ്ടുപോകാം, സായിപ്പിന്റെ ഭരണംകൊണ്ട് ഒരുപാട് നന്മകളുണ്ട്… തുടങ്ങിയ ചരിത്രപ്രസ്താവങ്ങള്‍ ജനായത്ത സംസ്‌കാരവും സാക്ഷരതയും ചരിത്രബോധവും നീതിബോധവുമുണ്ടാക്കാന്‍ പള്ളിക്കൂടതലംമുതല്‍ കലാശാലകള്‍വരെ പഠിപ്പിക്കേണ്ടതുണ്ട്. പരശുരാമസ്തുതികളും ശാങ്കരസ്മൃതികളും സവര്‍ണസിറിന്‍ ഒളിഗാര്‍ക്കിയും ഭരണഘടനാ അട്ടിമറികളും ദേശീയവിദ്യാഭ്യാസനയവും ചെറുക്കാന്‍ ആമചാടിത്തേവന്റെ കാഴ്ച വീണ്ടെടുത്തുകൊടുത്ത ആ സിദ്ധൗഷധം മാത്രമേയുള്ളൂ.
(കാലടി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സെന്റര്‍ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററുമാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago