HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നത് മസ്ജിദുല്‍ ഉമറുല്‍ കബീര്‍; രണ്ടാം ഖലീഫയുടെ കാലത്തെ പള്ളി

  
Web Desk
October 20 2023 | 17:10 PM

israeli-air-strikes-level-historic-al-omari-mosqu

ഗസ്സ: ഇന്ന് രാവിലെ ഇസ്‌റാഈല്‍ സൈന്യം ബോംബ് വര്‍ഷിച്ച് തകര്‍ത്ത വടക്കന്‍ ഗസ്സയിലെ മസ്ജിദുല്‍ ഉമറുല്‍ കബീര്‍ ഗസ്സയിലെ ഏറ്റവും വലുതും പൗരാണികവുമായ മസ്ജിദ്. ഗസ്സ ഡൗണ്‍ടൗണിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഇസ് ലാമിലെ രണ്ടാമത്തെ ഖലീഫ ഹസ്‌റത്ത് ഉമറുബ്‌നുല്‍ ഖത്താബിന്റെ കാലത്താണ് മസ്ജിദ് നിര്‍മിച്ചത്. ഇക്കാരണത്താലാണ് പള്ളിക്ക് ഈ പേര് ലഭിച്ചതും. ഇതോടെ രണ്ടാഴ്ചത്തെ ആക്രമണത്തില്‍ തകര്‍ന്ന പള്ളികളുടെ എണ്ണം അഞ്ചായി. അല്‍ ഗര്‍ബി മസ്ജിദ്, അല്‍ സൂസി മസ്ജിദ്, യാസീന്‍ മസ്ജിദ്, മസ്ജിദുല്‍ യര്‍മൂക് എന്നിവയാണ് നരത്തെ തകര്‍ക്കപ്പെട്ടവ. രാവിലെയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. ആയിരത്തിലേറെ പേര്‍ പള്ളിക്കുള്ളിലും ഇതിന്റെ കോംപൗണ്ടിലുമായി അഭയംതേടിയിരുന്നു.

ഇതോടൊപ്പം ഗസ്സയിലെ സെന്റ് പോര്‍ഫ്യറ്യൂസ് ചര്‍ച്ചും ആക്രമിക്കപ്പെട്ടിരുന്നു. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ 18 ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരുഡസനോളം പേരുടെ പരുക്ക് ഗുരതരമാണ്. ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി. എന്നാല്‍, ഹമാസ് നിയന്ത്രിതപ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം സംബന്ധിച്ച് പരിശോധനനടത്തിവരികയാണെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ മുസ് ലിംകള്‍ ഉള്‍പ്പെടെ 500 ഓളം അഭയാര്‍ഥികള്‍ ചര്‍ച്ചിനുള്ളിലും സമീപത്തും ആയി ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം കഴിയുകയായിരുന്ന ചര്‍ച്ചിന്റെ രണ്ട് മുറികള്‍ക്ക് മേലെയാണ് റോക്കറ്റ് പതിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് അലക്‌സ്യസ് പറഞ്ഞു.

ഗസ്സയിലെ സെന്റ് പോര്‍ഫ്യറ്യൂസ് ചര്‍ച്ച് എ.ഡി 420 ല്‍ ആണ് നിര്‍മിച്ചത്. 12 ാം നൂറ്റാണ്ടിലാണ് ഇപ്പോഴത്തെ നിര്‍മിതിയുടെ രൂപമുണ്ടായത്. മധ്യകാല ക്രിസ്ത്യന്‍ സംസ്‌കാരത്തിന്റെ സൂചകങ്ങള്‍ കൊത്തിവച്ച ചുവരുകളോട് കൂടിയ ചര്‍ച്ച് ലോകത്തെ നിലവിലുള്ള ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ക്രൈസ്തവ ആരാധനാലയമായാണ് പരിഗണിക്കപ്പെടുന്നത്.

24 മണിക്കൂറിനുള്ളില്‍ ഫലസ്തീനില്‍ 100 ഓളം ബോംബുകള്‍ വര്‍ഷിച്ചതായാണ് കണക്ക്. അല്‍ ഔജ, സഫഖിയ, നൂറുശ്ശംസ് പോലുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണങ്ങളുണ്ടായത്. വ്യാഴാഴ്ച രാത്രിയിലുടനീളം ഗസ്സയില്‍നിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4,218 ആയി. ഇതില്‍ 4,137 മരണവും ഗസ്സയില്‍ മാത്രമാണ്. 14,400 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 13,000 പേരും ഗസ്സ നിവാസികളാണ്. ഖാന്‍യൂനുസിലെ മാത്രം ആറു ജനവാസ കെട്ടിടങ്ങളില്‍ ബോംബിട്ടു. 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും 80 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. നൂറുശ്ശംസില്‍ ഏഴുകുട്ടികളടക്കം 13 പേരും കൊല്ലപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  18 days ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  18 days ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  18 days ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  18 days ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  18 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  18 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  18 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  18 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  18 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  18 days ago