HOME
DETAILS

നിലക്കാത്ത ബോംബ് വര്‍ഷം, നിരവധി മരണം; വെടിനിര്‍ത്തലിന്റെ തൊട്ടു മുമ്പുള്ള മണിക്കൂറുകളിലും നരനായാട്ടുമായി ഇസ്‌റാഈല്‍

  
Web Desk
November 24 2023 | 03:11 AM

more-israeli-raids-across-west-bank

നിലക്കാത്ത ബോംബ് വര്‍ഷം, നിരവധി മരണം; വെടിനിര്‍ത്തലിന്റെ തൊട്ടു മുമ്പുള്ള മണിക്കൂറുകളിലും നരനായാട്ടുമായി ഇസ്‌റാഈല്‍

ഗസ്സ: നിശ്ചയിച്ചത് പ്രകാരം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതിരുന്നതോടെ ഗസ്സയിലെങ്ങും അക്ഷരാര്‍ഥത്തില്‍ ഇസ്‌റാഈല്‍ നരനായാട്ടാണ്. നിലക്കാത്ത ബോംബ് വര്‍ഷവുമായാണ് കഴിഞ്ഞ രാവും പുലര്‍ന്നത്. ഒന്നര മാസത്തിലേറെ നീണ്ട ദുരിതത്തിനൊടുവില്‍ താല്‍ക്കാലികമെങ്കിലും ശാന്തമായൊരു പുലരി സ്വപ്്‌നം കണ്ടവര്‍ക്കു മേല്‍ നിലക്കാത്ത സ്‌ഫോടനപ്പെരുമഴ തന്നെയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്.

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിലെ ശൈഖ് റദ് വാനില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു. മധ്യഗസ്സയിലെ നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപിന് നേര്‍ക്കുണ്ടായ വ്യോമാക്രമണങ്ങളില്‍ അഞ്ചുപേരും മരിച്ചു. ഇസ്‌റാഈല്‍ തുടര്‍ച്ചയായി ലക്ഷ്യംവച്ചുവരുന്ന ഗസ്സയിലെ വലിയ അഭയാര്‍ഥി ക്യാംപായ ഖാന്‍യൂനിസില്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ 16 പേരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇവിടെ ആക്രമണത്തിനിരയായവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

വടക്കന്‍ ഗസ്സയില്‍ അഭയാര്‍ഥികള്‍ക്ക് മാനുഷികസഹായങ്ങളുമായി പോവുകയായിരുന്ന റെഡ് ക്രോസ് ജീവനക്കാരനെ അധിനിവേശ സൈന്യം വെടിവച്ചുകൊലപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യാന്തരനിയമപ്രകാരം സംരക്ഷിതര്‍ ആണെങ്കിലും ഇത് ലംഘിച്ചാണ് തങ്ങളുടെ ജീവനക്കാരനെ സൈന്യം കൊലപ്പെടുത്തിയതെന്ന് റെഡ് ക്രോസ് പറഞ്ഞു.

വെടിനിര്‍ത്തല്‍ ഏതുസമയവും നിലവില്‍വരാനിരിക്കെ വെസ്റ്റ് ബാങ്കില്‍ ഇന്നലെ കൂട്ട അറസ്റ്റും നടന്നു. 90 പേരെയാണ് സൈന്യം അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയത്. ഒക്ടോബര്‍ ഏഴ് മുതല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍നിന്ന് അറസ്റ്റ്‌ചെയ്ത ഫലസ്തീനികളുടെ എണ്ണം 3,130 ആയി. ഗസ്സയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഇസ്‌റാഈല്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കില്‍ ആക്രമണവും സൈനികനടപടിയും അധിനിവേശ സൈന്യം തുടരുകയാണ്.
അതേസമയം, കരയാക്രമണം നടത്തുന്ന ഇസ്‌റാഈലി സൈനികര്‍ കനത്ത തിരിച്ചടിയും നേരിടുകയാണ്. കഴിഞ്ഞദിവസം 11 സൈനികവാഹനങ്ങള്‍ തകര്‍ത്തതായി ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.

പ്രാദേശികസമയം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ (ഇന്ത്യന്‍ സമയം രാവിലെ 10.30) ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വരികയെന്നാണ് ഉടമ്പടിയുടെ ഭാഗമായുള്ള തടവുകാരുടെ കൈമാറ്റം പ്രാദേശികസമയം വൈകീട്ട് നാലിനും ഉണ്ടാകുമെന്ന് മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളിയായ ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 13 ബന്ദികളെയാവും ഇന്ന് മോചിപ്പിക്കുക. മോചിപ്പിക്കാന്‍ തീരുമാനിച്ച 50 ബന്ദികളില്‍ ബാക്കിയുള്ളവരെ തുടര്‍ദിവസങ്ങളില്‍ വിട്ടയയ്ക്കും. 23 തായ ബന്ദികളെ കൂടി ഹമാസ് വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉപാധികളില്ലാതെയാണ് ഇവരെ വിട്ടയക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, മോചിതരാകുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം സംബന്ധിച്ച് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തതവരുത്തിയില്ല. നേരത്തെ 150 തടവുകാരെ മോചിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  21 minutes ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  29 minutes ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago