HOME
DETAILS

നിലക്കാത്ത ബോംബ് വര്‍ഷം, നിരവധി മരണം; വെടിനിര്‍ത്തലിന്റെ തൊട്ടു മുമ്പുള്ള മണിക്കൂറുകളിലും നരനായാട്ടുമായി ഇസ്‌റാഈല്‍

  
backup
November 24, 2023 | 3:34 AM

more-israeli-raids-across-west-bank

നിലക്കാത്ത ബോംബ് വര്‍ഷം, നിരവധി മരണം; വെടിനിര്‍ത്തലിന്റെ തൊട്ടു മുമ്പുള്ള മണിക്കൂറുകളിലും നരനായാട്ടുമായി ഇസ്‌റാഈല്‍

ഗസ്സ: നിശ്ചയിച്ചത് പ്രകാരം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതിരുന്നതോടെ ഗസ്സയിലെങ്ങും അക്ഷരാര്‍ഥത്തില്‍ ഇസ്‌റാഈല്‍ നരനായാട്ടാണ്. നിലക്കാത്ത ബോംബ് വര്‍ഷവുമായാണ് കഴിഞ്ഞ രാവും പുലര്‍ന്നത്. ഒന്നര മാസത്തിലേറെ നീണ്ട ദുരിതത്തിനൊടുവില്‍ താല്‍ക്കാലികമെങ്കിലും ശാന്തമായൊരു പുലരി സ്വപ്്‌നം കണ്ടവര്‍ക്കു മേല്‍ നിലക്കാത്ത സ്‌ഫോടനപ്പെരുമഴ തന്നെയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്.

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിലെ ശൈഖ് റദ് വാനില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു. മധ്യഗസ്സയിലെ നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപിന് നേര്‍ക്കുണ്ടായ വ്യോമാക്രമണങ്ങളില്‍ അഞ്ചുപേരും മരിച്ചു. ഇസ്‌റാഈല്‍ തുടര്‍ച്ചയായി ലക്ഷ്യംവച്ചുവരുന്ന ഗസ്സയിലെ വലിയ അഭയാര്‍ഥി ക്യാംപായ ഖാന്‍യൂനിസില്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ 16 പേരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇവിടെ ആക്രമണത്തിനിരയായവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

വടക്കന്‍ ഗസ്സയില്‍ അഭയാര്‍ഥികള്‍ക്ക് മാനുഷികസഹായങ്ങളുമായി പോവുകയായിരുന്ന റെഡ് ക്രോസ് ജീവനക്കാരനെ അധിനിവേശ സൈന്യം വെടിവച്ചുകൊലപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യാന്തരനിയമപ്രകാരം സംരക്ഷിതര്‍ ആണെങ്കിലും ഇത് ലംഘിച്ചാണ് തങ്ങളുടെ ജീവനക്കാരനെ സൈന്യം കൊലപ്പെടുത്തിയതെന്ന് റെഡ് ക്രോസ് പറഞ്ഞു.

വെടിനിര്‍ത്തല്‍ ഏതുസമയവും നിലവില്‍വരാനിരിക്കെ വെസ്റ്റ് ബാങ്കില്‍ ഇന്നലെ കൂട്ട അറസ്റ്റും നടന്നു. 90 പേരെയാണ് സൈന്യം അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയത്. ഒക്ടോബര്‍ ഏഴ് മുതല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍നിന്ന് അറസ്റ്റ്‌ചെയ്ത ഫലസ്തീനികളുടെ എണ്ണം 3,130 ആയി. ഗസ്സയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഇസ്‌റാഈല്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കില്‍ ആക്രമണവും സൈനികനടപടിയും അധിനിവേശ സൈന്യം തുടരുകയാണ്.
അതേസമയം, കരയാക്രമണം നടത്തുന്ന ഇസ്‌റാഈലി സൈനികര്‍ കനത്ത തിരിച്ചടിയും നേരിടുകയാണ്. കഴിഞ്ഞദിവസം 11 സൈനികവാഹനങ്ങള്‍ തകര്‍ത്തതായി ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.

പ്രാദേശികസമയം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ (ഇന്ത്യന്‍ സമയം രാവിലെ 10.30) ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വരികയെന്നാണ് ഉടമ്പടിയുടെ ഭാഗമായുള്ള തടവുകാരുടെ കൈമാറ്റം പ്രാദേശികസമയം വൈകീട്ട് നാലിനും ഉണ്ടാകുമെന്ന് മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളിയായ ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 13 ബന്ദികളെയാവും ഇന്ന് മോചിപ്പിക്കുക. മോചിപ്പിക്കാന്‍ തീരുമാനിച്ച 50 ബന്ദികളില്‍ ബാക്കിയുള്ളവരെ തുടര്‍ദിവസങ്ങളില്‍ വിട്ടയയ്ക്കും. 23 തായ ബന്ദികളെ കൂടി ഹമാസ് വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉപാധികളില്ലാതെയാണ് ഇവരെ വിട്ടയക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, മോചിതരാകുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം സംബന്ധിച്ച് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തതവരുത്തിയില്ല. നേരത്തെ 150 തടവുകാരെ മോചിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്

Kerala
  •  14 days ago
No Image

നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം

uae
  •  14 days ago
No Image

കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  14 days ago
No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  14 days ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  14 days ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  14 days ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  14 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  14 days ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  14 days ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  14 days ago


No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

National
  •  14 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  14 days ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  14 days ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  14 days ago