HOME
DETAILS

നിരന്തരം വിളിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുന്നു, 'ബൈജൂസി'നെതിരെ ദേശീയ ബാലാവകാശ കമ്മിഷനില്‍ പരാതി

  
backup
December 22, 2022 | 12:23 PM

complaint-against-byjusi-in-national-child-rights-commission-12345

ന്യൂഡല്‍ഹി: ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ രംഗത്ത്.
'കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ബൈജൂസ് നിരന്തരം വിളിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതില്‍ നടപടിയെടുക്കുകയും, റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്യുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്‌സുകള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23ന് ബൈജൂസ് സിഇഒ യോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ഡാറ്റാബേസ് വാങ്ങിയെന്ന അവകാശവാദം ബൈജൂസ് നിഷേധിച്ചു.

അതേ സമയം 'വിദ്യാര്‍ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങിയെന്ന ആരോപണം ബൈജൂസ് നിഷേധിച്ചു.
എന്നാല്‍ സെയില്‍സ് ടീം കോഴ്‌സുകള്‍ വാങ്ങുന്നതിനായി രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

സെയില്‍സ് ടീം കോഴ്‌സുകള്‍ വാങ്ങാന്‍ രക്ഷിതാക്കളെ പ്രലോഭിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ന്യൂസ് റിപ്പോര്‍ട്ട് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില ഉപഭോക്താക്കള്‍ ചൂഷണത്തിന് ഇരയാകുകയും കബളിപ്പിക്കപ്പെടുകയും അവരുടെ പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി ബാലാകവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉപഭോക്താക്കളോട് ലോണ്‍ എടുത്ത് കോഴ്‌സുകള്‍ വാങ്ങാന്‍ ബൈജൂസ് നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡ്‌ടെക് പ്ലാറ്റ്‌ഫോമിനെതിരെ നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പരാതിയില്‍ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ കമ്പനിയിലെ കൂട്ടപിരിച്ചുവിടലും വാര്‍ത്തയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  9 hours ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  9 hours ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  9 hours ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  17 hours ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  17 hours ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  18 hours ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  18 hours ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  18 hours ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  18 hours ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  19 hours ago