HOME
DETAILS

രാംദേവിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രിം കോടതി; പതഞ്‌ജലി പരസ്യങ്ങളുടെ ഫോണ്ടിലും സൈസിലുമാണോ ക്ഷമാപണം നൽകിയതെന്ന് കോടതി

  
Web Desk
April 23, 2024 | 9:28 AM

supreme court against ramdev and patanjali

ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്‌ജലി ആയുർവേദയുടെ സ്ഥാപകൻ രാംദേവിനെയും ബാലകൃഷ്ണയ്ക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് സുപ്രിം കോടതി. പതഞ്‌ജലി പത്രങ്ങളിൽ നൽകിയ മാപ്പിന്റെ വലിപ്പത്തിലാണ് സുപ്രിം കോടതി വിമർശനമുന്നയിച്ചത്. ഇന്ന് പത്രങ്ങളിൽ നൽകിയ മാപ്പിന്റെ വലുപ്പം പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യങ്ങൾക്ക് സമാനമാണോ എന്ന് കോടതി ചോദിച്ചു. കോടതിയിൽ പരസ്യത്തിന്റെ കോപ്പി ഹാജരാക്കുമ്പോൾ  മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്നാവരുത് സ്ഥിതിയെന്നും കോടതി വ്യക്തമാക്കി.

സുപ്രിംകോടതിയിൽ ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പതഞ്‌ജലി ദേശീയ ദിനപത്രങ്ങളിൽ ക്ഷമാപണം നടത്തിയത്. കോടതിയോട് തങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്നുമാണ് മാപ്പപേക്ഷയില്‍ പറയുന്നത്. എന്നാൽ എന്തിനാണ് ഇപ്പോൾ മാപ്പ് പറഞ്ഞതെന്നും അത് നേരത്തേ ചെയ്യേണ്ടതായിരുന്നില്ലേ എന്നും കേസ് പരിഗണിച്ച ബെഞ്ച് ചോദിച്ചു. ഇതിന് പ്രതിഭാഗം അഭിഭാഷകൻ നൽകിയ മറുപടിയാണ് കോടതിയെ ചൊടിപ്പിച്ചത്.

67 പത്രങ്ങളിൽ 10 ലക്ഷം രൂപ ചെലവിലാണ് മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്ന് രാംദേവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. എന്നാൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നറിയിച്ച കോടതി മാപ്പപേക്ഷ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. നിങ്ങൾ നൽകിയിരുന്ന പരസ്യങ്ങളുടെ അതേ ഫോണ്ടിലും വലിപ്പത്തിലുമാണോ മാപ്പ് പരസ്യം നൽകിയതെന്നും ജസ്റ്റിസ് ഹിമ കോലി ചോദിച്ചു. 

പത്രത്തിൽ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ രേഖകൾ സമർപ്പിക്കണമെന്നും അത് വലുതാക്കിയാകരുത് സമർപ്പിക്കുന്നത് എന്നും കോടതി നിർദേശിച്ചു. പരസ്യത്തിന്റെ യഥാർഥ വലിപ്പം ഞങ്ങൾക്ക് കാണണം. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, പതഞ്ജലിക്കെതിരായ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 1000 കോടി രൂപ പിഴയീടാക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്രങ്ങളിൽ മാപ്പ് പറയുമെന്ന് രാംദേവ് പറഞ്ഞതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  13 days ago
No Image

മരിച്ച യുവാവ് ജീവനോടെ സ്റ്റേഷനിൽ; ഞെട്ടിത്തരിച്ച് ഗ്രാമം,വെട്ടിലായി പൊലിസ്

crime
  •  13 days ago
No Image

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  13 days ago
No Image

മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി, ഇനി 810 രൂപ; പുതുക്കിയ തുക ഈ മാസം മുതല്‍ ഈടാക്കും

Kerala
  •  13 days ago
No Image

In-Depth Story: 20 വര്‍ഷത്തിനിടെ സംഭവിച്ച ഒരുപോലത്തെ യന്ത്രതകരാര്‍; അപകടത്തില്‍പ്പെട്ടത് രണ്ട് ബോയിങ്ങ് 747 വിമാനങ്ങള്‍: അന്വേഷണ സംഘം കുറ്റംചുമത്തിയത് പൈലറ്റുമാരുടെ മേല്‍

National
  •  13 days ago
No Image

മഴക്കെടുതി: ജെബൽ ജെയ്‌സ് താൽക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉൾപ്പെടെയുള്ള വിനോദങ്ങൾ നിർത്തിവെച്ചു

uae
  •  13 days ago
No Image

ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍;  മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം

National
  •  13 days ago
No Image

റോഡ് അറ്റകുറ്റപ്പണി: ഖാലിദ് ബിൻ അഹമദ് ഇന്റർചേഞ്ചിൽ റോഡ് അടച്ചിടുമെന്ന് അഷ്​ഗാൽ; യാത്രക്കാർക്ക് നിർദേശം

qatar
  •  13 days ago
No Image

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

Kerala
  •  13 days ago
No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  13 days ago