HOME
DETAILS

മഴയോ മഴ; രണ്ടിടത്ത് തീവ്രമഴ മുന്നറിയിപ്പ്, കോഴിക്കോട് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

  
Web Desk
May 23, 2024 | 2:37 PM

kerala-rain-red-alert-in-ernakulam-and-thrissur

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. അറബി കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
എറണാകുളത്തും തൃശൂരും തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 228 പേരെ എട്ടു ക്യാംപുകളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിലേക്ക് കുളവാഴ പ്രതിഷേധം നടത്തി.

കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴ തൃശൂരില്‍ ബാക്കിയാക്കിയത്. നൂറിലധികം വീടുകളിലും കടകളിലും വെള്ളം കയറി. ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരച്ചെത്തിയ വെള്ളം അശ്വിനി ആശുപത്രിയില്‍ മാത്രം വരുത്തിയത് മൂന്നു കോടിക്കു മുകളില്‍ നഷ്ടമുണ്ടായി. നഗരത്തിലാകെയുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളും മുങ്ങി. 

തേഞ്ഞിപ്പാലം കോഴിക്കോട് റൂട്ടില്‍ രാമനാട്ടുകരയില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമനസേന ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കിയത്. മാവൂരിലെ തെങ്ങിലക്കടവ് ആയംകുളം റോഡിലെ പുതുക്കുടി ഭാഗം പൂര്‍ണമായും ചാലിയാറിന്റ കൈവഴിയായ ചെറുപുഴയിലേക്ക് ഇടിഞ്ഞുതാണു. 

ബാലുശ്ശേരിയില്‍ വീവേഴ്‌സ് കോളനിയില്‍ വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറി രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പെരുമണ്ണയിലും വീടുകളില്‍ വെള്ളം കയറി. 

കോഴിക്കോട് തലയാട്- കക്കയം റോഡില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വളവ് തിരിഞ്ഞു വരികയായിരുന്ന ലാലി രാജുവിന് മുന്നിലേക്ക് മരം നിലംപതിക്കുകയായിരുന്നു. ആളുകള്‍ ബഹളം വയ്ക്കുകയും വാഹനം നിര്‍ത്തുകയും ചെയ്തതോടെ അപകടം ഒഴിവായി

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  4 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  4 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  4 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  4 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  4 days ago