HOME
DETAILS

അവയവ മാഫിയ ലക്ഷ്യമിടുന്നത് സ്ത്രീകളെ; പണവും, വീടും വാഗ്ദാനം നല്‍കി ചൂഷണവും

  
സുനി അല്‍ഹാദി
May 28, 2024 | 3:57 AM

Organ mafia targets women; Extortion by promise of money and house

കൊച്ചി: സംസ്ഥാനത്ത് അവയവ മാഫിയ പ്രവര്‍ത്തിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂടുംബങ്ങളിലെ സ്ത്രീകളെ ലക്ഷ്യമിട്ട്. വിവിധ സ്ഥാപനങ്ങളില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന നിരവധി വനിതകളെയാണ് ഇപ്രകാരം സംഘം വലയിലാക്കിയിരിക്കുന്നത്. എട്ടു മുതല്‍ പത്ത് ലക്ഷം വരെ വാഗ്ദാനം നല്‍കി പലരുടെയും വൃക്ക 'വാങ്ങിയ' ഇവര്‍ പറഞ്ഞുറപ്പിച്ച സംഖ്യയുടെ നാലിലൊന്ന് പോലും നല്‍കാതെ മുങ്ങുകയാണ് പതിവ്.

എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ ആലപ്പുഴക്കാരിയായ വനിതയും ഇക്കൂട്ടത്തില്‍പെടും. എട്ടരലക്ഷം രൂപയാണ് ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ പലപ്പോഴായി മൂന്നരലക്ഷം രൂപ മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞുതാമസിച്ചിരുന്ന ഇവര്‍ വൃക്ക ഏജന്റിന്റെ വലയില്‍ വീഴുകയായിരുന്നു. വൃക്ക നല്‍കിയതിനുശേഷം ബാക്കി പണം ആവശ്യപ്പെട്ടപ്പോള്‍ വീടുവച്ച് നല്‍കാമെന്ന് വരെ വാഗ്ദാനം നല്‍കി ഇവരെ ലൈംഗികമായും ചൂഷണം ചെയ്തു. തുടര്‍ന്ന് ഇവരുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. അവയവങ്ങള്‍ വിറ്റ് പണം വാങ്ങുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ ഇത്തരക്കാര്‍ക്ക് പൊലിസിനെയും സമീപിക്കാന്‍ കഴിയില്ല. ഇവര്‍ ആശുപത്രിയിലെത്തി വൃക്ക നല്‍കുന്നതിനുമുമ്പ് ഒപ്പിട്ടുനല്‍കുന്ന രേഖകളില്‍ സ്വമേധയാ നല്‍കുന്നു എന്നതുള്‍പ്പെടെയുള്ള സമ്മതപത്രവും ഉണ്ട്.

അതേസമയം, തങ്ങളെ ഉപയോഗിച്ച് തന്നെ സംഘം കൂടുതല്‍ വനിതകളെ കണ്ണികളാക്കിയെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. വൃക്ക തട്ടിപ്പിനിരയായി ഒരുലക്ഷം രൂപ പോലും ലഭിക്കാത്തവരുമുണ്ട്. പൊലിസില്‍ പലരും പരാതിയുമായി എത്തുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. പണം നല്‍കി വൃക്ക നല്‍കുന്നത് തെറ്റാണെന്ന് പൊലിസുകാരില്‍ നിന്ന് മനസിലാക്കുന്ന ഇവര്‍ പിന്നീട് തങ്ങള്‍ നേരിട്ട ലൈഗിംക ചൂഷണത്തിന് പരാതി നല്‍കി മടങ്ങുകയാണ് പതിവ്. വൃക്കതട്ടിപ്പിന് ഇരയായ ആലപ്പുഴസ്വദേശിനി പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ ഷാജി എന്ന ഏജന്റിനെതിരേ ഇക്കഴിഞ്ഞ ഡിസംബറില്‍ പരാതി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനായി ചാരപ്പണി: ഇറാനിൽ യുവാവിനെ തൂക്കിലേറ്റി; 200-ഓളം രഹസ്യ ദൗത്യങ്ങൾ നടത്തിയെന്ന് കണ്ടെത്തൽ

International
  •  7 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ കയ്യേറ്റം; കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ സിപിഎമ്മുകാർ കയ്യേറ്റം ചെയ്തതായി പരാതി

Kerala
  •  7 days ago
No Image

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

National
  •  7 days ago
No Image

ദുബൈയിലേക്ക് കൂടുതൽ വിമാനങ്ങൾ; പുതിയ റൂട്ടുകളും അധിക സീറ്റുകളുമായി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  7 days ago
No Image

പിതാവിനെ കാമുകൻ കുത്തിക്കൊല്ലുന്നത് ജനലിലൂടെ നോക്കിനിന്ന് മകൾ; നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ ദീർഘകാല ആസൂത്രണം

crime
  •  7 days ago
No Image

യുഎഇയിൽ ശൈത്യകാലം ആരംഭിച്ചു; ഇനി ഏറ്റവും ദൈർഘ്യമേറിയ രാത്രികളും തണുപ്പുള്ള ദിനങ്ങളും; താപനില 5 ഡിഗ്രി വരെ താഴാൻ സാധ്യത | UAE Winter Update

uae
  •  7 days ago
No Image

ചരിത്രത്തിലെ ആദ്യ കിവി; പറന്നത് ഇന്ത്യയിൽ രണ്ട് താരങ്ങൾ മാത്രം നേടിയ റെക്കോർഡിലേക്ക്

Cricket
  •  7 days ago
No Image

'നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ല'; വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം സമരത്തിലേക്ക്

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് ദുബൈ സർക്കാർ സർവീസിൽ അവസരം; 40,000 ദിർഹം വരെ ശമ്പളം, മികച്ച ഒഴിവുകൾ ഇതാ | Dubai Govt Jobs 2026 

uae
  •  7 days ago
No Image

അമ്മക്കൊപ്പം നടന്നുപോയ കുട്ടിയെ പുലി കടിച്ചുകൊന്നു

National
  •  7 days ago

No Image

ദുബൈയിലെ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ഫാസ്റ്റ് ലെയ്ൻ ഇനി ഓവർടേക്കിംഗിന് മാത്രം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ

uae
  •  7 days ago
No Image

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  7 days ago
No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  7 days ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 days ago