HOME
DETAILS

വീണ്ടും ശമ്പളമില്ലാതെ എന്‍.എച്ച്.എം ജീവനക്കാര്‍;  കണ്ണടച്ച് സര്‍ക്കാര്‍

  
എം. അപര്‍ണ
June 23, 2024 | 9:03 AM

NHM staff without pay;The government turned a blind eye

കോഴിക്കോട്: ശമ്പളത്തിനായി എല്ലാമാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം)കീഴിലെ ജീവനക്കാര്‍. സംസ്ഥാനത്തെ എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് 22ദിവസം. മെയ്മാസത്തെ ശമ്പളമാണ് ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും നല്‍കാത്തത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവനക്കാര്‍. എന്‍.എച്ച്.എം. ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ്. കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണ് ശമ്പളം നല്‍കാത്തതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രം വിഹിതം അനുവദിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരും വിഹിതം അനുവദിക്കൂ. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. ഫണ്ട് ലഭ്യമായി ഫയല്‍ നീങ്ങിയാലും ശമ്പളം അക്കൗണ്ടിലെത്താന്‍ പിന്നേയും ദിവസങ്ങള്‍ എടുക്കും. അതുവരെ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

സ്‌കൂള്‍ തുറക്കലും ബലി പെരുന്നാളടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാനും കിട്ടാനും ജീവനക്കാര്‍ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. പതിമൂന്നായിരത്തോളം ജീവനക്കാരാണ് നിലവില്‍ എന്‍.എച്ച്.എമ്മിനു കീഴില്‍ ആരോഗ്യ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നത.് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ്, ഡ്രൈവര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്ഥിര ജീവനക്കാരുടെ ആനുകൂല്യമോ തുല്യ ശമ്പളമോ ലഭിക്കുന്നില്ല. തുച്ഛമായ ശമ്പളമാണ് അധിക പേര്‍ക്കും. ജോലി സ്ഥലവും വീടും രണ്ടിടങ്ങളിലായതിനാല്‍ പലരും ഹോസ്റ്റലുകളിലും വാടകയ്ക്ക് നിന്നുമാണ് ജോലി ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ വാടകകൊടുക്കാനും മറ്റും പ്രയാസപ്പെടുകയാണ്. കൊവിഡ് കാലത്ത് എന്‍.എച്ച്.എം ജീവനക്കാരുടെ സേവനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ അടിക്കടി ശമ്പളം മുടങ്ങുന്നതിനാല്‍ ജോലി നിര്‍ത്തിവെച്ചുള്ള പ്രത്യക്ഷ സമരമുള്‍പ്പടെയുള്ളവയിലേക്ക് കടക്കാനാണ് ജീവനക്കാര്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  12 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  12 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  12 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  12 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  12 days ago
No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  12 days ago
No Image

മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

National
  •  12 days ago
No Image

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  12 days ago
No Image

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

National
  •  12 days ago