HOME
DETAILS

വീണ്ടും ശമ്പളമില്ലാതെ എന്‍.എച്ച്.എം ജീവനക്കാര്‍;  കണ്ണടച്ച് സര്‍ക്കാര്‍

  
എം. അപര്‍ണ
June 23, 2024 | 9:03 AM

NHM staff without pay;The government turned a blind eye

കോഴിക്കോട്: ശമ്പളത്തിനായി എല്ലാമാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം)കീഴിലെ ജീവനക്കാര്‍. സംസ്ഥാനത്തെ എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് 22ദിവസം. മെയ്മാസത്തെ ശമ്പളമാണ് ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും നല്‍കാത്തത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവനക്കാര്‍. എന്‍.എച്ച്.എം. ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ്. കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണ് ശമ്പളം നല്‍കാത്തതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രം വിഹിതം അനുവദിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരും വിഹിതം അനുവദിക്കൂ. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. ഫണ്ട് ലഭ്യമായി ഫയല്‍ നീങ്ങിയാലും ശമ്പളം അക്കൗണ്ടിലെത്താന്‍ പിന്നേയും ദിവസങ്ങള്‍ എടുക്കും. അതുവരെ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

സ്‌കൂള്‍ തുറക്കലും ബലി പെരുന്നാളടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാനും കിട്ടാനും ജീവനക്കാര്‍ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. പതിമൂന്നായിരത്തോളം ജീവനക്കാരാണ് നിലവില്‍ എന്‍.എച്ച്.എമ്മിനു കീഴില്‍ ആരോഗ്യ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നത.് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ്, ഡ്രൈവര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്ഥിര ജീവനക്കാരുടെ ആനുകൂല്യമോ തുല്യ ശമ്പളമോ ലഭിക്കുന്നില്ല. തുച്ഛമായ ശമ്പളമാണ് അധിക പേര്‍ക്കും. ജോലി സ്ഥലവും വീടും രണ്ടിടങ്ങളിലായതിനാല്‍ പലരും ഹോസ്റ്റലുകളിലും വാടകയ്ക്ക് നിന്നുമാണ് ജോലി ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ വാടകകൊടുക്കാനും മറ്റും പ്രയാസപ്പെടുകയാണ്. കൊവിഡ് കാലത്ത് എന്‍.എച്ച്.എം ജീവനക്കാരുടെ സേവനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ അടിക്കടി ശമ്പളം മുടങ്ങുന്നതിനാല്‍ ജോലി നിര്‍ത്തിവെച്ചുള്ള പ്രത്യക്ഷ സമരമുള്‍പ്പടെയുള്ളവയിലേക്ക് കടക്കാനാണ് ജീവനക്കാര്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷം; ഗുണനിലവാര സൂചിക വളരെ മോശം

National
  •  6 days ago
No Image

'ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണം' ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അക്രമണങ്ങളെ അപലപിച്ച് ടി.വി.കെ 

National
  •  6 days ago
No Image

പാലായെ നയിക്കാന്‍ 21 കാരി; നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം

Kerala
  •  6 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം; നിരസിച്ച് കളക്ടര്‍

Kerala
  •  6 days ago
No Image

ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഒരു മനുഷ്യനെ കൂടി ആള്‍ക്കൂട്ടം അടിച്ചു കൊന്നു; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കും, ആറ് അക്രമികള്‍ അറസ്റ്റില്‍ 

National
  •  6 days ago
No Image

വി.കെ മിനിമോള്‍ കൊച്ചി മേയര്‍; നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍, തിരുവനന്തപുരത്ത് വി.വി രാജേഷ്

Kerala
  •  6 days ago
No Image

മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala
  •  6 days ago
No Image

മധ്യപ്രദേശ് ബി.ജെ.പി നേതാവിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചു;  നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

National
  •  6 days ago
No Image

പണം ഇല്ലാത്തതിനാല്‍ മേയറാക്കിയില്ല; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്, തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Kerala
  •  6 days ago
No Image

മദ്യലഹരിയില്‍ പിതൃസഹോദരനെ മണ്‍വെട്ടിക്കൊണ്ട് തലക്കടിച്ച് കൊന്ന യുവാവ് പിടിയില്‍

Kerala
  •  6 days ago