HOME
DETAILS

വീണ്ടും ശമ്പളമില്ലാതെ എന്‍.എച്ച്.എം ജീവനക്കാര്‍;  കണ്ണടച്ച് സര്‍ക്കാര്‍

  
എം. അപര്‍ണ
June 23, 2024 | 9:03 AM

NHM staff without pay;The government turned a blind eye

കോഴിക്കോട്: ശമ്പളത്തിനായി എല്ലാമാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം)കീഴിലെ ജീവനക്കാര്‍. സംസ്ഥാനത്തെ എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് 22ദിവസം. മെയ്മാസത്തെ ശമ്പളമാണ് ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും നല്‍കാത്തത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവനക്കാര്‍. എന്‍.എച്ച്.എം. ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ്. കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണ് ശമ്പളം നല്‍കാത്തതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രം വിഹിതം അനുവദിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരും വിഹിതം അനുവദിക്കൂ. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. ഫണ്ട് ലഭ്യമായി ഫയല്‍ നീങ്ങിയാലും ശമ്പളം അക്കൗണ്ടിലെത്താന്‍ പിന്നേയും ദിവസങ്ങള്‍ എടുക്കും. അതുവരെ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

സ്‌കൂള്‍ തുറക്കലും ബലി പെരുന്നാളടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാനും കിട്ടാനും ജീവനക്കാര്‍ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. പതിമൂന്നായിരത്തോളം ജീവനക്കാരാണ് നിലവില്‍ എന്‍.എച്ച്.എമ്മിനു കീഴില്‍ ആരോഗ്യ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നത.് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ്, ഡ്രൈവര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്ഥിര ജീവനക്കാരുടെ ആനുകൂല്യമോ തുല്യ ശമ്പളമോ ലഭിക്കുന്നില്ല. തുച്ഛമായ ശമ്പളമാണ് അധിക പേര്‍ക്കും. ജോലി സ്ഥലവും വീടും രണ്ടിടങ്ങളിലായതിനാല്‍ പലരും ഹോസ്റ്റലുകളിലും വാടകയ്ക്ക് നിന്നുമാണ് ജോലി ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ വാടകകൊടുക്കാനും മറ്റും പ്രയാസപ്പെടുകയാണ്. കൊവിഡ് കാലത്ത് എന്‍.എച്ച്.എം ജീവനക്കാരുടെ സേവനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ അടിക്കടി ശമ്പളം മുടങ്ങുന്നതിനാല്‍ ജോലി നിര്‍ത്തിവെച്ചുള്ള പ്രത്യക്ഷ സമരമുള്‍പ്പടെയുള്ളവയിലേക്ക് കടക്കാനാണ് ജീവനക്കാര്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ 

Kerala
  •  14 days ago
No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  14 days ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  14 days ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  14 days ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  14 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  14 days ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  14 days ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  14 days ago