HOME
DETAILS

വീണ്ടും ശമ്പളമില്ലാതെ എന്‍.എച്ച്.എം ജീവനക്കാര്‍;  കണ്ണടച്ച് സര്‍ക്കാര്‍

  
എം. അപര്‍ണ
June 23 2024 | 09:06 AM

NHM staff without pay;The government turned a blind eye

കോഴിക്കോട്: ശമ്പളത്തിനായി എല്ലാമാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം)കീഴിലെ ജീവനക്കാര്‍. സംസ്ഥാനത്തെ എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് 22ദിവസം. മെയ്മാസത്തെ ശമ്പളമാണ് ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും നല്‍കാത്തത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവനക്കാര്‍. എന്‍.എച്ച്.എം. ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ്. കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണ് ശമ്പളം നല്‍കാത്തതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രം വിഹിതം അനുവദിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരും വിഹിതം അനുവദിക്കൂ. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. ഫണ്ട് ലഭ്യമായി ഫയല്‍ നീങ്ങിയാലും ശമ്പളം അക്കൗണ്ടിലെത്താന്‍ പിന്നേയും ദിവസങ്ങള്‍ എടുക്കും. അതുവരെ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

സ്‌കൂള്‍ തുറക്കലും ബലി പെരുന്നാളടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാനും കിട്ടാനും ജീവനക്കാര്‍ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. പതിമൂന്നായിരത്തോളം ജീവനക്കാരാണ് നിലവില്‍ എന്‍.എച്ച്.എമ്മിനു കീഴില്‍ ആരോഗ്യ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നത.് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ്, ഡ്രൈവര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്ഥിര ജീവനക്കാരുടെ ആനുകൂല്യമോ തുല്യ ശമ്പളമോ ലഭിക്കുന്നില്ല. തുച്ഛമായ ശമ്പളമാണ് അധിക പേര്‍ക്കും. ജോലി സ്ഥലവും വീടും രണ്ടിടങ്ങളിലായതിനാല്‍ പലരും ഹോസ്റ്റലുകളിലും വാടകയ്ക്ക് നിന്നുമാണ് ജോലി ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ വാടകകൊടുക്കാനും മറ്റും പ്രയാസപ്പെടുകയാണ്. കൊവിഡ് കാലത്ത് എന്‍.എച്ച്.എം ജീവനക്കാരുടെ സേവനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ അടിക്കടി ശമ്പളം മുടങ്ങുന്നതിനാല്‍ ജോലി നിര്‍ത്തിവെച്ചുള്ള പ്രത്യക്ഷ സമരമുള്‍പ്പടെയുള്ളവയിലേക്ക് കടക്കാനാണ് ജീവനക്കാര്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  6 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  6 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  6 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  6 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  6 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  6 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  6 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  6 days ago